കോട്ടയം: കൊലപാതക ശ്രമത്തിന് ജാമ്യമെടുത്തു മുങ്ങി നടന്ന നഴ്സിംഗ് തട്ടിപ്പ് കേസിൽ പിടിയിലായ ഉതുപ്പിനെ കോട്ടയം സെഷൻസ് കോടതിയിൽ ഹാജരാക്കി. ജാമ്യമെടുത്ത് മുങ്ങിയതോടെ പിടികിട്ടാപ്പുള്ളിയായി നേരത്തെ ഉതുപ്പിനെ പ്രഖ്യാപിച്ചിരുന്നു. പുതുപ്പള്ളി മൈലക്കാട്ട് ജോജിയെ പട്ടാപ്പകൽ വെടിവച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഉതുപ്പിനെ പിടികിട്ടാപ്പുള്ളിയായി കോട്ടയം സെഷൻസ് കോടതി പ്രഖ്യാപിച്ചിരുന്നത്. ഇതിനെ തുടർന്ന് ജാമ്യംനിന്ന ഉതുപ്പ് വർഗീസിന്റെ കോട്ടയത്തെ ബിസിനസ് പാട്ണർമാരായ സി.പി. പ്രേംരാജ്, രമേശ് എന്നിവരെ ശിക്ഷിച്ചിരുന്നു. പിഴയടച്ചാണ് ശിക്ഷ നേടിയത്. 2009 ഒക്്ടോബർ 13നാണ് കേസിനാസ്പദമായ സംഭവം. വൈകുന്നേരം നാലോടെ പുതുപ്പള്ളി കുമരകംകോട് മൈലക്കാട്ട് ജോയിയുടെ പുരയിടത്തിൽനിന്ന് സംസാരിക്കുന്നതിനിടെ ഉതുപ്പ് വർഗീസ് കൈ തോക്ക് ഉപയോഗിച്ച് നിറ ഒഴിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ജോജിയെ കോട്ടയം മെഡിക്കൽ കോളജിലും പിന്നിട് എറണാകുളത്തെ ആശുപത്രിയിലും ചികിത്സ നൽകി. ഇപ്പോഴും ശരീരത്തിലേറ്റ വെടിയുണ്ടയുമായിട്ടാണ് ജോജി ജീവിക്കുന്നത്. ഒക്്ടോബർ ഒന്പതിന് ജോജി നേരിട്ട് അന്ന് പ്രതിപക്ഷ നേതാവായിരുന്ന ഉമ്മൻ ചാണ്ടിയോട് കാര്യങ്ങൾ വിശദീകരിച്ചതോടെയാണു പ്രശനങ്ങൾക്ക് തുടക്കം. അന്ന ദുബായിയിലായിരുന്ന ഉതുപ്പ് ഉടനടി മടങ്ങി എത്തി പ്രതികാരം ചെയ്യുകയായിരുന്നു. വെടിവെയ്പ്പിനു ശേഷം മദ്രാസ്, കെൽക്കത്ത, നേപ്പാൾ വഴി അഫ്ഗാനിസ്ഥാനിലേക്കു കടന്ന ഉതുപ്പ് രണ്ടാഴ്ചയ്ക്കുശേഷം ഡൽഹി വഴി വീണ്ടും മദ്രാസ് വഴി നെടുന്പാശേരിയിൽനിന്നു പിടികൂടുകയായിരുന്നു. പിന്നിട് കോട്ടയം കോടതിയിൽനിന്ന് ജാമ്യം എടുത്ത് മുങ്ങിയ ഉതുപ്പ് വിചാരണക്ക് എത്താതിരുന്നതിനെ തുടർന്നാണ് ജാമ്യക്കാർക്കെതിരേ നടപടി സ്വീകരിക്കാൻ കോടതി തയാറായത്.
സിബിഐയുടെ പിടിയിലായതോടെ കോട്ടയം ഈസ്റ്റ് പോലീസ് കോടതിയിൽ ഹാജരാക്കുന്നതിന് അപേക്ഷ സമർപ്പിച്ചതിനെ തുടർന്ന് അനുമതി ലഭിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ കോട്ടയം സെക്ഷൻസ് കോടതിയിൽ ഹാജരാക്കിയ ഉതുപ്പ് വർഗീസിനെ റിമാൻഡ് ചെയ്യുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ജോജിയെ കോട്ടയം മെഡിക്കൽ കോളജിലും പിന്നിട് എറണാകുളത്തെ ആശുപത്രിയിലും ചികിത്സ നൽകി. ഇപ്പോഴും ശരീരത്തിലേറ്റ വെടിയുണ്ടയുമായിട്ടാണ് ജോജി ജീവിക്കുന്നത്. ഒക്്ടോബർ ഒന്പതിന് ജോജി നേരിട്ട് അന്ന് പ്രതിപക്ഷ നേതാവായിരുന്ന ഉമ്മൻ ചാണ്ടിയോട് കാര്യങ്ങൾ വിശദീകരിച്ചതോടെയാണു പ്രശനങ്ങൾക്ക് തുടക്കം. അന്ന ദുബായിയിലായിരുന്ന ഉതുപ്പ് ഉടനടി മടങ്ങി എത്തി പ്രതികാരം ചെയ്യുകയായിരുന്നു. വെടിവെയ്പ്പിനു ശേഷം മദ്രാസ്, കെൽക്കത്ത, നേപ്പാൾ വഴി അഫ്ഗാനിസ്ഥാനിലേക്കു കടന്ന ഉതുപ്പ് രണ്ടാഴ്ചയ്ക്കുശേഷം ഡൽഹി വഴി വീണ്ടും മദ്രാസ് വഴി നെടുന്പാശേരിയിൽനിന്നു പിടികൂടുകയായിരുന്നു. പിന്നിട് കോട്ടയം കോടതിയിൽനിന്ന് ജാമ്യം എടുത്ത് മുങ്ങിയ ഉതുപ്പ് വിചാരണക്ക് എത്താതിരുന്നതിനെ തുടർന്നാണ് ജാമ്യക്കാർക്കെതിരേ നടപടി സ്വീകരിക്കാൻ കോടതി തയാറായത്.
സിബിഐയുടെ പിടിയിലായതോടെ കോട്ടയം ഈസ്റ്റ് പോലീസ് കോടതിയിൽ ഹാജരാക്കുന്നതിന് അപേക്ഷ സമർപ്പിച്ചതിനെ തുടർന്ന് അനുമതി ലഭിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ കോട്ടയം സെക്ഷൻസ് കോടതിയിൽ ഹാജരാക്കിയ ഉതുപ്പ് വർഗീസിനെ റിമാൻഡ് ചെയ്യുകയായിരുന്നു.