തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ സർവീസ് സംബന്ധമായ കേസുകൾ കൈകാര്യം ചെയ്യുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഇതുവരെ ഇരുപതിനായിരത്തിൽപ്പരം കേസുകൾ തീർപ്പാക്കിയതായി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ രജിസ്ട്രാർ അറിയിച്ചു.
കഴിഞ്ഞ അഞ്ചു വർഷങ്ങളിലായി 22173 പുതിയ കേസുകൾ ഫയൽ ചെയ്തതിൽ 13861 എണ്ണവും ഹൈക്കോടതിയിൽ നിന്നു കൈമാറിക്കിട്ടിയ 9548 കേസുകളിൽ 6164 എണ്ണവും തീർപ്പാക്കി. തീർപ്പാക്കിയ കേസുകളിൽ അഞ്ചുശതമാനം മാത്രമാണ് അപ്പീലിനായി മേൽക്കോടതികളിലേക്ക് പോയിട്ടുള്ളതെന്നും ട്രൈബ്യൂണൽ രജിസ്ട്രാർ അറിയിച്ചു.
കഴിഞ്ഞ അഞ്ചു വർഷങ്ങളിലായി 22173 പുതിയ കേസുകൾ ഫയൽ ചെയ്തതിൽ 13861 എണ്ണവും ഹൈക്കോടതിയിൽ നിന്നു കൈമാറിക്കിട്ടിയ 9548 കേസുകളിൽ 6164 എണ്ണവും തീർപ്പാക്കി. തീർപ്പാക്കിയ കേസുകളിൽ അഞ്ചുശതമാനം മാത്രമാണ് അപ്പീലിനായി മേൽക്കോടതികളിലേക്ക് പോയിട്ടുള്ളതെന്നും ട്രൈബ്യൂണൽ രജിസ്ട്രാർ അറിയിച്ചു.