+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ്യാജ സർട്ടിഫിക്കറ്റ് നൽകാൻ ഓൺലൈൻ കേന്ദ്രങ്ങൾ

കാസർഗോഡ്: അക്ഷയ കേന്ദ്രങ്ങളെന്ന വ്യാജേന സർക്കാർ സേവനങ്ങളുമായി അനധികൃത ഓണ്‍ലൈൻ കേന്ദ്രങ്ങൾ പ്രവർത്തി
വ്യാജ സർട്ടിഫിക്കറ്റ് നൽകാൻ ഓൺലൈൻ കേന്ദ്രങ്ങൾ
കാസർഗോഡ്: അക്ഷയ കേന്ദ്രങ്ങളെന്ന വ്യാജേന സർക്കാർ സേവനങ്ങളുമായി അനധികൃത ഓണ്‍ലൈൻ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതായി അസോസിയേഷൻ ഓഫ് ഐടി എംപ്ലോയീസ്(അക്ഷയ) സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആരോപിച്ചു.

അനധികൃതമായി ലൈസൻസ് പോലുമില്ലാതെ പ്രവർത്തിക്കുന്ന ഇത്തരം ഓണ്‍ലൈൻ കേന്ദ്രങ്ങൾ വ്യാജ സർട്ടിഫിക്കറ്റുകൾ നൽകി ജനങ്ങളെ കബളിപ്പിക്കുന്നതായും സംഘടന ആരോപിച്ചു. ഇത്തരം അനധികൃത ഓണ്‍ലൈൻ കേന്ദ്രങ്ങൾക്കെതിരേ നടപടി സ്വീകരിക്കണമെന്ന ഡിജിപിയുടെ ഉത്തരവ് നടപ്പാക്കുന്നില്ലെന്നും സംഘടന ചൂണ്ടിക്കാട്ടി.

അക്ഷയ കേന്ദ്രങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളും മറ്റു വിശദാംശങ്ങളും പരിശോധിക്കുന്നതിനുവേണ്ടി കൃത്യമായ ഓഫീസ് സംവിധാനം എല്ലാ ജില്ലകളിലും നിലവിലുണ്ട്. എന്നാൽ ഇത്തരം യാതൊരു നിയന്ത്രണങ്ങളുമില്ലാതെ കേരളത്തിലങ്ങോളമിങ്ങോളം സ്വകാര്യവ്യക്തികളും സ്ഥാപനങ്ങളും അക്ഷയ കേന്ദ്രങ്ങൾ വഴി പൊതുജനങ്ങൾക്കു ലഭ്യമാക്കുന്ന സേവനം നടത്തിക്കൊടുക്കുന്നതായും സംഘടന ആരോപിച്ചു.

അപേക്ഷകനെ സംബന്ധിച്ച ഒരുവിവരവും സ്വകാര്യവ്യക്തികളോ സ്ഥാപനങ്ങളോ സൂക്ഷിച്ചുവയ്ക്കാറില്ല. ഇത് അംഗീകൃത ഏജൻസികളായ അക്ഷയ കേന്ദ്രങ്ങൾ അല്ലാത്ത മറ്റു സ്ഥാപനങ്ങളെ പൊതുജനങ്ങൾ സമീപിക്കുമ്പോൾ അവർക്ക് പലരീതിയിലുള്ള കഷ്ടനഷ്ടങ്ങളും ഉണ്ടാകാനും വിലപ്പെട്ട രേഖകൾ ദുരുപയോഗം ചെയ്യാനുമുള്ള സാധ്യതകളുമുണ്ടെന്നും അക്ഷയ കേന്ദ്രം ഉടമകൾ പറഞ്ഞു.

അക്ഷയ കേന്ദ്രങ്ങൾ വഴിയോ വ്യക്തികൾക്ക് വീടുകളിൽനിന്നോ ആധാർ നമ്പർ ഉപയോഗിച്ച് സർക്കാർ അനുവദിക്കുന്ന സർട്ടിഫിക്കറ്റുകൾ ഓണ്‍ലൈനായി വാങ്ങാനുള്ള സൗകര്യമുണ്ട്. ഒരു ആധാർ നമ്പർ വഴി പത്ത് അപേക്ഷകൾ സ്വീകരിക്കാൻ കഴിയും. എന്നാൽ മറ്റൊരാളുടെ പേരിലുള്ള ആധാർ നമ്പർ ഉപയോഗിച്ചാണ് വ്യാജ ഓണ്‍ലൈൻ കേന്ദ്രങ്ങൾ സർട്ടിഫിക്കറ്റുകൾ നൽകുന്നതെന്നും ഇത്തരം കേന്ദ്രങ്ങൾ പഞ്ചായത്തുകളിൽ നിന്നോ നഗരസഭകളിൽ നിന്നോ ലൈസൻസ് പോലുമില്ലാതെയാണു പ്രവർത്തിക്കുന്നതെന്നും അക്ഷയ കേന്ദ്രം ഉടമകൾ പറയുന്നു.

ജനങ്ങളുടെ രേഖകൾ ദുരുപയോഗം ചെയ്യുന്നുവെന്ന വാർത്തകൾ പെരുകിവരുന്ന സാഹചര്യത്തിലാണ് ഇത്തരം കേന്ദ്രങ്ങൾ പ്രവർത്തിച്ചുവരുന്നത്. ഗവണ്‍മെന്‍റ് ടു സിറ്റിസണ്‍ സർവീസുകൾ നിലവിൽ ജനങ്ങൾക്ക് നൽകുന്നതിനുവേണ്ടി ഗവണ്‍മെന്‍റ് ചുമതലപ്പെടുത്തിയിരിക്കുന്നത് അക്ഷയ കേന്ദ്രങ്ങളെയാണ്.

ഈ ഉത്തരവ് നിലനിൽക്കെയാണ് ഇത്തരം വ്യാജ ഓണ്‍ലൈൻ കേന്ദ്രങ്ങളിൽ വരുന്ന വ്യക്തികളുടെ ആധാർ നമ്പറിന്‍റെ വിവരംവച്ച് അവരറിയാതെ മറ്റുള്ളവർക്ക് സർട്ടിഫിക്കറ്റ് നൽകുന്നത്.

അനധികൃത കേന്ദ്രങ്ങൾ അടച്ചുപൂട്ടി സീൽ ചെയ്യണമെന്നും ഐ ടി ആക്ട് പ്രകാരം നിയമനടപടി സ്വീകരിക്കണമെന്നും സംസ്ഥാന പ്രസിഡന്‍റ് സി.കെ.വിജയൻ, സെക്രട്ടറി കെ.കെ. ദീപക്, കെ.എം.ഷഫീർ, എം.ഉബൈദ് എന്നിവർ ആവശ്യപ്പെട്ടു.