പാലക്കാട്: കൊല്ലം കരുനാഗപ്പള്ളിയിൽ സദാചാര ഗുണ്ടാ ആക്രമണത്തിന് ഇരയായ യുവാവ് അട്ടപ്പാടിയിൽ ജീവനൊടുക്കിയ സംഭവത്തിൽ പോലീസ് ആത്മഹത്യാകുറിപ്പ് കണ്ടെത്തി. മരണത്തിന് ഉത്തരവാദികളായ രണ്ടുപേരെക്കുറിച്ചു കത്തിൽ പരാമർശിച്ചിട്ടുണ്ട്. ഇതനുസരിച്ച് കൊല്ലം സ്വദേശികളായ രമേഷ്, ധനേഷ് എന്നിവർക്കെതിരേ അഗളി പോലീസ് ആത്മഹത്യാ പ്രേരണക്കുറ്റത്തിനു കേസെടുത്തു. ആക്രമണത്തിനിരയായി നാട്ടിലെത്തിയ തന്നെ പ്രതിയുടെ സുഹൃത്തുക്കൾ നിരന്തരമായി ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയിരുന്നതായി കത്തിൽ പറയുന്നു.
അട്ടപ്പാടി അഗളി കാരറ പള്ളത്തുവീട്ടിൽ ഗോപാലകൃഷ്ണൻ-ലത ദമ്പതികളുടെ മകനായ അനീഷി (22)നെ വീടിനു സമീപത്തെ കൃഷിയിടത്തിലെ മരത്തിലാണു വ്യാഴാഴ്ച വൈകുന്നേരം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഇക്കഴിഞ്ഞ 14ന് കൊല്ലം കരുനാഗപ്പള്ളിയിലെ ബീച്ചിൽ പെണ്സുഹൃത്തുമൊന്നിച്ചിരിക്കുമ്പോഴാണു സദാചാരഗുണ്ടകൾ ആക്രമിച്ചത്. ഇരുവരുടെയും വീഡിയോയും മൊബൈലിൽ പകർത്തിയിരുന്നു. സംഭവം സാമൂഹ്യമാധ്യമങ്ങളിലും പ്രചരിച്ചതോടെ യുവാവ് മാനസികമായി വിഷമത്തിലായിരുന്നു. അനീഷ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ അഞ്ചുപേരെ പോലീസ് അറസ്റ്റുചെയ്തിരുന്നു.
കരുനാഗപ്പള്ളിയിൽ ഒരു സ്വകാര്യകമ്പനിയിൽ ജോലിചെയ്തുവരികയായിരുന്നു അനീഷ്. നേരത്തെ അട്ടപ്പാടിയിലെ പ്രാദേശിക ചാനലുകളിൽ ജോലിചെയ്തിരുന്നു. പിന്നീട് ജോലിതേടി കൊല്ലത്തേക്കു പോകുകയായിരുന്നു. ഗുണ്ടകളുടെ ആക്രമണത്തിനുശേഷം നാട്ടിലെത്തിയ അനീഷ് കടുത്ത മാനസിക വിഷമത്തിലായിരുന്നു. വീടിനു പുറത്തിറങ്ങാൻപോലും മടിച്ചിരുന്നു.
സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. അഗളി പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആത്മഹത്യാകുറിപ്പിൽ പരാമർശിച്ചിട്ടുള്ളവർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നു ബന്ധുക്കളും ആവശ്യപ്പെട്ടു.
അനീഷിന്റെ മൃതദേഹം ഇന്നലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. എൻ. ഷംസുദ്ദീൻ എംഎൽഎ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, സാമൂഹ്യപ്രവർത്തകർ തുടങ്ങിയവർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു.
അട്ടപ്പാടി അഗളി കാരറ പള്ളത്തുവീട്ടിൽ ഗോപാലകൃഷ്ണൻ-ലത ദമ്പതികളുടെ മകനായ അനീഷി (22)നെ വീടിനു സമീപത്തെ കൃഷിയിടത്തിലെ മരത്തിലാണു വ്യാഴാഴ്ച വൈകുന്നേരം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഇക്കഴിഞ്ഞ 14ന് കൊല്ലം കരുനാഗപ്പള്ളിയിലെ ബീച്ചിൽ പെണ്സുഹൃത്തുമൊന്നിച്ചിരിക്കുമ്പോഴാണു സദാചാരഗുണ്ടകൾ ആക്രമിച്ചത്. ഇരുവരുടെയും വീഡിയോയും മൊബൈലിൽ പകർത്തിയിരുന്നു. സംഭവം സാമൂഹ്യമാധ്യമങ്ങളിലും പ്രചരിച്ചതോടെ യുവാവ് മാനസികമായി വിഷമത്തിലായിരുന്നു. അനീഷ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ അഞ്ചുപേരെ പോലീസ് അറസ്റ്റുചെയ്തിരുന്നു.
കരുനാഗപ്പള്ളിയിൽ ഒരു സ്വകാര്യകമ്പനിയിൽ ജോലിചെയ്തുവരികയായിരുന്നു അനീഷ്. നേരത്തെ അട്ടപ്പാടിയിലെ പ്രാദേശിക ചാനലുകളിൽ ജോലിചെയ്തിരുന്നു. പിന്നീട് ജോലിതേടി കൊല്ലത്തേക്കു പോകുകയായിരുന്നു. ഗുണ്ടകളുടെ ആക്രമണത്തിനുശേഷം നാട്ടിലെത്തിയ അനീഷ് കടുത്ത മാനസിക വിഷമത്തിലായിരുന്നു. വീടിനു പുറത്തിറങ്ങാൻപോലും മടിച്ചിരുന്നു.
സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. അഗളി പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആത്മഹത്യാകുറിപ്പിൽ പരാമർശിച്ചിട്ടുള്ളവർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നു ബന്ധുക്കളും ആവശ്യപ്പെട്ടു.
അനീഷിന്റെ മൃതദേഹം ഇന്നലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. എൻ. ഷംസുദ്ദീൻ എംഎൽഎ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, സാമൂഹ്യപ്രവർത്തകർ തുടങ്ങിയവർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു.