തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷ അവസാനിച്ചു. ഈ മാസം എട്ടിനാണ് പരീക്ഷ ആരംഭിച്ചത്. 27 ന് പരീക്ഷ പൂർത്തിയാകേണ്ടതായിരുന്നു. എന്നാൽ ചോദ്യപ്പേപ്പർ വിവാദത്തെ തുടർന്ന് കണക്ക് പരീക്ഷ വീണ്ടും നടത്തേണ്ടി വന്നതിനാൽ ഇന്നലെയാണ് പരീക്ഷ പൂർത്തിയായത്.
4,55,906 വിദ്യാർഥികൾ റഗുലർ വിഭാഗത്തിലും 2,588 പേർ പ്രൈവറ്റ് വിഭാഗത്തിലും പരീക്ഷ എഴുതി. 2933 കേന്ദ്രങ്ങളിലാണു പരീക്ഷ നടന്നത്. കേരളത്തിനു പുറമേ ലക്ഷദീപിലെയും ഗൾഫ് മേഖലയിലെയും ഒമ്പത് വീതം കേന്ദ്രങ്ങളിലും പരീക്ഷ നടത്തി. മൂല്യനിർണയം അടുത്ത മാസം ആരംഭിക്കും.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷയ്ക്കിരുന്നത് മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എടരിക്കോട് പി.കെ.എം.എച്ച്.എസിലാണ്. ഇവിടെ 2,233 വിദ്യാർഥികൾ പരീക്ഷയെഴുതി. കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതുന്ന ജില്ലയും വിദ്യാഭ്യാസ ജില്ലയും മലപ്പുറമാണ്. കുറവ് വിദ്യാർഥികൾ പരീക്ഷ എഴുതുന്നത് കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ്.
4,55,906 വിദ്യാർഥികൾ റഗുലർ വിഭാഗത്തിലും 2,588 പേർ പ്രൈവറ്റ് വിഭാഗത്തിലും പരീക്ഷ എഴുതി. 2933 കേന്ദ്രങ്ങളിലാണു പരീക്ഷ നടന്നത്. കേരളത്തിനു പുറമേ ലക്ഷദീപിലെയും ഗൾഫ് മേഖലയിലെയും ഒമ്പത് വീതം കേന്ദ്രങ്ങളിലും പരീക്ഷ നടത്തി. മൂല്യനിർണയം അടുത്ത മാസം ആരംഭിക്കും.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷയ്ക്കിരുന്നത് മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എടരിക്കോട് പി.കെ.എം.എച്ച്.എസിലാണ്. ഇവിടെ 2,233 വിദ്യാർഥികൾ പരീക്ഷയെഴുതി. കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതുന്ന ജില്ലയും വിദ്യാഭ്യാസ ജില്ലയും മലപ്പുറമാണ്. കുറവ് വിദ്യാർഥികൾ പരീക്ഷ എഴുതുന്നത് കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ്.