മൂവാറ്റുപുഴ: സംസ്ഥാനത്തെ വിവിധ തുറമുഖങ്ങളിൽ സോളാർ പാനൽ സ്ഥാപിച്ചതിൽ അഴിമതി നടന്നതായി ചൂണ്ടിക്കാട്ടി വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരേ സമർപ്പിച്ചിരുന്ന ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളി.
നേരത്തേ ജേക്കബ് തോമസിനെതിരേ സ്വകാര്യ വ്യക്തി സമർപ്പിച്ചിരുന്ന ഹർജിയിലെ അതേ ആരോപണങ്ങളാണ് ഈ ഹർജിയിലും ആരോപിച്ചിരിക്കുന്നതെന്നും മുമ്പ് ഇതു സംബന്ധിച്ച് വിജിലൻസ് നടത്തിയ ത്വരിതാന്വേഷണത്തിൽ ആരോപണത്തിൽ അടിസ്ഥാനമില്ലെന്നു കണ്ടെത്തിയിരുന്നതായും ഹർജി തള്ളിക്കൊണ്ട് വിജിലൻസ് കോടതി പറഞ്ഞു. ബേപ്പൂർ, വിഴിഞ്ഞം, വലിയതുറ, അഴീക്കൽ തുടങ്ങിയ സംസ്ഥാനത്തെ വിവിധ തുറമുഖങ്ങളിൽ സോളാർ പാനലുകൾ സ്ഥാപിച്ചതിൽ അഴിമതി നടന്നതായി കാണിച്ച് കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് ഹർജി സമർപ്പിച്ചിരുന്നത്.
തുറമുഖ വകുപ്പ് മുൻ പ്രിൻസിപ്പൽ സെക്രട്ടറി, സിഡ്കോ മാനേജിംഗ് ഡയറക്ടർ ബി. സാജു, കെൽട്രോണ്‍ മാനേജിംഗ് ഡയറക്ടർ സി. പ്രസന്നകുമാർ, തിരുവനന്തപുരം തൈക്കാട് സേഫ് ഗാർഡ് ലൈറ്റിംഗ് ഇൻഡ്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ വി.ടി. ജോർജ്, ബംഗളൂരു എംആർഒ-ടെക് മാനേജിംഗ് ഡയറക്ടർ എന്നിവരായിരുന്നു കേസിലെ മറ്റ് എതിർകക്ഷികൾ. 2.64 കോടി രൂപയ്ക്ക് ഭരണാനുമതി ലഭിച്ച സോളാർ പദ്ധതിക്ക് 5.64 കോടി ചെലവഴിച്ചത് സംസ്ഥാന സർക്കാരിനു സാമ്പത്തിക നഷ്ടം വരുത്തിയെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി സമർപ്പിച്ചത്.
നേരത്തേ ജേക്കബ് തോമസിനെതിരേ സ്വകാര്യ വ്യക്തി സമർപ്പിച്ചിരുന്ന ഹർജിയിലെ അതേ ആരോപണങ്ങളാണ് ഈ ഹർജിയിലും ആരോപിച്ചിരിക്കുന്നതെന്നും മുമ്പ് ഇതു സംബന്ധിച്ച് വിജിലൻസ് നടത്തിയ ത്വരിതാന്വേഷണത്തിൽ ആരോപണത്തിൽ അടിസ്ഥാനമില്ലെന്നു കണ്ടെത്തിയിരുന്നതായും ഹർജി തള്ളിക്കൊണ്ട് വിജിലൻസ് കോടതി പറഞ്ഞു. ബേപ്പൂർ, വിഴിഞ്ഞം, വലിയതുറ, അഴീക്കൽ തുടങ്ങിയ സംസ്ഥാനത്തെ വിവിധ തുറമുഖങ്ങളിൽ സോളാർ പാനലുകൾ സ്ഥാപിച്ചതിൽ അഴിമതി നടന്നതായി കാണിച്ച് കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് ഹർജി സമർപ്പിച്ചിരുന്നത്.
തുറമുഖ വകുപ്പ് മുൻ പ്രിൻസിപ്പൽ സെക്രട്ടറി, സിഡ്കോ മാനേജിംഗ് ഡയറക്ടർ ബി. സാജു, കെൽട്രോണ്‍ മാനേജിംഗ് ഡയറക്ടർ സി. പ്രസന്നകുമാർ, തിരുവനന്തപുരം തൈക്കാട് സേഫ് ഗാർഡ് ലൈറ്റിംഗ് ഇൻഡ്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ വി.ടി. ജോർജ്, ബംഗളൂരു എംആർഒ-ടെക് മാനേജിംഗ് ഡയറക്ടർ എന്നിവരായിരുന്നു കേസിലെ മറ്റ് എതിർകക്ഷികൾ. 2.64 കോടി രൂപയ്ക്ക് ഭരണാനുമതി ലഭിച്ച സോളാർ പദ്ധതിക്ക് 5.64 കോടി ചെലവഴിച്ചത് സംസ്ഥാന സർക്കാരിനു സാമ്പത്തിക നഷ്ടം വരുത്തിയെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി സമർപ്പിച്ചത്.