കൊച്ചി: കോടികളുടെ തട്ടിപ്പ് നടന്ന നഴ്സിംഗ് റിക്രൂട്ട്മെൻറ് കേസിൽ അറസ്റ്റിലായ കോട്ടയം പുതുപ്പള്ളി മൈലക്കാട്ടിൽ എം.വി. ഉതുപ്പ് വർഗീസിനെ (50) രണ്ടു ദിവസത്തേക്കു സിബിഐ കസ്റ്റഡിയിൽ വിട്ടു. സിബിഐ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ എറണാകുളം പ്രത്യേക സിബിഐ കോടതി ജഡ്ജി ബി. കലാംപാഷയാണ് കസ്റ്റഡി അനുവദിച്ചത്.
കേസിൽ സിബിഐയുടെ അന്വേഷണം നേരത്തേത്തന്നെ പൂർത്തിയാക്കിയതാണെന്നും കസ്റ്റഡിയിൽ വിടരുതെന്നും പ്രതി ഭാഗം വാദിച്ചെങ്കിലും കോടതി കസ്റ്റഡി അനുവദിക്കുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരം നാല് വരെയാണ് ചോദ്യം ചെയ്യാൻ അനുമതി. രണ്ട് വർഷത്തിലേറെയായി ഒളിവിൽ കഴിയുകയായിരുന്ന ഉതുപ്പ് വർഗീസിനെ ബുധനാഴ്ച നെടുന്പാശേരി വിമാനത്താവളത്തിൽ വന്നിറങ്ങവേയാണ് പിടികൂടിയത്. പിന്നീട് കോടതിയിൽ ഹാജരാക്കിയ ഉതുപ്പ് വർഗീസിനെ ഒരുദിവസത്തേക്ക് ജുഡീഷൽ കസ്റ്റഡിയിൽ റിമാൻഡു ചെയ്തിരുന്നു.
ഉദ്യോഗാർഥികളിൽനിന്നു പിരിച്ചെടുത്ത 100 കോടിയോളം രൂപ എവിടേക്കാണ് പോയതെന്ന് കണ്ടെത്തുകയാണ് സിബിഐയുടെ ലക്ഷ്യം. ഇതിനായി കൂടുതൽ ചോദ്യം ചെയ്യൽ നടത്തണമെന്ന ആവശ്യം അംഗീകരിച്ചാണു കോടതി കസ്റ്റഡിയിൽ വിട്ടത്.
കേസിൽ സിബിഐയുടെ അന്വേഷണം നേരത്തേത്തന്നെ പൂർത്തിയാക്കിയതാണെന്നും കസ്റ്റഡിയിൽ വിടരുതെന്നും പ്രതി ഭാഗം വാദിച്ചെങ്കിലും കോടതി കസ്റ്റഡി അനുവദിക്കുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരം നാല് വരെയാണ് ചോദ്യം ചെയ്യാൻ അനുമതി. രണ്ട് വർഷത്തിലേറെയായി ഒളിവിൽ കഴിയുകയായിരുന്ന ഉതുപ്പ് വർഗീസിനെ ബുധനാഴ്ച നെടുന്പാശേരി വിമാനത്താവളത്തിൽ വന്നിറങ്ങവേയാണ് പിടികൂടിയത്. പിന്നീട് കോടതിയിൽ ഹാജരാക്കിയ ഉതുപ്പ് വർഗീസിനെ ഒരുദിവസത്തേക്ക് ജുഡീഷൽ കസ്റ്റഡിയിൽ റിമാൻഡു ചെയ്തിരുന്നു.
ഉദ്യോഗാർഥികളിൽനിന്നു പിരിച്ചെടുത്ത 100 കോടിയോളം രൂപ എവിടേക്കാണ് പോയതെന്ന് കണ്ടെത്തുകയാണ് സിബിഐയുടെ ലക്ഷ്യം. ഇതിനായി കൂടുതൽ ചോദ്യം ചെയ്യൽ നടത്തണമെന്ന ആവശ്യം അംഗീകരിച്ചാണു കോടതി കസ്റ്റഡിയിൽ വിട്ടത്.