ആലുവ: ശിവരാത്രി ബലിതർപ്പണത്തിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഒഴുകിയെത്തിയ ജനങ്ങൾ, ആലുവയിൽ പെരിയാറിന്റെ ഇരുകരകളേയും ജനസാഗരമാക്കി. ഇന്നലെ വൈകുന്നേരത്തോടെ ആരംഭിച്ച ജനപ്രവാഹം ഇന്നു പുലർച്ചെയും തുടരുകയാണ്. ആലുവ നഗരസഭ. തിരുവിതാംകൂർ ദേവസ്വം ബോർഡ്, ആലുവ അദ്വൈതാശ്രമം എന്നിവയുടെ നേതൃത്വത്തിൽ ഭക്തജനങ്ങൾക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളെല്ലാം മണപ്പുറത്ത് ഏർപ്പെടുത്തിയിട്ടുണ്ട്.
മണപ്പുറത്തെ താത്കാലിക മുനിസിപ്പൽ ഓഫീസിൽ ഇന്നലെ വൈകിട്ട് പ്രത്യേക കൗണ്‍സിൽ യോഗം ചേർന്ന് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. ചെയർപേഴ്സണ്‍ ഉൾപ്പെടെ മുഴുവൻ കൗണ്‍സിലർമാരും മേൽനോട്ടം വഹിക്കാനുണ്ടായിരുന്നു.
ഇന്നലെ രാത്രി പത്തോടെയാണു ബലിതർപ്പണം ആരംഭിച്ചത്. ഇന്ന് ഉച്ചവരെ ബലിതർപ്പണചടങ്ങുകൾ നീണ്ടുനിൽക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി പത്ത് ലക്ഷത്തോളം പേർ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മണപ്പുറത്തെ ബലിതർപ്പണ ചടങ്ങുകൾക്ക് ദേവസ്വം ബോർഡും മറുകരയിൽ അദ്വൈതാശ്രമത്തിലെ ബലിതർപ്പണ ചടങ്ങുകൾക്ക് ശ്രീനാരായണ ധർമസംഘം ട്രസ്റ്റുമാണ് നേതൃത്വം നൽകുന്നത്. മണപ്പുറത്ത് ദേവസ്വം ബോർഡ് ഒരേ സമയം 600 പേർക്ക് തർപ്പണത്തിന് സൗകര്യമുള്ള ബലിത്തറയാണ് ഒരുക്കിയത്. ദേവസ്വത്തിന്റെ കാർമികൾക്കാണ് ഇവിടത്തെ ചടങ്ങുകളുടെ കാർമികത്വം. ഇതിനുപുറമെ നൂറോളം താത്കാലിക ബലിത്തറകൾ വേറെയുമുണ്ട്.
അദ്വൈതാശ്രമത്തിൽ ഒരേസമയം നാലായിര ത്തോളം പേർക്ക് തർപ്പണ സൗകര്യമൊരുക്കിയിരുന്നു. ശിവരാത്രിയോടനുബന്ധിച്ച് മണപ്പുറത്ത് നഗരസഭയുടെ നേതൃത്വത്തിൽ മൂന്ന് ആഴ്ചയോളം നീണ്ടു നിൽക്കുന്ന വ്യാപാരമേളയും വിനോദപരിപാടികളുമുണ്ട്. ഇരുനൂറോളം സ്റ്റാളുകളുമുണ്ട്.
താത്ക്കാലിക നഗരസഭാ ഓഫീസ്, പോലീസ് സ്റ്റേഷൻ, ഫയർ സ്റ്റേഷൻ, കെഎസ്ഇബി ഓഫീസ്, കെഎസ്ആർടിസി ഓഫീസ്, ജില്ലാ ആശുപത്രിയുടെ പ്രഥമ ശുശ്രൂഷ യൂണിറ്റ്, ഹോമിയോ ചികിത്സാ യൂണിറ്റ്, മീഡിയ സെന്റർ എന്നിവ വ്യാപാരമേള അവസാനിക്കും വരെ മണപ്പുറത്തുണ്ടാകും. ഇന്നും നാളെയും കെഎസ്ആർടിസി ഓഫീസ്, താലൂക്ക് ഓഫീസ്, താലൂക്ക് ആശുപത്രിയുടെ പ്രഥമ ശുശ്രൂഷാ യൂണിറ്റ് എന്നിവയും മണപ്പുറത്തുണ്ടാകും. കൊട്ടാരക്കടവിൽനിന്ന് മണപ്പുറത്തേക്കു നിർമിച്ച സ്ഥിരം നടപ്പാലം ജനങ്ങൾക്ക് ഏറെ സൗകര്യമായി. 30 ലക്ഷം രൂപ ചെലവഴിച്ചാണ് മണപ്പുറം ദീപാലകൃതമാക്കിയത്.
നഗരസഭയുടെയും ജില്ലാ ആശുപത്രിയുടെയും മറ്റ് സ്വകാര്യ ആംബുലൻസുകളും സുരക്ഷക്കായി സജീകരിച്ചിരുന്നു. തോട്ടക്കാട്ടുകര മുതൽ ആൽത്തറ വരെയും പാലസ് റോഡ് മുതൽ കൊട്ടാരക്കടവ് വരെയും വഴിയോര കച്ചവടം നിരോധിച്ചതും ഭക്തജനങ്ങൾക്ക് സൗകര്യമായി.
മണപ്പുറത്തെ താത്കാലിക മുനിസിപ്പൽ ഓഫീസിൽ ഇന്നലെ വൈകിട്ട് പ്രത്യേക കൗണ്‍സിൽ യോഗം ചേർന്ന് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. ചെയർപേഴ്സണ്‍ ഉൾപ്പെടെ മുഴുവൻ കൗണ്‍സിലർമാരും മേൽനോട്ടം വഹിക്കാനുണ്ടായിരുന്നു.
ഇന്നലെ രാത്രി പത്തോടെയാണു ബലിതർപ്പണം ആരംഭിച്ചത്. ഇന്ന് ഉച്ചവരെ ബലിതർപ്പണചടങ്ങുകൾ നീണ്ടുനിൽക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി പത്ത് ലക്ഷത്തോളം പേർ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മണപ്പുറത്തെ ബലിതർപ്പണ ചടങ്ങുകൾക്ക് ദേവസ്വം ബോർഡും മറുകരയിൽ അദ്വൈതാശ്രമത്തിലെ ബലിതർപ്പണ ചടങ്ങുകൾക്ക് ശ്രീനാരായണ ധർമസംഘം ട്രസ്റ്റുമാണ് നേതൃത്വം നൽകുന്നത്. മണപ്പുറത്ത് ദേവസ്വം ബോർഡ് ഒരേ സമയം 600 പേർക്ക് തർപ്പണത്തിന് സൗകര്യമുള്ള ബലിത്തറയാണ് ഒരുക്കിയത്. ദേവസ്വത്തിന്റെ കാർമികൾക്കാണ് ഇവിടത്തെ ചടങ്ങുകളുടെ കാർമികത്വം. ഇതിനുപുറമെ നൂറോളം താത്കാലിക ബലിത്തറകൾ വേറെയുമുണ്ട്.
അദ്വൈതാശ്രമത്തിൽ ഒരേസമയം നാലായിര ത്തോളം പേർക്ക് തർപ്പണ സൗകര്യമൊരുക്കിയിരുന്നു. ശിവരാത്രിയോടനുബന്ധിച്ച് മണപ്പുറത്ത് നഗരസഭയുടെ നേതൃത്വത്തിൽ മൂന്ന് ആഴ്ചയോളം നീണ്ടു നിൽക്കുന്ന വ്യാപാരമേളയും വിനോദപരിപാടികളുമുണ്ട്. ഇരുനൂറോളം സ്റ്റാളുകളുമുണ്ട്.
താത്ക്കാലിക നഗരസഭാ ഓഫീസ്, പോലീസ് സ്റ്റേഷൻ, ഫയർ സ്റ്റേഷൻ, കെഎസ്ഇബി ഓഫീസ്, കെഎസ്ആർടിസി ഓഫീസ്, ജില്ലാ ആശുപത്രിയുടെ പ്രഥമ ശുശ്രൂഷ യൂണിറ്റ്, ഹോമിയോ ചികിത്സാ യൂണിറ്റ്, മീഡിയ സെന്റർ എന്നിവ വ്യാപാരമേള അവസാനിക്കും വരെ മണപ്പുറത്തുണ്ടാകും. ഇന്നും നാളെയും കെഎസ്ആർടിസി ഓഫീസ്, താലൂക്ക് ഓഫീസ്, താലൂക്ക് ആശുപത്രിയുടെ പ്രഥമ ശുശ്രൂഷാ യൂണിറ്റ് എന്നിവയും മണപ്പുറത്തുണ്ടാകും. കൊട്ടാരക്കടവിൽനിന്ന് മണപ്പുറത്തേക്കു നിർമിച്ച സ്ഥിരം നടപ്പാലം ജനങ്ങൾക്ക് ഏറെ സൗകര്യമായി. 30 ലക്ഷം രൂപ ചെലവഴിച്ചാണ് മണപ്പുറം ദീപാലകൃതമാക്കിയത്.
നഗരസഭയുടെയും ജില്ലാ ആശുപത്രിയുടെയും മറ്റ് സ്വകാര്യ ആംബുലൻസുകളും സുരക്ഷക്കായി സജീകരിച്ചിരുന്നു. തോട്ടക്കാട്ടുകര മുതൽ ആൽത്തറ വരെയും പാലസ് റോഡ് മുതൽ കൊട്ടാരക്കടവ് വരെയും വഴിയോര കച്ചവടം നിരോധിച്ചതും ഭക്തജനങ്ങൾക്ക് സൗകര്യമായി.