കോട്ടയം: കടുത്തവേനൽ ചൂടിൽ വളർത്തു മൃഗങ്ങൾക്കു സൂര്യതാപമേൽക്കാനുള്ള സാധ്യതയേറെയെന്നു മൃഗസംരക്ഷണവകുപ്പ്. കഴിഞ്ഞ 27നു അയർക്കുന്നം നീറിക്കാട് പയറ്റുകുഴി ചെറിയപാടത്തു പുല്ലു തിന്നുകൊണ്ടിരുന്ന പശു സൂര്യതാപമേറ്റു ചത്തിരുന്നു.
ഇതിനെത്തുടർന്നാണ് മൃഗസംരക്ഷണ വകുപ്പ് അധികൃതർ കർഷകർക്കുവേണ്ട നിർദേശവുമായി രംഗത്തെത്തിയത്. ഏറ്റവും ഉയർന്ന ചൂട് അനുഭവപ്പെടുന്ന സംസ്ഥാനത്ത് മനുഷ്യർക്കെന്നപോലെ വളർത്തു മൃഗങ്ങൾക്കും മുൻകരുതൽ അനിവാര്യമായിരിക്കുകയാണ്. മഴയുടെ കുറവ് മൂലം കേരളത്തിലെ സ്വാഭാവിക പുല്ലുകളുടെ ലഭ്യത കുറഞ്ഞതു കന്നുകാലികൾക്കു വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. വളർത്തു മൃഗങ്ങൾക്ക് സ്വേദഗ്രന്ഥികളുടെ അഭാവത്താലാണു ചൂടിന്റെ കാഠിന്യം തീവ്രമാകുന്നത്. കന്നുകാലികൾക്ക് ആവശ്യത്തിനു വെള്ളം നൽകാതിരുന്നാൽ സൂര്യതാപമേൽക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നും മൃഗസംരക്ഷണ വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
മൃഗങ്ങൾ അസ്വഭാവികമായി ചത്താൽ ഉടൻ തന്നെ തൊട്ടടുത്തുള്ള മൃഗാശുപത്രിയിൽ വിവരം അറിയിക്കണമെന്നു മൃഗസംരക്ഷണ വകുപ്പ് അധികൃതർ അറിയിച്ചു.
ഇതിനെത്തുടർന്നാണ് മൃഗസംരക്ഷണ വകുപ്പ് അധികൃതർ കർഷകർക്കുവേണ്ട നിർദേശവുമായി രംഗത്തെത്തിയത്. ഏറ്റവും ഉയർന്ന ചൂട് അനുഭവപ്പെടുന്ന സംസ്ഥാനത്ത് മനുഷ്യർക്കെന്നപോലെ വളർത്തു മൃഗങ്ങൾക്കും മുൻകരുതൽ അനിവാര്യമായിരിക്കുകയാണ്. മഴയുടെ കുറവ് മൂലം കേരളത്തിലെ സ്വാഭാവിക പുല്ലുകളുടെ ലഭ്യത കുറഞ്ഞതു കന്നുകാലികൾക്കു വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. വളർത്തു മൃഗങ്ങൾക്ക് സ്വേദഗ്രന്ഥികളുടെ അഭാവത്താലാണു ചൂടിന്റെ കാഠിന്യം തീവ്രമാകുന്നത്. കന്നുകാലികൾക്ക് ആവശ്യത്തിനു വെള്ളം നൽകാതിരുന്നാൽ സൂര്യതാപമേൽക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നും മൃഗസംരക്ഷണ വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
മൃഗങ്ങൾ അസ്വഭാവികമായി ചത്താൽ ഉടൻ തന്നെ തൊട്ടടുത്തുള്ള മൃഗാശുപത്രിയിൽ വിവരം അറിയിക്കണമെന്നു മൃഗസംരക്ഷണ വകുപ്പ് അധികൃതർ അറിയിച്ചു.