കോഴിക്കോട്: നടിക്കെതിരായ അക്രമത്തിൽ ക്വട്ടേഷൻ സാധ്യത ഇല്ലെന്ന സൂചന നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവം പ്രതി പൾസർ സുനിയുടെ ആസൂത്രണമാണെന്നാണ് നിലവിൽ മനസിലാക്കാൻ സാധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദീപികയുടെ 130-ാം വാർഷികത്തോടനുബന്ധിച്ച് കോഴിക്കോട് ടാഗോർ സെന്റിനറി ഹാളിൽ കോഴിക്കോട് യൂണിറ്റ് സംഘടിപ്പിച്ച സമ്മേളനം ഉദ് ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
അക്രമത്തിൽ ശരിയായ ഇടപെടലാണു പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. എന്നാൽ, കേസ് ഈ രീതിയിൽ എത്താനും പ്രതികളെ പിടികൂടാനും സാധിച്ചത് ആ നടിയുടെ ധൈര്യം കൊണ്ടാണ്. മുമ്പും സിനിമാനടിമാർക്കെതിരേ ഇത്തരം അക്രമങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണു മാധ്യമങ്ങളിലൂടെ അറിയാൻ സാധിച്ചത്. എന്നാൽ, സംഭവങ്ങൾ പുറത്തറിയിക്കാൻ ആരും തയാറാകുന്നില്ല.
നാം ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇടയ്ക്കുവച്ചു നമ്മളെയെല്ലാം കബളിപ്പിക്കുംവിധം ചിലയാളുകളെ കുറ്റവാളിയാക്കി കാണിക്കാനുള്ള വാർത്താശകലങ്ങൾ ചില മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു എന്നതാണ്. അതു ശരിയാണോ? ഇവിടെ ചിലരുടെ പേര് സൂചിപ്പിച്ചു, പ്രധാനമായും ഒരു നടനെപ്പറ്റി. ആ നടന്റെ പിന്നാലെ പോലീസുണ്ട്, അദ്ദേഹത്തെ ചോദ്യംചെയ്തു എന്നൊക്കെ പ്രചരിപ്പിച്ചു. എല്ലാം ശുദ്ധ നുണകളാണ്. മനസിലാക്കിയിടത്തോളം ഈ പറയുന്ന പ്രധാന പ്രതിയുടെ സങ്കല്പത്തിൽ വിരിഞ്ഞതാണ് കാര്യങ്ങൾ. അയാളുടെ മനസിൽ ഉയർന്നുവന്ന ഒരു സങ്കൽപ്പം നടപ്പാക്കി. ഒരു കുറ്റകൃത്യം എങ്ങനെ നടത്താമെന്നു ചിന്തിച്ച് നടത്തി. ഇനി കൂടുതൽ എന്തെങ്കിലും തെളിവു കിട്ടിയാൽ പോലീസ് ആ വഴിക്കും പോകും.പക്ഷേ, ആരെയെങ്കിലും കുറ്റവാളിയാക്കി ചിത്രീകരിക്കുന്ന ഒരു രീതി ചില മാധ്യമങ്ങളെങ്കിലും സ്വീകരിക്കുന്നത് ശരിയാണോ. കുറ്റവാളിയെ ശരിയായ രീതിയിൽ നിയമത്തിന്റെ കരങ്ങളിൽ എത്തിക്കുക എന്നതാണ് വേണ്ടത്. കുറ്റവാളിക്ക് എന്തെങ്കിലും തരത്തിൽ മാന്യത ചാർത്തിക്കൊടുക്കാൻ പാടില്ല. ഇവിടെ നമ്മുടെ കുഞ്ഞുങ്ങൾ, സഹോദരിമാർ,അമ്മമാർ എല്ലാം സുരക്ഷിതരായിരിക്കണം- മുഖ്യമന്തി പറഞ്ഞു.
മണ്ണിന്റെ മക്കളുടെ പ്രശ്നങ്ങൾക്കു പ്രാധാന്യം നൽകുന്ന പത്രമാണ് ദീപിക. കാർഷിക പ്രശ്നങ്ങൾ ഉയർത്തികൊണ്ടുവരികയും സജീവമാക്കി നിലനിർത്തുകയും ചെയ്ത ഈ പത്രം മലയാള ദിനപത്രങ്ങളിൽ ഏറ്റവും അനുഭവസമ്പത്തുള്ളതാണ്. കാരണം 130 വർഷമായി ദീപിക നമ്മുടെ നാട്ടിലെ വാർത്താമേഖലയിലുണ്ട്. മണ്ണിന്റെ മക്കളുടെ പ്രശ്നങ്ങൾക്ക് വലിയ പ്രാധാന്യം ഏല്ലാക്കാലത്തും ദീപിക നൽകി. കാർഷിക പ്രശ്നങ്ങൾ സജീവമായി ഉയർത്താൻ എക്കാലവും ദീപിക സന്നദ്ധമായി. കാർഷിക മേഖല പോലെ പ്രാധാന്യമുള്ളതാണു മലയോര കർഷകരുടെ പ്രശ്നങ്ങൾ. അതിലും നല്ലതുപോലെ ഊന്നിനിൽക്കാൻ എല്ലാ ഘട്ടത്തിലും ദീപികയ്ക്ക് കഴിഞ്ഞു. സമൂഹത്തിലുണ്ടായ പ്രതിസന്ധികളാണ് 130 വർഷം മുമ്പ് ഈ പത്രം ഇറക്കാൻ കാരണമായത്. ദീപികയുടെ ആദ്യ മുഖലേഖനം തന്നെ സമൂഹത്തിനുവേണ്ടി ഉള്ളതായിരുന്നു. പല ഘട്ടങ്ങൾ കടന്ന് ഇപ്പോൾ 130 വർഷങ്ങളായി. കേരളത്തിന്റെ വളർച്ചയിൽ ഓരോ ഘട്ടത്തിലും ദീപിക സ്തുത്യർഹമായ പങ്ക് വഹിച്ചിട്ടുണ്ട്: അദ്ദേഹം പറഞ്ഞു.
കോഴിക്കോട് ബിഷപ് ഡോ.വർഗീസ് ചക്കാലയ്ക്കൽ അധ്യക്ഷതവഹിച്ചു.താമരശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ അനുഗ്രഹ പ്രഭാഷണം നടത്തി. രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ മോൺ. ഡോ. മാണി പുതിയിടം മുഖ്യപ്രഭാഷണം നടത്തി.
അക്രമത്തിൽ ശരിയായ ഇടപെടലാണു പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. എന്നാൽ, കേസ് ഈ രീതിയിൽ എത്താനും പ്രതികളെ പിടികൂടാനും സാധിച്ചത് ആ നടിയുടെ ധൈര്യം കൊണ്ടാണ്. മുമ്പും സിനിമാനടിമാർക്കെതിരേ ഇത്തരം അക്രമങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണു മാധ്യമങ്ങളിലൂടെ അറിയാൻ സാധിച്ചത്. എന്നാൽ, സംഭവങ്ങൾ പുറത്തറിയിക്കാൻ ആരും തയാറാകുന്നില്ല.
നാം ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇടയ്ക്കുവച്ചു നമ്മളെയെല്ലാം കബളിപ്പിക്കുംവിധം ചിലയാളുകളെ കുറ്റവാളിയാക്കി കാണിക്കാനുള്ള വാർത്താശകലങ്ങൾ ചില മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു എന്നതാണ്. അതു ശരിയാണോ? ഇവിടെ ചിലരുടെ പേര് സൂചിപ്പിച്ചു, പ്രധാനമായും ഒരു നടനെപ്പറ്റി. ആ നടന്റെ പിന്നാലെ പോലീസുണ്ട്, അദ്ദേഹത്തെ ചോദ്യംചെയ്തു എന്നൊക്കെ പ്രചരിപ്പിച്ചു. എല്ലാം ശുദ്ധ നുണകളാണ്. മനസിലാക്കിയിടത്തോളം ഈ പറയുന്ന പ്രധാന പ്രതിയുടെ സങ്കല്പത്തിൽ വിരിഞ്ഞതാണ് കാര്യങ്ങൾ. അയാളുടെ മനസിൽ ഉയർന്നുവന്ന ഒരു സങ്കൽപ്പം നടപ്പാക്കി. ഒരു കുറ്റകൃത്യം എങ്ങനെ നടത്താമെന്നു ചിന്തിച്ച് നടത്തി. ഇനി കൂടുതൽ എന്തെങ്കിലും തെളിവു കിട്ടിയാൽ പോലീസ് ആ വഴിക്കും പോകും.പക്ഷേ, ആരെയെങ്കിലും കുറ്റവാളിയാക്കി ചിത്രീകരിക്കുന്ന ഒരു രീതി ചില മാധ്യമങ്ങളെങ്കിലും സ്വീകരിക്കുന്നത് ശരിയാണോ. കുറ്റവാളിയെ ശരിയായ രീതിയിൽ നിയമത്തിന്റെ കരങ്ങളിൽ എത്തിക്കുക എന്നതാണ് വേണ്ടത്. കുറ്റവാളിക്ക് എന്തെങ്കിലും തരത്തിൽ മാന്യത ചാർത്തിക്കൊടുക്കാൻ പാടില്ല. ഇവിടെ നമ്മുടെ കുഞ്ഞുങ്ങൾ, സഹോദരിമാർ,അമ്മമാർ എല്ലാം സുരക്ഷിതരായിരിക്കണം- മുഖ്യമന്തി പറഞ്ഞു.
മണ്ണിന്റെ മക്കളുടെ പ്രശ്നങ്ങൾക്കു പ്രാധാന്യം നൽകുന്ന പത്രമാണ് ദീപിക. കാർഷിക പ്രശ്നങ്ങൾ ഉയർത്തികൊണ്ടുവരികയും സജീവമാക്കി നിലനിർത്തുകയും ചെയ്ത ഈ പത്രം മലയാള ദിനപത്രങ്ങളിൽ ഏറ്റവും അനുഭവസമ്പത്തുള്ളതാണ്. കാരണം 130 വർഷമായി ദീപിക നമ്മുടെ നാട്ടിലെ വാർത്താമേഖലയിലുണ്ട്. മണ്ണിന്റെ മക്കളുടെ പ്രശ്നങ്ങൾക്ക് വലിയ പ്രാധാന്യം ഏല്ലാക്കാലത്തും ദീപിക നൽകി. കാർഷിക പ്രശ്നങ്ങൾ സജീവമായി ഉയർത്താൻ എക്കാലവും ദീപിക സന്നദ്ധമായി. കാർഷിക മേഖല പോലെ പ്രാധാന്യമുള്ളതാണു മലയോര കർഷകരുടെ പ്രശ്നങ്ങൾ. അതിലും നല്ലതുപോലെ ഊന്നിനിൽക്കാൻ എല്ലാ ഘട്ടത്തിലും ദീപികയ്ക്ക് കഴിഞ്ഞു. സമൂഹത്തിലുണ്ടായ പ്രതിസന്ധികളാണ് 130 വർഷം മുമ്പ് ഈ പത്രം ഇറക്കാൻ കാരണമായത്. ദീപികയുടെ ആദ്യ മുഖലേഖനം തന്നെ സമൂഹത്തിനുവേണ്ടി ഉള്ളതായിരുന്നു. പല ഘട്ടങ്ങൾ കടന്ന് ഇപ്പോൾ 130 വർഷങ്ങളായി. കേരളത്തിന്റെ വളർച്ചയിൽ ഓരോ ഘട്ടത്തിലും ദീപിക സ്തുത്യർഹമായ പങ്ക് വഹിച്ചിട്ടുണ്ട്: അദ്ദേഹം പറഞ്ഞു.
കോഴിക്കോട് ബിഷപ് ഡോ.വർഗീസ് ചക്കാലയ്ക്കൽ അധ്യക്ഷതവഹിച്ചു.താമരശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ അനുഗ്രഹ പ്രഭാഷണം നടത്തി. രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ മോൺ. ഡോ. മാണി പുതിയിടം മുഖ്യപ്രഭാഷണം നടത്തി.