തൃശൂർ: നിശ്ചയിച്ച വിവാഹത്തി ൽ നിന്നു ഗായിക വൈക്കം വിജയലക്ഷ്മി പിന്മാറി. വിവാഹം നിശ്ചയിച്ച സമയത്തു പറഞ്ഞിരുന്ന നിബന്ധനകളിൽ നിന്നു വരനും വീട്ടുകാരും പിന്നോട്ടു പോയതിനെ തുടർന്നാണു തീരുമാനമെന്നു വിജയലക്ഷ്മി കൊച്ചിയിൽ മാധ്യമ പ്രവർത്തകരോടു പറഞ്ഞു. മാർച്ച് 29നാണ് തൃശൂർ സ്വദേശിയായ സന്തോഷുമായി വിജയലക്ഷ്മിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. പത്രത്തിൽ നൽകിയ വിവാഹ പരസ്യത്തിലൂടെയാണ് വരനെ കണ്ടെത്തിയത്.
പ്രത്യേക സാഹചര്യത്തിൽ സ്വന്തം വീട്ടിൽ നിന്നു മാറി താമസിക്കാൻ സാധിക്കാത്തതിനാൽ തന്റെ വീട്ടിൽ താമസിക്കണമെന്നു നിശ്ചയസമയത്തു തന്നെ പറഞ്ഞിരുന്നു. സംഗീത പരിപാടികൾക്ക് തടസം ഉണ്ടാകരുതെന്നും നിബന്ധന വച്ചിരുന്നു. ആ സമയത്ത് ഇതെല്ലാം സമ്മതിച്ചെങ്കിലും പിന്നീട് പ്രതിശ്രുത വരൻ നിബന്ധനകളിൽ നിന്ന് ഒഴിഞ്ഞു മാറുകയായിരുന്നു. സംഗീത പരിപാടികളിൽ നിന്നു വിട്ടുനിൽക്കണമെന്നും പൊതുവേദികളിൽ ഗായികയായി പ്രത്യക്ഷപ്പെടരുതെന്നും വിവാഹ ശേഷം തൃശൂരിൽ ചെന്നു താമസിക്കണമെന്നുമാണ് വരന്റെയും വീട്ടുകാരുടെയും ആവശ്യം. സ്കൂളിൽ സംഗീത അധ്യാപികയായി ജോലി നോക്കുന്നതിൽ എതിർപ്പില്ലെന്നും പറഞ്ഞു.
ഇതേ തുടർന്നാണു നിശ്ചയിച്ച വിവാഹം വേണ്ടെന്നുവയ്ക്കാൻ തീരുമാനിച്ചത്. സംഗീതമല്ലാതെ മറ്റൊന്നിനെ കുറിച്ചും ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും സംഗീത പരിപാടികളിലും സിനിമയിലും സജീവമായി തുടരുമെന്നും വിജയലക്ഷ്മി പറഞ്ഞു.
പ്രത്യേക സാഹചര്യത്തിൽ സ്വന്തം വീട്ടിൽ നിന്നു മാറി താമസിക്കാൻ സാധിക്കാത്തതിനാൽ തന്റെ വീട്ടിൽ താമസിക്കണമെന്നു നിശ്ചയസമയത്തു തന്നെ പറഞ്ഞിരുന്നു. സംഗീത പരിപാടികൾക്ക് തടസം ഉണ്ടാകരുതെന്നും നിബന്ധന വച്ചിരുന്നു. ആ സമയത്ത് ഇതെല്ലാം സമ്മതിച്ചെങ്കിലും പിന്നീട് പ്രതിശ്രുത വരൻ നിബന്ധനകളിൽ നിന്ന് ഒഴിഞ്ഞു മാറുകയായിരുന്നു. സംഗീത പരിപാടികളിൽ നിന്നു വിട്ടുനിൽക്കണമെന്നും പൊതുവേദികളിൽ ഗായികയായി പ്രത്യക്ഷപ്പെടരുതെന്നും വിവാഹ ശേഷം തൃശൂരിൽ ചെന്നു താമസിക്കണമെന്നുമാണ് വരന്റെയും വീട്ടുകാരുടെയും ആവശ്യം. സ്കൂളിൽ സംഗീത അധ്യാപികയായി ജോലി നോക്കുന്നതിൽ എതിർപ്പില്ലെന്നും പറഞ്ഞു.
ഇതേ തുടർന്നാണു നിശ്ചയിച്ച വിവാഹം വേണ്ടെന്നുവയ്ക്കാൻ തീരുമാനിച്ചത്. സംഗീതമല്ലാതെ മറ്റൊന്നിനെ കുറിച്ചും ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും സംഗീത പരിപാടികളിലും സിനിമയിലും സജീവമായി തുടരുമെന്നും വിജയലക്ഷ്മി പറഞ്ഞു.