തിരുവനന്തപുരം: സംസ്ഥാനത്തു ഗുണ്ടാ- മാഫിയ സംഘങ്ങൾ അഴിഞ്ഞാടുകയാണെന്നും ഗുണ്ടാ സംഘങ്ങൾക്കു സർക്കാർ ഒത്താശ ചെയ്യുന്നുവെന്നും ആരോപിച്ചു പ്രതിപക്ഷവും കേരള കോണ്ഗ്രസ്-എമ്മും ബിജെപിയും നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയി.
സംസ്ഥാനത്തെ ജയിലുകളിൽ നിന്ന് 1850 തടവുകാരെ വിട്ടയയ്ക്കാൻ സർക്കാർ ശിപാർശ നൽകിയതിൽ ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളുണ്ടോയെന്നു നിശ്ചയമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സാധാരണ ശിക്ഷാ കാലയളവു പൂർത്തിയാക്കുന്നവരെയാണു പുറത്തുവിടാൻ ശിപാർശ ചെയ്തിട്ടുള്ളത്. ടി.പി വധക്കേസിലെ പ്രതികളുടെ ശിക്ഷാ കാലയളവ് 14 വർഷം പൂർത്തിയാക്കിയിട്ടില്ല. ശിക്ഷാ കാലയളവു പൂർത്തിയാക്കാതെ പ്രതികളെ വിട്ടയയ്ക്കാൻ കഴിയുമോ എന്നറിയില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു.2011 ൽ യുഡിഎഫ് സർക്കാരാണു ശിക്ഷാ കാലയളവിൽ ഇളവു നൽകി പ്രതികളെ മോചിപ്പിക്കാനുള്ള നടപടിക്കു തുടക്കം കുറിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണു പ്രതികളെ മോചിപ്പിക്കാനുള്ള നടപടി പൂർത്തിയാക്കിയത്.
സ്ത്രീപീഡന കേസുകളുടെ കാര്യത്തിൽ സർക്കാർ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്തു നടി ശ്വേത മേനോനുണ്ടായ ദുരനുഭവം എല്ലാവർക്കും ഓർമ കാണും. ശ്വേതയുടെ പരാതിയിൽ എന്തു സംഭവിച്ചുവെന്ന് എല്ലാവർക്കും അറിയാം.
മഹാരാജാസ് കോളജിൽ പ്രിൻസിപ്പലിന്റെ കസേര കത്തിച്ച നടപടി ശരിയല്ല. ഇത്തരം ആളുകളെ സംഘടന അംഗീകരിച്ചിട്ടില്ല. അവർക്ക് അനുകൂലമായി പ്രകടനം നടത്തിയിട്ടില്ല. സദാചാര ഗുണ്ടായിസം തടയാൻ കർശനമായ നടപടി സ്വീകരിക്കും. ഗുണ്ടാസംഘങ്ങൾക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനു പോലും രക്ഷയില്ലാത്ത അവസ്ഥയാണു സംസ്ഥാനത്തുണ്ടായിട്ടുള്ളതെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു. ടി.പി. വധക്കേസിലെ പ്രതികൾക്കു പോലും ശിക്ഷാ ഇളവു നൽകുന്നു. ഗുണ്ടാ സംഘങ്ങൾ വീടുകയറി ആക്രമിച്ചാൽ പരാതി നൽകിയാലും കേസെടുക്കാൻ പോലീസ് തയാറാകുന്നില്ലെന്നും തിരുവഞ്ചൂർ ആരോപിച്ചു. ക്വട്ടേഷൻ സംഘങ്ങൾക്കും ഗുണ്ടാമാഫിയ സംഘങ്ങൾക്കും സാമൂഹിക വിരുദ്ധർക്കും രാഷ്ട്രീയ സംരക്ഷണം നൽകിയാൽ ഫലം ഗുരുതരമായിരിക്കുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
കേരള പോലീസ് ഭരണത്തിൽ മുഖ്യമന്ത്രിയുടെ പിടി അയയുന്നതിന്റെ സൂചനയാണിത്. എസ്എഫ്ഐക്കാർ സദാചാര ഗുണ്ടകളായി മാറുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സിപിഎം ഒരു ഭാഗത്തുള്ള കേസുണ്ടായാൽ മറുഭാഗത്തുള്ളവർ മാത്രമാണു പ്രതികളെന്ന നിലയിലാണു പോലീസ് പെരുമാറു ന്നതെന്നു മുസ്ലിം ലീഗ് പ്രതിനിധി ടി.എ. അഹമ്മദ് കബീർ പറഞ്ഞു. കേരളത്തിൽ ഗുണ്ടാ സംഘങ്ങൾ വിഹരിക്കുകയാണെന്നു കേരള കോണ്ഗ്രസ്- ജേക്കബ് നേതാവ് അനൂപ് ജേക്കബ് പറഞ്ഞു.
കൊടുംക്രിമിനലുകളെ ഇറക്കിവിടാനുള്ള സർക്കാർ ശ്രമം ഗവർണർ ഇടപെട്ടാണു തടഞ്ഞതെന്നു കേരള കോണ്ഗ്രസ്- എം നേതാവ് കെ.എം. മാണി പറഞ്ഞു. പോലീസ് നിഷ്ക്രിയമല്ല, സക്രിയമാണെന്നും പ്രതിപക്ഷത്തെ മാത്രമല്ല, ഭരണമുന്നണിയിലെ സിപിഐ പ്രവർത്തകരെ പോലും പോലീസ് പീഡിപ്പിക്കുകയാണെന്നും ബിജെപി അംഗം ഒ. രാജഗോപാൽ ആരോപിച്ചു.
സംസ്ഥാനത്തെ ജയിലുകളിൽ നിന്ന് 1850 തടവുകാരെ വിട്ടയയ്ക്കാൻ സർക്കാർ ശിപാർശ നൽകിയതിൽ ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളുണ്ടോയെന്നു നിശ്ചയമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സാധാരണ ശിക്ഷാ കാലയളവു പൂർത്തിയാക്കുന്നവരെയാണു പുറത്തുവിടാൻ ശിപാർശ ചെയ്തിട്ടുള്ളത്. ടി.പി വധക്കേസിലെ പ്രതികളുടെ ശിക്ഷാ കാലയളവ് 14 വർഷം പൂർത്തിയാക്കിയിട്ടില്ല. ശിക്ഷാ കാലയളവു പൂർത്തിയാക്കാതെ പ്രതികളെ വിട്ടയയ്ക്കാൻ കഴിയുമോ എന്നറിയില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു.2011 ൽ യുഡിഎഫ് സർക്കാരാണു ശിക്ഷാ കാലയളവിൽ ഇളവു നൽകി പ്രതികളെ മോചിപ്പിക്കാനുള്ള നടപടിക്കു തുടക്കം കുറിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണു പ്രതികളെ മോചിപ്പിക്കാനുള്ള നടപടി പൂർത്തിയാക്കിയത്.
സ്ത്രീപീഡന കേസുകളുടെ കാര്യത്തിൽ സർക്കാർ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്തു നടി ശ്വേത മേനോനുണ്ടായ ദുരനുഭവം എല്ലാവർക്കും ഓർമ കാണും. ശ്വേതയുടെ പരാതിയിൽ എന്തു സംഭവിച്ചുവെന്ന് എല്ലാവർക്കും അറിയാം.
മഹാരാജാസ് കോളജിൽ പ്രിൻസിപ്പലിന്റെ കസേര കത്തിച്ച നടപടി ശരിയല്ല. ഇത്തരം ആളുകളെ സംഘടന അംഗീകരിച്ചിട്ടില്ല. അവർക്ക് അനുകൂലമായി പ്രകടനം നടത്തിയിട്ടില്ല. സദാചാര ഗുണ്ടായിസം തടയാൻ കർശനമായ നടപടി സ്വീകരിക്കും. ഗുണ്ടാസംഘങ്ങൾക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനു പോലും രക്ഷയില്ലാത്ത അവസ്ഥയാണു സംസ്ഥാനത്തുണ്ടായിട്ടുള്ളതെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു. ടി.പി. വധക്കേസിലെ പ്രതികൾക്കു പോലും ശിക്ഷാ ഇളവു നൽകുന്നു. ഗുണ്ടാ സംഘങ്ങൾ വീടുകയറി ആക്രമിച്ചാൽ പരാതി നൽകിയാലും കേസെടുക്കാൻ പോലീസ് തയാറാകുന്നില്ലെന്നും തിരുവഞ്ചൂർ ആരോപിച്ചു. ക്വട്ടേഷൻ സംഘങ്ങൾക്കും ഗുണ്ടാമാഫിയ സംഘങ്ങൾക്കും സാമൂഹിക വിരുദ്ധർക്കും രാഷ്ട്രീയ സംരക്ഷണം നൽകിയാൽ ഫലം ഗുരുതരമായിരിക്കുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
കേരള പോലീസ് ഭരണത്തിൽ മുഖ്യമന്ത്രിയുടെ പിടി അയയുന്നതിന്റെ സൂചനയാണിത്. എസ്എഫ്ഐക്കാർ സദാചാര ഗുണ്ടകളായി മാറുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സിപിഎം ഒരു ഭാഗത്തുള്ള കേസുണ്ടായാൽ മറുഭാഗത്തുള്ളവർ മാത്രമാണു പ്രതികളെന്ന നിലയിലാണു പോലീസ് പെരുമാറു ന്നതെന്നു മുസ്ലിം ലീഗ് പ്രതിനിധി ടി.എ. അഹമ്മദ് കബീർ പറഞ്ഞു. കേരളത്തിൽ ഗുണ്ടാ സംഘങ്ങൾ വിഹരിക്കുകയാണെന്നു കേരള കോണ്ഗ്രസ്- ജേക്കബ് നേതാവ് അനൂപ് ജേക്കബ് പറഞ്ഞു.
കൊടുംക്രിമിനലുകളെ ഇറക്കിവിടാനുള്ള സർക്കാർ ശ്രമം ഗവർണർ ഇടപെട്ടാണു തടഞ്ഞതെന്നു കേരള കോണ്ഗ്രസ്- എം നേതാവ് കെ.എം. മാണി പറഞ്ഞു. പോലീസ് നിഷ്ക്രിയമല്ല, സക്രിയമാണെന്നും പ്രതിപക്ഷത്തെ മാത്രമല്ല, ഭരണമുന്നണിയിലെ സിപിഐ പ്രവർത്തകരെ പോലും പോലീസ് പീഡിപ്പിക്കുകയാണെന്നും ബിജെപി അംഗം ഒ. രാജഗോപാൽ ആരോപിച്ചു.