മാവേലിക്കര: താലൂക്ക് സഹകരണ ബാങ്ക് തഴക്കര ശാഖയിലെ കോടികളുടെ ക്രമക്കേടുകളുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ക്രൈംബ്രാഞ്ചിന് നൽകി ഡിജിപി ഉത്തരവു നൽകി. മാവേലിക്കര താലൂക്ക് സഹകരണ ബാങ്കിന്റെ തഴക്കര ശാഖയിൽ 34 കോടി രൂപയുടെ പണാപഹരണം നടന്നതായാണ് സഹകരണ വകുപ്പ് കണ്ടെത്തിയത്.
കൂടാതെ ദുർവ്യയം മൂലം 28 കോടിയോളം രൂപയുടെ നഷ്ടം വന്നതായും അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. ക്രമക്കേടിന്റെ ആദ്യവാർത്ത പുറത്തു വന്നപ്പോൾതന്നെ തഴക്കര ശാഖയിലെ മൂന്നു ജീവനക്കാരും അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിനു ശേഷം ബാങ്ക് സെക്രട്ടറിയും സസ്പെൻഡ് ചെയ്യപ്പെട്ടിരുന്നു. തഴക്കര ശാഖയിലെ ക്രമക്കേടുകളുടെ അന്വേഷണം നടക്കുന്നതിനിടയിൽ ബാങ്ക് ഭരണ സമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റർ ഭരണം നിലവിൽ വന്നു.
ഇത്രയേറെ വലിയ തുകയുടെ ക്രമക്കേടായതു കൊണ്ടും വളരെ ആഴത്തിലുള്ള അന്വേഷണം ആവശ്യമായതു കൊണ്ടുമാണ് ക്രൈബ്രാഞ്ചിനു അന്വേഷണം കമാറിയതെന്ന് ഉന്നത പോലീസ ഉദ്യോഗസ്ഥർ പറഞ്ഞു.
കൂടാതെ ദുർവ്യയം മൂലം 28 കോടിയോളം രൂപയുടെ നഷ്ടം വന്നതായും അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. ക്രമക്കേടിന്റെ ആദ്യവാർത്ത പുറത്തു വന്നപ്പോൾതന്നെ തഴക്കര ശാഖയിലെ മൂന്നു ജീവനക്കാരും അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിനു ശേഷം ബാങ്ക് സെക്രട്ടറിയും സസ്പെൻഡ് ചെയ്യപ്പെട്ടിരുന്നു. തഴക്കര ശാഖയിലെ ക്രമക്കേടുകളുടെ അന്വേഷണം നടക്കുന്നതിനിടയിൽ ബാങ്ക് ഭരണ സമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റർ ഭരണം നിലവിൽ വന്നു.
ഇത്രയേറെ വലിയ തുകയുടെ ക്രമക്കേടായതു കൊണ്ടും വളരെ ആഴത്തിലുള്ള അന്വേഷണം ആവശ്യമായതു കൊണ്ടുമാണ് ക്രൈബ്രാഞ്ചിനു അന്വേഷണം കമാറിയതെന്ന് ഉന്നത പോലീസ ഉദ്യോഗസ്ഥർ പറഞ്ഞു.