കൊച്ചി : നിയമവിദ്യാർഥിയെ ജാതിപ്പേരു വിളിച്ചാക്ഷേപിച്ചെന്ന കേസ് റദ്ദാക്കാൻ ലോ അക്കാഡമി മുൻ പ്രിൻസിപ്പൽ ലക്ഷ്മി നായർ നൽകിയ ഹർജി ഹൈക്കോടതി മേയ് 25നു പരിഗണിക്കാനായി മാറ്റി. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് സർക്കാർ അഭിഭാഷകൻ അറിയിച്ചു. പരാതിക്കാരനായ വിദ്യാർഥിയുടെ ജാതി സർട്ടിഫിക്കറ്റ് ലഭിക്കാനുണ്ട്.
സംഭവം നടന്ന ദിവസം ലക്ഷ്മി നായർ അവധിയിലായിരുന്നെന്ന വാദത്തെത്തുടർന്ന് കോളജിലെ ഹാജർ രേഖകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചെന്നും റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും സർക്കാർ അഭിഭാഷകൻ പറ ഞ്ഞു. ഇതേത്തുടർന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.
സംഭവം നടന്ന ദിവസം ലക്ഷ്മി നായർ അവധിയിലായിരുന്നെന്ന വാദത്തെത്തുടർന്ന് കോളജിലെ ഹാജർ രേഖകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചെന്നും റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും സർക്കാർ അഭിഭാഷകൻ പറ ഞ്ഞു. ഇതേത്തുടർന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.