തിരുവനന്തപുരം: മന്ത്രിസ്ഥാനത്തുനിന്ന് എ.കെ. ശശീന്ദ്രന്റെ രാജിയിലേക്കു നയിച്ച പെണ്കെണിയുമായി ബന്ധപ്പെട്ട പരാതികളെക്കുറിച്ചു പ്രത്യേക പോലീസ് സംഘം അന്വേഷിക്കാൻ നിർദേശം. അന്വേഷണത്തിനു പ്രത്യേക പോലീസ് സംഘം രൂപീകരിക്കാൻ ആഭ്യന്തര വകുപ്പ് സംസ്ഥാന പോലീസ് മേധാവിക്കു നിർദേശം നൽകി. ശശീന്ദ്രൻ കേസിൽ പരാതി ലഭിച്ചിട്ടുണ്ടെന്നു ഡിജിപി ലോകനാഥ് ബെഹ്റയും അറിയിച്ചു.
മലപ്പുറത്തു ലഭിച്ച പരാതിയടക്കം അന്വേഷിക്കാൻ ഇതുസംബന്ധിച്ചു സമൂഹ മാധ്യമങ്ങളിൽ വന്ന മുഴുവൻ പോസ്റ്റുകളും പോലീസ് പരിശോധിച്ചുവരികയാണ്. ഇന്നലെ വീണ്ടും ചില പരാതികൾ ലഭിച്ചിട്ടുണ്ട്. അതിനിടെ, ജുഡീഷൽ അന്വേഷണത്തോടൊപ്പം പോലീസ് അന്വേഷണം നടത്താൻ കഴിയില്ലെന്ന വാദം നിരത്തി ഈ അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം ചില ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടക്കുന്നതായും സൂചനയുണ്ട്.
മുഖ്യമന്ത്രിയുടെ ഓഫീസിലും സൈബർ സെല്ലിലും മലപ്പുറത്തെ പോലീസ് സ്റ്റേഷനിലും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. കഴിഞ്ഞ ദിവസം ഏതാനും വനിതാ മാധ്യമ പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയനു പരാതി നൽകിയിരുന്നു.
എൻസിപിയുടെ യുവജന വിഭാഗമായ എൻവൈസിയുടെ നേതാവായ മുജീബ് റഹ്മാനും പരാതി നൽകിയിട്ടുണ്ട്.
പെണ്കെണിയിലൂടെ ശശീന്ദ്രന്റെ മന്ത്രിസ്ഥാനം തെറിപ്പിച്ച പെണ്കുട്ടി വാർത്ത പുറത്തുവിട്ട ചാനലിലെ ജീവനക്കാരിയായിരുന്നെന്നു കഴിഞ്ഞ ദിവസം പോലീസ് സ്ഥിരീകരിച്ചിരുന്നു.
മലപ്പുറത്തു ലഭിച്ച പരാതിയടക്കം അന്വേഷിക്കാൻ ഇതുസംബന്ധിച്ചു സമൂഹ മാധ്യമങ്ങളിൽ വന്ന മുഴുവൻ പോസ്റ്റുകളും പോലീസ് പരിശോധിച്ചുവരികയാണ്. ഇന്നലെ വീണ്ടും ചില പരാതികൾ ലഭിച്ചിട്ടുണ്ട്. അതിനിടെ, ജുഡീഷൽ അന്വേഷണത്തോടൊപ്പം പോലീസ് അന്വേഷണം നടത്താൻ കഴിയില്ലെന്ന വാദം നിരത്തി ഈ അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം ചില ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടക്കുന്നതായും സൂചനയുണ്ട്.
മുഖ്യമന്ത്രിയുടെ ഓഫീസിലും സൈബർ സെല്ലിലും മലപ്പുറത്തെ പോലീസ് സ്റ്റേഷനിലും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. കഴിഞ്ഞ ദിവസം ഏതാനും വനിതാ മാധ്യമ പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയനു പരാതി നൽകിയിരുന്നു.
എൻസിപിയുടെ യുവജന വിഭാഗമായ എൻവൈസിയുടെ നേതാവായ മുജീബ് റഹ്മാനും പരാതി നൽകിയിട്ടുണ്ട്.
പെണ്കെണിയിലൂടെ ശശീന്ദ്രന്റെ മന്ത്രിസ്ഥാനം തെറിപ്പിച്ച പെണ്കുട്ടി വാർത്ത പുറത്തുവിട്ട ചാനലിലെ ജീവനക്കാരിയായിരുന്നെന്നു കഴിഞ്ഞ ദിവസം പോലീസ് സ്ഥിരീകരിച്ചിരുന്നു.