തിരുവനന്തപുരം : സംസ്ഥാനത്ത് അരിവില വർധിച്ച സാഹചര്യത്തിൽ പശ്ചിമബംഗാളിൽ നിന്ന് അരി വാങ്ങി മാർച്ച് പത്തോടെ കുറഞ്ഞ വിലയ്ക്കു വിതരണം ചെയ്യുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയെ അറിയിച്ചു.
അരിവില നിയന്ത്രിക്കുന്നതിനായി 26 പ്രാഥമിക സഹകരണ സംഘങ്ങളുടെ കണ്‍സോർഷ്യം രൂപീകരിച്ച് ഇതര സംസ്ഥാനങ്ങളിൽ നിന്ന് അരി വാങ്ങി വിതരണം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി അരി വിതരണക്കാരുമായി ചർച്ച നടത്തിയെങ്കെിലും കുറഞ്ഞ വിലയ്ക്ക് അരി ലഭ്യമാക്കാൻ ആരും തയാറല്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്തു പണം നൽകാൻ ഉള്ളതുകൊണ്ടാണു മറ്റു സംസ്ഥാനങ്ങളിലെ മൊത്തം അരിവിതരണക്കാർ കേരളത്തിനിപ്പോൾ അരി തരാൻ മടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കെ. ആൻസലൻ, ബി.ഡി.ദേവസി, കെ.വി.വിജയദാസ്, ആന്റണി ജോണ്‍, അനിൽ അക്കര, സി.എഫ്.തോമസ്, എം.ശംസുദീൻ എന്നിവരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ.
കഴിഞ്ഞ യുഡിഎഫ് സർക്കാർ കണ്‍സ്യൂമർഫെഡിനെ അഴിമതിയുടെ കേന്ദ്രമാക്കി മാറ്റിയെന്നും ഇടതുസർക്കാർ അധികാരത്തിൽ വന്നശേഷം എട്ടു മാസം കൊണ്ടു സ്ഥാപനം ലാഭത്തിലെത്തിരിക്കുകയാണെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കണ്‍സ്യൂമർഫെഡിൽ 447 കോടി രൂപയുടെ പ്രാഥമിക നഷ്ടം കണക്കായിയിട്ടുണ്ട്. 2011 ശേഷം ഓഡിറ്റിംഗ് നടന്നിട്ടില്ല. വ്യക്തമായ കണക്കും വൗച്ചറുമൊന്നും ഇല്ലാത്തതിനാലാണു ഓഡിറ്റ് നടത്താൻ സാധിക്കാത്തത്.
പ്രാഥമിക സഹകരണ സംഘങ്ങളുടെ നേതൃത്വത്തിൽ സംസ്ഥാനത്തു 2000 നീതി സ്റ്റോറും 1500 നീതി മെഡിക്കൽ സ്റ്റോറുകളും തുടങ്ങാൻ സർക്കാർ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. കെ.ആൻസലൻ, ബി.ഡി.ദേവസി എന്നിവരുടെ ചോദ്യങ്ങൾക്കു നിയമസഭയിൽ മറുപടി പറയുകയായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ.
അരിവില നിയന്ത്രിക്കുന്നതിനായി 26 പ്രാഥമിക സഹകരണ സംഘങ്ങളുടെ കണ്‍സോർഷ്യം രൂപീകരിച്ച് ഇതര സംസ്ഥാനങ്ങളിൽ നിന്ന് അരി വാങ്ങി വിതരണം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി അരി വിതരണക്കാരുമായി ചർച്ച നടത്തിയെങ്കെിലും കുറഞ്ഞ വിലയ്ക്ക് അരി ലഭ്യമാക്കാൻ ആരും തയാറല്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്തു പണം നൽകാൻ ഉള്ളതുകൊണ്ടാണു മറ്റു സംസ്ഥാനങ്ങളിലെ മൊത്തം അരിവിതരണക്കാർ കേരളത്തിനിപ്പോൾ അരി തരാൻ മടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കെ. ആൻസലൻ, ബി.ഡി.ദേവസി, കെ.വി.വിജയദാസ്, ആന്റണി ജോണ്‍, അനിൽ അക്കര, സി.എഫ്.തോമസ്, എം.ശംസുദീൻ എന്നിവരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ.
കഴിഞ്ഞ യുഡിഎഫ് സർക്കാർ കണ്‍സ്യൂമർഫെഡിനെ അഴിമതിയുടെ കേന്ദ്രമാക്കി മാറ്റിയെന്നും ഇടതുസർക്കാർ അധികാരത്തിൽ വന്നശേഷം എട്ടു മാസം കൊണ്ടു സ്ഥാപനം ലാഭത്തിലെത്തിരിക്കുകയാണെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കണ്‍സ്യൂമർഫെഡിൽ 447 കോടി രൂപയുടെ പ്രാഥമിക നഷ്ടം കണക്കായിയിട്ടുണ്ട്. 2011 ശേഷം ഓഡിറ്റിംഗ് നടന്നിട്ടില്ല. വ്യക്തമായ കണക്കും വൗച്ചറുമൊന്നും ഇല്ലാത്തതിനാലാണു ഓഡിറ്റ് നടത്താൻ സാധിക്കാത്തത്.
പ്രാഥമിക സഹകരണ സംഘങ്ങളുടെ നേതൃത്വത്തിൽ സംസ്ഥാനത്തു 2000 നീതി സ്റ്റോറും 1500 നീതി മെഡിക്കൽ സ്റ്റോറുകളും തുടങ്ങാൻ സർക്കാർ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. കെ.ആൻസലൻ, ബി.ഡി.ദേവസി എന്നിവരുടെ ചോദ്യങ്ങൾക്കു നിയമസഭയിൽ മറുപടി പറയുകയായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ.