കോന്നി: കോന്നിയിൽ ഇന്നലെ രാവിലെ ഒരാളുടെ മരണത്തിനിടയാക്കിയ അപകടത്തിനുത്തരവാദിത്തം വനംവകുപ്പിന്. സ്വന്തം റേഞ്ച് ഓഫീസ് മുറ്റത്തുനിന്നിരുന്ന വാകമരമാണു റോഡിലേക്കു കടപുഴകിയത്. മരം വീണു റോഡിൽ നിന്നിരുന്നയാൾ മരിക്കുകയും വൈദ്യുതി പോസ്റ്റുകളും ലൈനും വീണു ബൈക്ക് യാത്രക്കാർക്കടക്കം പരിക്കേൽക്കുകയുംചെയ്തു.
കോന്നി വനം റേഞ്ച് ഓഫീസ് മുറ്റത്തുനിന്നിരുന്ന വാക മരങ്ങളിലൊരെണ്ണമാണു കടപുഴകിയത്. സാമൂഹ്യ വനവത്കരണത്തിന്റെ ഭാഗമായി വകുപ്പ് നട്ടുപിടിപ്പിച്ച മരങ്ങളാണിത്. വർഷങ്ങൾക്കു മുന്പ് നട്ട മരങ്ങൾ ഏതു സമയവും നിലംപതിക്കാവുന്ന നിലയിലായിരുന്നെങ്കിലും ഇതു മുറിച്ചുമാറ്റാൻ നടപടിയുണ്ടായിരുന്നില്ല.
നിരവധി സഞ്ചാരികൾ അടക്കമെത്തുന്ന ആനക്കൂട് പരിസരത്തുതന്നെയാണു വനം റേഞ്ച് ഓഫീസ്. ഇതിന്റെ പരിസരത്തും ആനക്കൂട് കാന്പസിലുമെല്ലാം ഇത്തരം മരങ്ങൾ ഭീഷണി ഉയർത്തി നിൽക്കുന്നുണ്ട്. ആനക്കൂട് കാന്പസിൽ പുതുതായി നട്ടുപിടിപ്പിക്കുന്ന തണൽ മരങ്ങളുടെ കൂട്ടത്തിലും വാകമരങ്ങളുണ്ട്. വളർന്നു നിൽക്കുന്ന വാകമരം ഏറെ അപകടഭീഷണിയുള്ളതായതിനാൽ ഇവ മുറിച്ചുമാറ്റണമെന്നാവശ്യം നേരത്തെ ഉയർന്നിരുന്നെങ്കിലും നടപടി ഉണ്ടായിരുന്നില്ല.
കോന്നി - ചന്ദനപ്പള്ളി റോഡരികിലും പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയ്ക്കരികിലും ഇത്തരം മരങ്ങൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഒന്നര വർഷം മുന്പ് കോന്നി റിപ്പബ്ലിക്കൻ സ്കൂൾ പടിക്കൽ പിഎം റോഡരികിൽ നിന്നിരുന്ന വാകമരം കടപുഴകി വീണ് ഒരാൾ മരിച്ചിരുന്നു.
കോന്നി വനം റേഞ്ച് ഓഫീസ് മുറ്റത്തുനിന്നിരുന്ന വാക മരങ്ങളിലൊരെണ്ണമാണു കടപുഴകിയത്. സാമൂഹ്യ വനവത്കരണത്തിന്റെ ഭാഗമായി വകുപ്പ് നട്ടുപിടിപ്പിച്ച മരങ്ങളാണിത്. വർഷങ്ങൾക്കു മുന്പ് നട്ട മരങ്ങൾ ഏതു സമയവും നിലംപതിക്കാവുന്ന നിലയിലായിരുന്നെങ്കിലും ഇതു മുറിച്ചുമാറ്റാൻ നടപടിയുണ്ടായിരുന്നില്ല.
നിരവധി സഞ്ചാരികൾ അടക്കമെത്തുന്ന ആനക്കൂട് പരിസരത്തുതന്നെയാണു വനം റേഞ്ച് ഓഫീസ്. ഇതിന്റെ പരിസരത്തും ആനക്കൂട് കാന്പസിലുമെല്ലാം ഇത്തരം മരങ്ങൾ ഭീഷണി ഉയർത്തി നിൽക്കുന്നുണ്ട്. ആനക്കൂട് കാന്പസിൽ പുതുതായി നട്ടുപിടിപ്പിക്കുന്ന തണൽ മരങ്ങളുടെ കൂട്ടത്തിലും വാകമരങ്ങളുണ്ട്. വളർന്നു നിൽക്കുന്ന വാകമരം ഏറെ അപകടഭീഷണിയുള്ളതായതിനാൽ ഇവ മുറിച്ചുമാറ്റണമെന്നാവശ്യം നേരത്തെ ഉയർന്നിരുന്നെങ്കിലും നടപടി ഉണ്ടായിരുന്നില്ല.
കോന്നി - ചന്ദനപ്പള്ളി റോഡരികിലും പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയ്ക്കരികിലും ഇത്തരം മരങ്ങൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഒന്നര വർഷം മുന്പ് കോന്നി റിപ്പബ്ലിക്കൻ സ്കൂൾ പടിക്കൽ പിഎം റോഡരികിൽ നിന്നിരുന്ന വാകമരം കടപുഴകി വീണ് ഒരാൾ മരിച്ചിരുന്നു.