കോട്ടയം: കാരുണ്യ ചികിത്സാ പദ്ധതി അട്ടിമറിക്കാനുള്ള നീക്കത്തിനെതിരേ കേരള കോണ്ഗ്രസ് - എം ചെയർമാൻ കെ.എം. മാണി ഇന്നു സെക്രട്ടേറിയറ്റിനു മുന്പിൽ ഉപവാസം നടത്തും.
ഇന്ത്യക്കാകെ മാതൃകയായ ജീവകാരുണ്യപദ്ധതിയാണു കാരുണ്യ പദ്ധതി. 2011ലെ സംസ്ഥാന ബജറ്റിലൂടെയാണു കെ.എം. മാണി കാരുണ്യാ ചികിത്സാ പദ്ധതി പ്രഖ്യാപിച്ചത്.
നിർധനരായ ഒന്നര ലക്ഷത്തിൽപരം രോഗികൾക്ക് 1200 കോടിയോളം രൂപ സഹായമായി നൽകി. ചികിത്സിക്കാൻ പണമില്ലാതെ വിഷമിക്കുന്ന രോഗികൾക്കു സഹായം നിഷേധിക്കുന്നത് വഞ്ചനയാണ്. ഈ നീക്കം സർക്കാർ ഉപേക്ഷിക്കണം. വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ്, ഡെപ്യൂട്ടി ചെയർമാൻ സി.എഫ്. തോമസ്, വൈസ് ചെയർമാൻ ജോസ് കെ. മാണി എംപി, ജോയി ഏബ്രഹാം എംപി തുടങ്ങിയ നേതാക്കൾ പങ്കെടുക്കും.
ഇന്ത്യക്കാകെ മാതൃകയായ ജീവകാരുണ്യപദ്ധതിയാണു കാരുണ്യ പദ്ധതി. 2011ലെ സംസ്ഥാന ബജറ്റിലൂടെയാണു കെ.എം. മാണി കാരുണ്യാ ചികിത്സാ പദ്ധതി പ്രഖ്യാപിച്ചത്.
നിർധനരായ ഒന്നര ലക്ഷത്തിൽപരം രോഗികൾക്ക് 1200 കോടിയോളം രൂപ സഹായമായി നൽകി. ചികിത്സിക്കാൻ പണമില്ലാതെ വിഷമിക്കുന്ന രോഗികൾക്കു സഹായം നിഷേധിക്കുന്നത് വഞ്ചനയാണ്. ഈ നീക്കം സർക്കാർ ഉപേക്ഷിക്കണം. വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ്, ഡെപ്യൂട്ടി ചെയർമാൻ സി.എഫ്. തോമസ്, വൈസ് ചെയർമാൻ ജോസ് കെ. മാണി എംപി, ജോയി ഏബ്രഹാം എംപി തുടങ്ങിയ നേതാക്കൾ പങ്കെടുക്കും.