മലപ്പുറം: സാമ്പത്തിക തർക്കത്തെ തുടർന്നു ഗൃഹനാഥനെവെട്ടിക്കൊന്നു. കൂറ്റമ്പാറ ചേനേമ്പാടം സ്വദേശി മുണ്ടമ്പ്ര മുഹമ്മദാലി (56) യാണു വീടിനകത്ത് കൊല്ലപ്പെട്ടത്. സുഹൃത്ത് കൂടിയായ പ്രതി ചന്തക്കുന്ന് മൈലാടി സ്വദേശി പഴംകുളത്ത് സലീമി (48)നെ പോലീസ് അറസ്റ്റ് ചെയ്തു. സുഹൃത്തുക്കളും ബന്ധുക്കളുമായ ഇരുവരും തമ്മിൽ ദീർഘകാലമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു.
ഇതേചൊല്ലി നിരവധി തവണ മുഹമ്മദാലിയുടെ വീട്ടിൽ തർക്കവും നടന്നിരുന്നു.
ഇന്നലെ രാവിലെ ഏഴരയോടെ തനിക്ക് തരുവാനുള്ള നാലു ലക്ഷം രൂപ ആവശ്യപ്പെട്ട് മുഹമ്മദാലിയുടെ വീട്ടിലെത്തിയ സലീം തർക്കത്തിനിടെ കയ്യിൽ കരുതിയിരുന്ന വെട്ടുകത്തിയുപയോഗിച്ചു മുഹമ്മദലിയെ വെട്ടുകയായിരുന്നു. ഇരുകൈകൾക്കും പുറത്തും വെട്ടേറ്റ മുഹമ്മദാലിയെ, പൂക്കോട്ടുംപാടം എസ്ഐ അമൃത് രംഗൻ എത്തിയാണ് ആശുപത്രിയിലേക്കു മാറ്റിയത്. ആക്രമണത്തിനിടെ മുഹമ്മദാലിയുടെ ഭാര്യ റംലത്തിനും പരിക്കേറ്റിട്ടുണ്ട്.
സംഭവസമയത്ത് മുഹമ്മദലിയും ഭാര്യയും മകളും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.കൃത്യത്തിനു ശേഷം സലീമിനെ എസ്ഐ കസ്റ്റഡിയിലെടുക്കുകയായിരുന്നു.മുഹമ്മദാലിയുടെ മക്കൾ: ഷാജി, ഷാഫി (ഇരുവരും റിയാദ്) ഷീജ, ഷീബ. മരുമക്കൾ: ഹഫീല, നാജിയ, സിറാജ്,
മനോജ്.
ഇതേചൊല്ലി നിരവധി തവണ മുഹമ്മദാലിയുടെ വീട്ടിൽ തർക്കവും നടന്നിരുന്നു.
ഇന്നലെ രാവിലെ ഏഴരയോടെ തനിക്ക് തരുവാനുള്ള നാലു ലക്ഷം രൂപ ആവശ്യപ്പെട്ട് മുഹമ്മദാലിയുടെ വീട്ടിലെത്തിയ സലീം തർക്കത്തിനിടെ കയ്യിൽ കരുതിയിരുന്ന വെട്ടുകത്തിയുപയോഗിച്ചു മുഹമ്മദലിയെ വെട്ടുകയായിരുന്നു. ഇരുകൈകൾക്കും പുറത്തും വെട്ടേറ്റ മുഹമ്മദാലിയെ, പൂക്കോട്ടുംപാടം എസ്ഐ അമൃത് രംഗൻ എത്തിയാണ് ആശുപത്രിയിലേക്കു മാറ്റിയത്. ആക്രമണത്തിനിടെ മുഹമ്മദാലിയുടെ ഭാര്യ റംലത്തിനും പരിക്കേറ്റിട്ടുണ്ട്.
സംഭവസമയത്ത് മുഹമ്മദലിയും ഭാര്യയും മകളും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.കൃത്യത്തിനു ശേഷം സലീമിനെ എസ്ഐ കസ്റ്റഡിയിലെടുക്കുകയായിരുന്നു.മുഹമ്മദാലിയുടെ മക്കൾ: ഷാജി, ഷാഫി (ഇരുവരും റിയാദ്) ഷീജ, ഷീബ. മരുമക്കൾ: ഹഫീല, നാജിയ, സിറാജ്,
മനോജ്.