തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവം ഒതുക്കിത്തീർക്കുന്നതിന് ഉന്നത തലങ്ങളിൽ ഗൂഢനീക്കം നടക്കുന്നതിന്റെ ഭാഗമാണ് സംഭവത്തിൽ ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ.
മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരേ ശക്തമായ ജനരോഷം ഉയർന്നു വന്നപ്പോഴാണു ഗൂഢാലോചനയില്ലെന്നും മുഖ്യപ്രതിയുടെ സങ്കല്പത്തിൽ രൂപപ്പെട്ട സംഭവം മാത്രമാണിതെന്നുമുള്ള പരാമർശം മാറ്റിപ്പറയാൻ മുഖ്യമന്ത്രി തയാറായത്. ഇതിനായി അദ്ദേഹം നിരത്തുന്ന ന്യായം ആർക്കും ബോധ്യപ്പെടുന്നതല്ലെന്നു സുധീരൻ പറഞ്ഞു. അന്വേഷണം നിർണായക ഘട്ടത്തിലൂടെ കടന്നു പോകുമ്പോൾ പോലീസ് ഉദ്യോഗസ്ഥർക്ക് അതിർത്തി നിശ്ചയിക്കുന്ന നിലപാടാണു മുഖ്യമന്ത്രി സ്വീകരിക്കുന്നത്.
നടിയെ ആക്രമിച്ച സംഭവത്തിലെ സത്യം പുറത്തുവരരുതെന്ന് ഏതോ കേന്ദ്രം ശക്തമായി ആഗ്രഹിക്കുന്നു. മുഖ്യമന്ത്രിയും സംസ്ഥാന ഭരണകൂടവും അവരോടൊപ്പമാണെന്ന സന്ദേശം നൽകുന്നതാണു പിണറായി വിജയന്റെ പ്രസ്താവന. അന്വേഷണ ഉദ്യോഗസ്ഥരുടെ കൈകൾ ബന്ധിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ യഥാർഥ സത്യങ്ങൾ പുറത്തു വരാൻ സിബിഐ അന്വേഷണം അനിവാര്യമാണെന്നും സുധീരൻ പറഞ്ഞു.
സിപിഎം നേതാക്കൾ പ്രതികളായ കേസുകൾ അന്വേഷിച്ചു ശക്തമായ നടപടി സ്വീകരിച്ചതിന്റെ പേരിൽ മുൻ സംസ്ഥാന പോലീസ് മേധാവി ടി.പി. സെൻകുമാറിനെതിരെ രാഷ്ട്രീയ പകപോക്കൽ നടത്തുകയാണു പിണറായി സർക്കാർ. സെൻകുമാറിന്റെ അനുഭവം വ്യക്തമാക്കുന്നത് മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്പോൾ പോലീസിനു സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയില്ലെന്നുള്ളതാണെന്നും സുധീരൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരേ ശക്തമായ ജനരോഷം ഉയർന്നു വന്നപ്പോഴാണു ഗൂഢാലോചനയില്ലെന്നും മുഖ്യപ്രതിയുടെ സങ്കല്പത്തിൽ രൂപപ്പെട്ട സംഭവം മാത്രമാണിതെന്നുമുള്ള പരാമർശം മാറ്റിപ്പറയാൻ മുഖ്യമന്ത്രി തയാറായത്. ഇതിനായി അദ്ദേഹം നിരത്തുന്ന ന്യായം ആർക്കും ബോധ്യപ്പെടുന്നതല്ലെന്നു സുധീരൻ പറഞ്ഞു. അന്വേഷണം നിർണായക ഘട്ടത്തിലൂടെ കടന്നു പോകുമ്പോൾ പോലീസ് ഉദ്യോഗസ്ഥർക്ക് അതിർത്തി നിശ്ചയിക്കുന്ന നിലപാടാണു മുഖ്യമന്ത്രി സ്വീകരിക്കുന്നത്.
നടിയെ ആക്രമിച്ച സംഭവത്തിലെ സത്യം പുറത്തുവരരുതെന്ന് ഏതോ കേന്ദ്രം ശക്തമായി ആഗ്രഹിക്കുന്നു. മുഖ്യമന്ത്രിയും സംസ്ഥാന ഭരണകൂടവും അവരോടൊപ്പമാണെന്ന സന്ദേശം നൽകുന്നതാണു പിണറായി വിജയന്റെ പ്രസ്താവന. അന്വേഷണ ഉദ്യോഗസ്ഥരുടെ കൈകൾ ബന്ധിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ യഥാർഥ സത്യങ്ങൾ പുറത്തു വരാൻ സിബിഐ അന്വേഷണം അനിവാര്യമാണെന്നും സുധീരൻ പറഞ്ഞു.
സിപിഎം നേതാക്കൾ പ്രതികളായ കേസുകൾ അന്വേഷിച്ചു ശക്തമായ നടപടി സ്വീകരിച്ചതിന്റെ പേരിൽ മുൻ സംസ്ഥാന പോലീസ് മേധാവി ടി.പി. സെൻകുമാറിനെതിരെ രാഷ്ട്രീയ പകപോക്കൽ നടത്തുകയാണു പിണറായി സർക്കാർ. സെൻകുമാറിന്റെ അനുഭവം വ്യക്തമാക്കുന്നത് മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്പോൾ പോലീസിനു സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയില്ലെന്നുള്ളതാണെന്നും സുധീരൻ പറഞ്ഞു.