തിരുവനന്തപുരം: സംസ്ഥാനത്ത് എച്ച്1 എൻ1 രോഗം പടരുന്നു. കഴിഞ്ഞ ഏതാനും നാളുകൾക്കകം സംസ്ഥാനത്ത് 37 പേർക്ക് എച്ച്1 എൻ1 വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടയിൽ എച്ച്1 എൻ 1 വൈറസ് ബാധിച്ചു നാലു പേർ മരിച്ചതായാണ് ഔദ്യോഗിക കണക്കുകൾ.
കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി മെഡിക്കൽ കോളജ് ആശുപത്രികൾ ഉൾപ്പെടെ വിവിധ സർക്കാർ ആശുപത്രികളിലായി നിരവധി പേർ ചികിത്സ തേടിയിട്ടുണ്ട്. സ്ഥിതി ഗൗരവമെന്നു കണ്ട് ആരോഗ്യ വകുപ്പ് സംസ്ഥാനത്ത് ജാഗ്രതാ നിർദേശം നൽകി. ഈ വർഷം ആദ്യം മുതൽ രോഗബാധിതരുടെ എണ്ണത്തിൽ വർധനയുള്ളതായി ആരോഗ്യവകുപ്പിന്റെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. രോഗനിർണയ കാര്യത്തിലും ചികിത്സയുടെ കാര്യത്തിലും എ,ബി,സി ഗൈഡ്ലൈൻ ഡോക്ടർമാർ പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.
കഴിഞ്ഞ ഒന്നര മാസത്തിനിടെ അഞ്ചു മരണമാണു റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പത്തനംതിട്ട, ഇടുക്കി, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർഗോഡ്, വയനാട് ജില്ലകളിലാണ് രോഗം കൂടുതലായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
രോഗലക്ഷണങ്ങൾ ശ്രദ്ധിക്കുക
പനി, ചുമ, തൊണ്ടവേദന, ശ്വാസംമുട്ടൽ തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവർ രോഗാവസ്ഥ കുറയുന്നില്ലെങ്കിൽ ഡോക്ടറുടെ സേവനം തേടണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഗർഭിണികളിൽ രോഗലക്ഷണങ്ങൾ കണ്ടാൽ പ്രത്യേകം ശ്രദ്ധിക്കണം.
പ്രമേഹം, ഹൃദ്രോഗം, രക്തസമ്മർദം, കരൾ- വൃക്കരോഗം എന്നിവ ഉള്ളവരും കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും മറ്റുള്ളവർക്കു രോഗം പകരാതിരിക്കാൻ ശ്രദ്ധ പുലർത്തണമെന്നും ആരോഗ്യവകുപ്പു നിർദേശം നൽകി.
കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി മെഡിക്കൽ കോളജ് ആശുപത്രികൾ ഉൾപ്പെടെ വിവിധ സർക്കാർ ആശുപത്രികളിലായി നിരവധി പേർ ചികിത്സ തേടിയിട്ടുണ്ട്. സ്ഥിതി ഗൗരവമെന്നു കണ്ട് ആരോഗ്യ വകുപ്പ് സംസ്ഥാനത്ത് ജാഗ്രതാ നിർദേശം നൽകി. ഈ വർഷം ആദ്യം മുതൽ രോഗബാധിതരുടെ എണ്ണത്തിൽ വർധനയുള്ളതായി ആരോഗ്യവകുപ്പിന്റെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. രോഗനിർണയ കാര്യത്തിലും ചികിത്സയുടെ കാര്യത്തിലും എ,ബി,സി ഗൈഡ്ലൈൻ ഡോക്ടർമാർ പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.
കഴിഞ്ഞ ഒന്നര മാസത്തിനിടെ അഞ്ചു മരണമാണു റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പത്തനംതിട്ട, ഇടുക്കി, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർഗോഡ്, വയനാട് ജില്ലകളിലാണ് രോഗം കൂടുതലായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
രോഗലക്ഷണങ്ങൾ ശ്രദ്ധിക്കുക
പനി, ചുമ, തൊണ്ടവേദന, ശ്വാസംമുട്ടൽ തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവർ രോഗാവസ്ഥ കുറയുന്നില്ലെങ്കിൽ ഡോക്ടറുടെ സേവനം തേടണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഗർഭിണികളിൽ രോഗലക്ഷണങ്ങൾ കണ്ടാൽ പ്രത്യേകം ശ്രദ്ധിക്കണം.
പ്രമേഹം, ഹൃദ്രോഗം, രക്തസമ്മർദം, കരൾ- വൃക്കരോഗം എന്നിവ ഉള്ളവരും കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും മറ്റുള്ളവർക്കു രോഗം പകരാതിരിക്കാൻ ശ്രദ്ധ പുലർത്തണമെന്നും ആരോഗ്യവകുപ്പു നിർദേശം നൽകി.