+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാഹനമോഷ്ടാവ് ഓട്ടോ സുഹൈൽ അറസ്റ്റിൽ

തൃശൂർ: അന്തർസംസ്ഥാന മോഷണസംഘത്തിൽപ്പെട്ട ഒരാളെ പേരാമംഗലം പോലീസ് അറസ്റ്റ് ചെയ്തു. വാടാനപ്പള്ളി രായംമര
വാഹനമോഷ്ടാവ്  ഓട്ടോ സുഹൈൽ   അറസ്റ്റിൽ
തൃശൂർ: അന്തർസംസ്ഥാന മോഷണസംഘത്തിൽപ്പെട്ട ഒരാളെ പേരാമംഗലം പോലീസ് അറസ്റ്റ് ചെയ്തു. വാടാനപ്പള്ളി രായംമരയ്ക്കാർ വീട്ടിൽ ഓട്ടോ സുഹൈൽ എന്നറിയപ്പെടുന്ന സുഹൈലാണ്(39) അറസ്റ്റിലായത്. അമലനഗറിൽ വീട്ടുമുറ്റത്തു പാർക്ക് ചെയ്തിരുന്ന പിക്കപ്പ് വാൻ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. പേരാമംഗലം സിഐ ബി. സന്തോഷിന്‍റെ നേതൃത്വത്തിൽ കുന്നംകുളം ബസ് സ്റ്റാൻഡ് പരിസരത്തുനിന്നായിരുന്നു അറസ്റ്റ്.

കേസിലെ ഒന്നാം പ്രതി അബ്ദുൾ സലാം നേരത്തെ കോഴിക്കോടുനിന്ന് അറസ്റ്റിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് സുഹൈലുമൊന്നിച്ചാണ് മോഷണം നടത്തിയതെന്നു വിവരം ലഭിച്ചത്. 2016 ൽ അമലനഗർ, വാടാനപ്പള്ളി, അന്തിക്കാട്, ചാവക്കാട്, ഒരുമനയൂർ, വടക്കേ മണികണ്ഠേശ്വരം, മലപ്പുറം ജില്ലയിലെ താനൂർ, തിരൂരങ്ങാടി, കുറ്റിപ്പുറം, കല്പകഞ്ചേരി, വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് പ്രതികൾ ബൈക്കും കാറും പിക്കപ്പ് വാനുകളും ഉൾപ്പെടെയുള്ള വാഹനങ്ങൾ മോഷ്ടിച്ചിട്ടുള്ളതായി പോലീസ് പറഞ്ഞു. വിവിധ സ്റ്റേഷനുകളിലായി 12 കേസുകളാണ് സുഹൈലിനെതിരേയുള്ളത്. തമിഴ്നാട്ടിലെയും കർണാടകയിലെയും വാഹന മോഷണ സംഘങ്ങളുമായി കൂട്ടുചേർന്ന് ഇവർ വാഹനങ്ങൾ വില്പന നടത്തിയിട്ടുള്ളതായും പറയുന്നു.
എഎസ്ഐമാരായ ജയചന്ദ്രൻ, രാജൻ, ഗോപാലകൃഷ്ണൻ, സീനിയർ സിപിഒമാരായ ബാലസുബ്രഹ്മണ്യൻ, അനിൽ മണിത്തോട്ടം, സിപിഒമാരായ ശ്രീജിത്ത്, രാധാകൃഷ്ണൻ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.