തുറവുർ: റോഡിന്റെ വശങ്ങളിൽ മാലിന്യം തള്ളുന്നത് തുടരുന്നു. പള്ളിത്തോട്ട് ചാവടി റോഡിന്റെ വശങ്ങളിലാണ് വൻതോതിൽ മാലിന്യങ്ങൾ തള്ളുന്നത്. ഇറച്ചികടകളിലേയും കോഴിക്കടകളിലേയും മാലിന്യങ്ങൾ തള്ളുന്നത് കുടാതെ ഇപ്പോൾ പ്ലസ്റ്റിക്ക്, പേപ്പർ മാലിന്യങ്ങളും വൻതോതിലാണ് ഈ റോഡിന്റെ വശങ്ങളിലുള്ള തോട്ടുകളിൽ കൊണ്ടുവന്നു തള്ളുന്നത്. രാത്രിയുടെ മറവിലാണ് ഇത്തരത്തിൽ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം. നിരവധി പരാതികൾ ഉണ്ടായിട്ടും പോലീസും പഞ്ചായത്ത് അധികൃതരും യാതൊരു നടപടിയു സ്വികരിക്കത്തത് ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്ക് സഹായകമാകുന്നതായും ആക്ഷേപമുണ്ട്. ശനി, ഞായർ ദിവസങ്ങളിലും മറ്റു അവധി ദിവസങ്ങളിലും കോഴിക്കടയിലെ മാലിന്യങ്ങൾ ചാക്കിൽ കെട്ടി തോട്ടിൽക്കൊണ്ടു വന്ന് തള്ളുന്നത് വൻ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലും ഇത്തരത്തിൽ പത്തുചാക്ക് ഇറച്ചിമാലിന്യങ്ങളാണ് പള്ളിത്തോട് ചാവടി റോഡിന്റെ ഇരുവശങ്ങളിലുമുള്ള തോടുകളിൽ തള്ളിയിരിക്കുന്നത്. അസഹനിയമായ ദുർഗന്ധമാണ് ഈ മേഖലയിൽ അനുഭവപ്പെടുന്നത്. പ്രദേശവാസികൾ മാരക രോഗങ്ങളുടെ ഭീതിയിലാണ്. തോടുകളിലെ ഇറച്ചിമാലിന്യങ്ങളും മറ്റു മാലിന്യങ്ങളുംനീക്കി ശുദ്ധീകരിക്കുവാനുള്ള അടിയന്തര നടപടി പഞ്ചായത്തധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്ന ആവശ്യം ശക്തമാകുന്നു. പള്ളിത്തോട് ചാവടി റോഡിന്റെ സൈഡിൽ മാലിന്യങ്ങൾ തള്ളുന്നതു തടയുവാനും പ്രദേശം മോടിപിടിപ്പിച്ച് സംരക്ഷിക്കുവാനും പദ്ധതികളുമായി പള്ളിത്തോട്ടിലെ യുവാക്കളുടെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് കുട്ടായ്മ തയാറെടുക്കുകയാണ്. ഇതിനായി ജനപ്രതിനിധികളുടേയും രാഷ്ട്രീയ പാർട്ടികളുടേയും സാമൂഹിക പ്രവർത്തകരുടേയും പോലീസ് ഉദ്യോഗസ്ഥരുടേയും സഹായത്തോടെ കർമപദ്ധതി തയാറാക്കി നടപ്പിലാക്കുവാൻ ജനകീയ കുട്ടയ്മയും സംഘടിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലും ഇത്തരത്തിൽ പത്തുചാക്ക് ഇറച്ചിമാലിന്യങ്ങളാണ് പള്ളിത്തോട് ചാവടി റോഡിന്റെ ഇരുവശങ്ങളിലുമുള്ള തോടുകളിൽ തള്ളിയിരിക്കുന്നത്. അസഹനിയമായ ദുർഗന്ധമാണ് ഈ മേഖലയിൽ അനുഭവപ്പെടുന്നത്. പ്രദേശവാസികൾ മാരക രോഗങ്ങളുടെ ഭീതിയിലാണ്. തോടുകളിലെ ഇറച്ചിമാലിന്യങ്ങളും മറ്റു മാലിന്യങ്ങളുംനീക്കി ശുദ്ധീകരിക്കുവാനുള്ള അടിയന്തര നടപടി പഞ്ചായത്തധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്ന ആവശ്യം ശക്തമാകുന്നു. പള്ളിത്തോട് ചാവടി റോഡിന്റെ സൈഡിൽ മാലിന്യങ്ങൾ തള്ളുന്നതു തടയുവാനും പ്രദേശം മോടിപിടിപ്പിച്ച് സംരക്ഷിക്കുവാനും പദ്ധതികളുമായി പള്ളിത്തോട്ടിലെ യുവാക്കളുടെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് കുട്ടായ്മ തയാറെടുക്കുകയാണ്. ഇതിനായി ജനപ്രതിനിധികളുടേയും രാഷ്ട്രീയ പാർട്ടികളുടേയും സാമൂഹിക പ്രവർത്തകരുടേയും പോലീസ് ഉദ്യോഗസ്ഥരുടേയും സഹായത്തോടെ കർമപദ്ധതി തയാറാക്കി നടപ്പിലാക്കുവാൻ ജനകീയ കുട്ടയ്മയും സംഘടിപ്പിച്ചിട്ടുണ്ട്.