ആലപ്പുഴ: ഹരിപ്പാട്-വീയപുരം റോഡിൽ കരുവാറ്റ 106-ാം നന്പർ ലവൽ ക്രോസിനു പകരമായി അഞ്ച് മീറ്റർ-മൂന്നുമീറ്റർ വിസ്തൃതിയുള്ള അടിപ്പാത നിർമിക്കാനുള്ള നടപടികൾ ആരംഭിച്ചെന്ന് പൊതുമരാമത്ത്-രജിസ്ട്രേഷൻ മന്ത്രി ജി. സുധാകരൻ അറിയിച്ചു.
കരുവാറ്റ-വീയപുരം റോഡിന്റെ തുടക്കമായ വഴിയന്പലം-കൊവാറക്കടവ് റോഡിൽ ഇന്ത്യൻ റെയിൽവേ അധികൃതർ പണിയാൻ ഉദ്ദേശിച്ചിരുന്ന അടിപ്പാതയിലൂടെ ഒരുലൈൻ ചെറിയ വാഹനങ്ങൾക്കു മാത്രമേ കടന്നുപോകാനാകുമായിരുന്നുള്ളൂ. ഈ രീതിയിൽ അടിപ്പാത നിർമിച്ചാൽ കരുവാറ്റ നിവാസികൾക്കുള്ള പ്രധാന റോഡ് എന്നന്നേക്കുമായി നഷ്ടപ്പെടുമെന്ന അവസ്ഥയായിരുന്നു. സ്ഥലവാസികൾ ഇക്കാര്യം ചൂണ്ടിക്കാട്ടി മന്ത്രിക്ക് നിവേദനം നല്കി. നിവേദനം മന്ത്രി ജി. സുധാകരൻ കത്തുമുഖേന റെയിൽവേ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി. തുടർന്നാണ് റെയിൽവേ മന്ത്രാലയം ഇതിനു അനുമതി നല്കിയതെന്ന് ജി. സുധാകരൻ അറിയിച്ചു.
കരുവാറ്റ-വീയപുരം റോഡിന്റെ തുടക്കമായ വഴിയന്പലം-കൊവാറക്കടവ് റോഡിൽ ഇന്ത്യൻ റെയിൽവേ അധികൃതർ പണിയാൻ ഉദ്ദേശിച്ചിരുന്ന അടിപ്പാതയിലൂടെ ഒരുലൈൻ ചെറിയ വാഹനങ്ങൾക്കു മാത്രമേ കടന്നുപോകാനാകുമായിരുന്നുള്ളൂ. ഈ രീതിയിൽ അടിപ്പാത നിർമിച്ചാൽ കരുവാറ്റ നിവാസികൾക്കുള്ള പ്രധാന റോഡ് എന്നന്നേക്കുമായി നഷ്ടപ്പെടുമെന്ന അവസ്ഥയായിരുന്നു. സ്ഥലവാസികൾ ഇക്കാര്യം ചൂണ്ടിക്കാട്ടി മന്ത്രിക്ക് നിവേദനം നല്കി. നിവേദനം മന്ത്രി ജി. സുധാകരൻ കത്തുമുഖേന റെയിൽവേ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി. തുടർന്നാണ് റെയിൽവേ മന്ത്രാലയം ഇതിനു അനുമതി നല്കിയതെന്ന് ജി. സുധാകരൻ അറിയിച്ചു.