തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പള കുടിശികയുടെ ആദ്യ ഗഡു കൊടുത്തു തീർക്കാൻ ഏപ്രിൽ ആദ്യം 2300 കോടി രൂപ കണ്ടെത്തേണ്ടി വരും. ജീവനക്കാരുടെ ശമ്പള കുടിശികയുടെ ആദ്യ ഗഡു വിന് 1400 കോടി രൂപയും പെൻഷൻകാരുടെ പെൻഷൻ കുടിശികയ്ക്കു 900 കോടി രൂപയുമാണു വേണ്ടിവരുന്നത്.
ജീവനക്കാരുടെ ശമ്പള കുടിശിക തുക ശമ്പളത്തോടൊപ്പം നൽകണമെന്നാണു വിവിധ സർക്കാർ ജീവനക്കാരുടെ സംഘടനകൾ ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാൽ, കുടിശിക തുക പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടിൽ ലയിപ്പിക്കുന്നതിനെക്കുറിച്ചാണു സർക്കാർ ആലോചന. നേരത്തേ പിഎഫിൽ ലയിപ്പിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.
സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളവും പെൻഷനും മുൻകാല പ്രാബല്യത്തോടെ പരിഷ്കരിച്ചപ്പോൾ കുടിശിക തുക പിഎഫിൽ ലയിപ്പിക്കാമെന്നായിരുന്നു കഴിഞ്ഞ യുഡിഎഫ് സർക്കാർ നൽകിയ വാഗ്ദാനം. എന്നാൽ, കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നു കുടിശിക തുക വിതരണം നടന്നില്ല. തുടർന്നു ജീവനക്കാരുടെ സംഘടനകളുമായി ധനമന്ത്രി നടത്തിയ ചർച്ചയിൽ നാലു ഗഡുക്കളായി ശമ്പള കുടിശിക വിതരണം ചെയ്യാമെന്നാണു ധാരണ.
കുടിശികയുടെ ആദ്യ ഗഡു ഏപ്രിലിൽ നൽകാമെന്നായിരുന്നു അന്നത്തെ ധാരണ. ഇതിന്റെ അടിസ്ഥാനത്തിൽ ശമ്പള കുടിശികയുടെ ആദ്യ ഗഡു വിതരണം ചെയ്യാൻ 2300 കോടി രൂപ വേണം. പെൻഷൻകാർക്കു പെൻഷനോടൊപ്പം തുക വിതരണം നടത്താനാണു ധന വകുപ്പിന്റെ തീരുമാനമെന്നാണു സൂചന.
ജീവനക്കാരുടെ ശമ്പള കുടിശിക തുക ശമ്പളത്തോടൊപ്പം നൽകണമെന്നാണു വിവിധ സർക്കാർ ജീവനക്കാരുടെ സംഘടനകൾ ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാൽ, കുടിശിക തുക പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടിൽ ലയിപ്പിക്കുന്നതിനെക്കുറിച്ചാണു സർക്കാർ ആലോചന. നേരത്തേ പിഎഫിൽ ലയിപ്പിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.
സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളവും പെൻഷനും മുൻകാല പ്രാബല്യത്തോടെ പരിഷ്കരിച്ചപ്പോൾ കുടിശിക തുക പിഎഫിൽ ലയിപ്പിക്കാമെന്നായിരുന്നു കഴിഞ്ഞ യുഡിഎഫ് സർക്കാർ നൽകിയ വാഗ്ദാനം. എന്നാൽ, കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നു കുടിശിക തുക വിതരണം നടന്നില്ല. തുടർന്നു ജീവനക്കാരുടെ സംഘടനകളുമായി ധനമന്ത്രി നടത്തിയ ചർച്ചയിൽ നാലു ഗഡുക്കളായി ശമ്പള കുടിശിക വിതരണം ചെയ്യാമെന്നാണു ധാരണ.
കുടിശികയുടെ ആദ്യ ഗഡു ഏപ്രിലിൽ നൽകാമെന്നായിരുന്നു അന്നത്തെ ധാരണ. ഇതിന്റെ അടിസ്ഥാനത്തിൽ ശമ്പള കുടിശികയുടെ ആദ്യ ഗഡു വിതരണം ചെയ്യാൻ 2300 കോടി രൂപ വേണം. പെൻഷൻകാർക്കു പെൻഷനോടൊപ്പം തുക വിതരണം നടത്താനാണു ധന വകുപ്പിന്റെ തീരുമാനമെന്നാണു സൂചന.