പത്തനംതിട്ട: ശ്വാസതടസം നേരിട്ട രോഗിയുമായി കോന്നിയിൽ നിന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്കു വന്ന ആംബുലൻസ് എതിരെ വന്ന ഓട്ടോറിക്ഷയെ ഇടിക്കാതിരിക്കാൻ വെട്ടിക്കുന്നതിനിടെ ബൈക്കിനെയും വഴിയാത്രക്കാരെയും ഇടിച്ചു തെറിപ്പിച്ചു.
എല്ലാവരെയും ആംബുലൻസിൽ കയറ്റി പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്കു വരുന്നതിനിടെ അതിലുണ്ടായിരുന്ന രോഗി മരിച്ചു. സ്ത്രീകളും കുട്ടികളുമടക്കം ഒന്പതു പേർക്ക് പരിക്കേറ്റു.ഇളകൊള്ളൂർ പാറയ്ക്കൽ വീട്ടിൽ ഗംഗാധരനാണ് (60) മരിച്ചത്. ഇന്നലെ വൈകുന്നേരം ആറോടെ കോന്നി ഇളകൊള്ളൂരിലായിരുന്നു സംഭവം.ആംബുലൻസിനെതിരെയെത്തിയ ഒട്ടോറിക്ഷയിൽ ഇടിക്കാതിരിക്കാൻ ഡ്രൈവർ വാഹനം വെട്ടിക്കുന്നതിനിടെ എതിരെ വന്ന ബൈക്കിലിടിക്കുകയായിരുന്നെന്നു നാട്ടുകാർ പറഞ്ഞു.
നിയന്ത്രണം വിട്ട ആംബുലൻസ് വഴിയാത്രക്കാരായ സ്ത്രീകളെയും ഇടിച്ചിട്ടു. ബൈക്കിൽ യാത്രചെയ്ത ദന്പതികളായ രാജീവ്, സ്മിത, മക്കളായ ആരാധ്യ, അദ്വൈത്, ആവണി എന്നിവരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. റോഡിന്റെ വശത്തുകൂടി നടന്നു പോകുകയായിരുന്ന കോന്നി സ്വദേശികളായ ഐശ്വര്യ, മകൾ അർച്ചന, കപ്പലണ്ടി കച്ചവടക്കാരായ മഞ്ജു, സുമതി എന്നിവരെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആംബുലൻസും ഡ്രൈവറെയും കോന്നി പോലീസ് കസ്റ്റഡിയിലെടുത്തു.
എല്ലാവരെയും ആംബുലൻസിൽ കയറ്റി പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്കു വരുന്നതിനിടെ അതിലുണ്ടായിരുന്ന രോഗി മരിച്ചു. സ്ത്രീകളും കുട്ടികളുമടക്കം ഒന്പതു പേർക്ക് പരിക്കേറ്റു.ഇളകൊള്ളൂർ പാറയ്ക്കൽ വീട്ടിൽ ഗംഗാധരനാണ് (60) മരിച്ചത്. ഇന്നലെ വൈകുന്നേരം ആറോടെ കോന്നി ഇളകൊള്ളൂരിലായിരുന്നു സംഭവം.ആംബുലൻസിനെതിരെയെത്തിയ ഒട്ടോറിക്ഷയിൽ ഇടിക്കാതിരിക്കാൻ ഡ്രൈവർ വാഹനം വെട്ടിക്കുന്നതിനിടെ എതിരെ വന്ന ബൈക്കിലിടിക്കുകയായിരുന്നെന്നു നാട്ടുകാർ പറഞ്ഞു.
നിയന്ത്രണം വിട്ട ആംബുലൻസ് വഴിയാത്രക്കാരായ സ്ത്രീകളെയും ഇടിച്ചിട്ടു. ബൈക്കിൽ യാത്രചെയ്ത ദന്പതികളായ രാജീവ്, സ്മിത, മക്കളായ ആരാധ്യ, അദ്വൈത്, ആവണി എന്നിവരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. റോഡിന്റെ വശത്തുകൂടി നടന്നു പോകുകയായിരുന്ന കോന്നി സ്വദേശികളായ ഐശ്വര്യ, മകൾ അർച്ചന, കപ്പലണ്ടി കച്ചവടക്കാരായ മഞ്ജു, സുമതി എന്നിവരെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആംബുലൻസും ഡ്രൈവറെയും കോന്നി പോലീസ് കസ്റ്റഡിയിലെടുത്തു.