കോട്ടയം: കോട്ടയത്ത് ചേർന്ന എഐഎസ്എഫ് സംസ്ഥാന കമ്മിറ്റിയിൽ ആഭ്യന്തര വകുപ്പിനും എസ്എഫ്ഐക്കും രൂക്ഷ വിമർശനം. കാന്പസുകളിലെ വിഷയങ്ങളിൽ വേട്ടക്കാർക്കൊപ്പം നില്ക്കുന്ന സമീപനമാണു പോലീസിന്റെതെന്ന് എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകരൻ യോഗത്തിൽ തുറന്നടിച്ചു. ഭീഷണിയും വിരട്ടലും അവസാനിപ്പിക്കാൻ എസ്എഫ്ഐ തയാറാകണം.
കാന്പസുകളിലെ വിഷയങ്ങളിൽ പോലീസ് ഇരകളെ അവഗണിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ലോ അക്കാദമി സമരത്തിൽ ലക്ഷ്മി നായരുടെ അടുക്കളപുറത്ത് പോയി കരാർ ഉണ്ടാക്കിയവർ വിദ്യാർഥി സമൂഹത്തോട് മാപ്പ് പറയണം. എസ്എഫ്ഐയെ കടന്നാക്രമിച്ചാണ് ഭൂരിഭാഗം പ്രതിനിധികളും സംസ്ഥാനകമ്മിറ്റിയിൽ പ്രസംഗിച്ചത്. നിലവിൽ എസ്എഫ്ഐ നടത്തുന്ന ഫാസിസ്റ്റ് നിലപാട് അവസാനിപ്പിച്ചില്ലെങ്കിൽ എഐഎസ്എഫ് സഹകരിക്കില്ല.
ലോ അക്കാദമി സമരത്തിലെ പരാജയം മറയ്ക്കാൻ മാധ്യമശ്രദ്ധ പിടിച്ചുപറ്റാനാണ് എസ്എഫ്ഐയുടെ ഇപ്പോഴത്തെ ശ്രമമെന്നും യോഗം കുറ്റപ്പെടുത്തി. വിദ്യാർഥികളെ ബാധിക്കുന്ന വിഷയങ്ങളിൽ രാഷ്ട്രീയം നോക്കാതെ മറ്റു വിദ്യാർഥി സംഘടനകളുമായി യോജിച്ച് പ്രവർത്തിക്കാനും യോഗം തീരുമാനിച്ചു.
കാന്പസുകളിലെ വിഷയങ്ങളിൽ പോലീസ് ഇരകളെ അവഗണിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ലോ അക്കാദമി സമരത്തിൽ ലക്ഷ്മി നായരുടെ അടുക്കളപുറത്ത് പോയി കരാർ ഉണ്ടാക്കിയവർ വിദ്യാർഥി സമൂഹത്തോട് മാപ്പ് പറയണം. എസ്എഫ്ഐയെ കടന്നാക്രമിച്ചാണ് ഭൂരിഭാഗം പ്രതിനിധികളും സംസ്ഥാനകമ്മിറ്റിയിൽ പ്രസംഗിച്ചത്. നിലവിൽ എസ്എഫ്ഐ നടത്തുന്ന ഫാസിസ്റ്റ് നിലപാട് അവസാനിപ്പിച്ചില്ലെങ്കിൽ എഐഎസ്എഫ് സഹകരിക്കില്ല.
ലോ അക്കാദമി സമരത്തിലെ പരാജയം മറയ്ക്കാൻ മാധ്യമശ്രദ്ധ പിടിച്ചുപറ്റാനാണ് എസ്എഫ്ഐയുടെ ഇപ്പോഴത്തെ ശ്രമമെന്നും യോഗം കുറ്റപ്പെടുത്തി. വിദ്യാർഥികളെ ബാധിക്കുന്ന വിഷയങ്ങളിൽ രാഷ്ട്രീയം നോക്കാതെ മറ്റു വിദ്യാർഥി സംഘടനകളുമായി യോജിച്ച് പ്രവർത്തിക്കാനും യോഗം തീരുമാനിച്ചു.