കൊച്ചി: തനതു സ്വഭാവം നഷ്ടപ്പെടാതെ ചെറിയ തോതിലുള്ള യന്ത്രവത്കരണം കൈത്തറി മേഖലയിൽ അനിവാര്യമാണെന്ന് മന്ത്രി എ.സി. മൊയ്തീൻ. സംസ്ഥാന കരകൗശല വികസന കോർപറേഷന്റെ വിപണന യൂണിറ്റായ ‘കൈരളി’യുടെ ആഭിമുഖ്യത്തിൽ എറണാകുളത്തപ്പൻ മൈതാനത്ത് ആരംഭിച്ച അഖിലേന്ത്യാ കരകൗശല, കൈത്തറി പ്രദർശന വിപണനമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാർച്ച് 13 വരെയുള്ള മേളയുടെ പ്രദർശന സമയം രാവിലെ 10 മുതൽ വൈകുന്നേരം എട്ടു വരെയാണ്.
കൈത്തറി മേഖലയിൽ തൊഴിലെടുക്കുന്നവരുടെ ശരാശരി പ്രായം അന്പതാണ്. പുതുതായി യുവാക്കൾ ഈ രംഗത്തേക്ക് വരുന്നില്ലെന്നത് ഈ മേഖല നേരിടുന്ന വെല്ലുവിളിയാണ്. ഇതു പരിഹരിക്കാൻ ചെറിയ തോതിലുള്ള യന്ത്രവൽക്കരണം ആവശ്യമാണ്. സ്കൂൾ യൂണിഫോമുകൾ തയാറാക്കുന്നതിനായി ആവിഷ്കരിച്ച പദ്ധതിയിലൂടെ തൊഴിലാളികൾക്ക് പ്രതിമാസം 12,000 രൂപ വേതനം നൽകാൻ കഴിയുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
പരമ്പരാഗത മേഖലയിലടക്കം വ്യവസായ ഉത്പന്നങ്ങളുടെ പ്രദർശനത്തിനു വേണ്ടി എറണാകുളത്ത് രാജ്യാന്തര പ്രദർശന വേദി സ്ഥാപിക്കുന്നത് സർക്കാർ പരിഗണിക്കും. കൊച്ചി നഗരത്തിൽ സ്ഥലം ലഭ്യമല്ലെങ്കിൽ നഗരത്തിനു പുറത്ത് ഉചിതമായ സ്ഥലം കണ്ടെത്തും. ഇക്കാര്യത്തിൽ ജിസിഡിഎയുടെ സഹകരണവും തേടുമെന്നു മന്ത്രി പറഞ്ഞു. കൈത്തറി മേഖലയിൽ തൊഴിലാളികൾക്കും ഉത്പാദക സംഘങ്ങൾക്കും നേട്ടമില്ലെങ്കിലും ഇടത്തട്ടുകാരും വൻകിട വ്യാപാരികളും ലാഭം കൊയ്യുന്ന സ്ഥിതിയാണ്. കണ്ണൂരിൽ 800 രൂപയ്ക്ക് ലഭിക്കുന്ന ഷർട്ട്, ബ്രാൻഡ് ചെയ്ത് 2000 - 2500 രൂപ നിരക്കിലാണ് സ്വകാര്യ സ്ഥാപനങ്ങൾ വിൽക്കുന്നത്.
രൂപകല്പന, ബ്രാൻഡിംഗ്, വിപണനം എന്നീ തലങ്ങളിൽ ശ്രദ്ധ പതിപ്പിച്ചാൽ ഈ നേട്ടം ഉത്പാദകസംഘങ്ങൾക്കും തൊഴിലാളികൾക്കും ലഭിക്കും. പൊതുസ്ഥാപനങ്ങളെ സ്വന്തം കാലിൽ നിർത്താനും തൊഴിൽദായക കേന്ദ്രങ്ങൾ ആക്കുന്നതിനുമുള്ള പദ്ധതി സർക്കാർ തയാറാക്കും. കാര്യക്ഷമമായ നടത്തിപ്പിലൂടെ മുന്നോട്ടു പോയാൽ നിരവധി പേർക്ക് ഈ സ്ഥാപനങ്ങളിൽ തൊഴിൽ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗൾഫ്, അമേരിക്ക എന്നിവിടങ്ങളിൽ തദ്ദേശവാസികൾക്ക് അനുകൂലമായ നിയമങ്ങൾ നടപ്പാക്കുന്നതോടെ മാനവവിഭവ ശേഷി കയറ്റുമതി ചെയ്യുന്ന കേരളത്തിനു കാര്യമായ തിരിച്ചടി നേരിടേണ്ടി വരുമെന്നാണു വിലയിരുത്തൽ. ഇതിനെ അതിജീവിക്കണമെങ്കിൽ തദ്ദേശീയമായി തൊഴിവസരങ്ങൾ വളർത്തിയെടുക്കണം. ഇതിനാവശ്യമായ തരത്തിൽ നിയമങ്ങളിലും ചട്ടങ്ങളിലും സർക്കാർ ഭേദഗതി വരുത്തുമെന്നും മന്ത്രി പറഞ്ഞു.
ഹൈബി ഈഡൻ എംഎൽഎ അധ്യക്ഷത വഹിച്ചു. കെ.വി. തോമസ് എംപി ആദ്യ വില്പന നിർവഹിച്ചു. ജോണ് ഫെർണാണ്ടസ് എംഎൽഎ, കൊച്ചി നഗരസഭാ ടാക്സ് അപ്പീൽ കമ്മിറ്റി അധ്യക്ഷൻ കെ.വി.പി. കൃഷ്ണകുമാർ, ജിസിഡിഎ ചെയർമാൻ സി.എൻ. മോഹനൻ, കരകൗശല വികസന കോർപറേഷൻ ചെയർമാൻ കെ.എസ്. സുനിൽകുമാർ, മാനേജിംഗ് ഡയറക്ടർ കെ.എൻ. മനോജ്, അസി. ഡയറക്ടർ എൽ. ബാലു, സി.ഡി.എസ്. കുടുംബശ്രീ ചെയർപേഴ്സണ് അനിത ജ്യോതി തുടങ്ങിയവർ പ്രസംഗിച്ചു.
കൈത്തറി മേഖലയിൽ തൊഴിലെടുക്കുന്നവരുടെ ശരാശരി പ്രായം അന്പതാണ്. പുതുതായി യുവാക്കൾ ഈ രംഗത്തേക്ക് വരുന്നില്ലെന്നത് ഈ മേഖല നേരിടുന്ന വെല്ലുവിളിയാണ്. ഇതു പരിഹരിക്കാൻ ചെറിയ തോതിലുള്ള യന്ത്രവൽക്കരണം ആവശ്യമാണ്. സ്കൂൾ യൂണിഫോമുകൾ തയാറാക്കുന്നതിനായി ആവിഷ്കരിച്ച പദ്ധതിയിലൂടെ തൊഴിലാളികൾക്ക് പ്രതിമാസം 12,000 രൂപ വേതനം നൽകാൻ കഴിയുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
പരമ്പരാഗത മേഖലയിലടക്കം വ്യവസായ ഉത്പന്നങ്ങളുടെ പ്രദർശനത്തിനു വേണ്ടി എറണാകുളത്ത് രാജ്യാന്തര പ്രദർശന വേദി സ്ഥാപിക്കുന്നത് സർക്കാർ പരിഗണിക്കും. കൊച്ചി നഗരത്തിൽ സ്ഥലം ലഭ്യമല്ലെങ്കിൽ നഗരത്തിനു പുറത്ത് ഉചിതമായ സ്ഥലം കണ്ടെത്തും. ഇക്കാര്യത്തിൽ ജിസിഡിഎയുടെ സഹകരണവും തേടുമെന്നു മന്ത്രി പറഞ്ഞു. കൈത്തറി മേഖലയിൽ തൊഴിലാളികൾക്കും ഉത്പാദക സംഘങ്ങൾക്കും നേട്ടമില്ലെങ്കിലും ഇടത്തട്ടുകാരും വൻകിട വ്യാപാരികളും ലാഭം കൊയ്യുന്ന സ്ഥിതിയാണ്. കണ്ണൂരിൽ 800 രൂപയ്ക്ക് ലഭിക്കുന്ന ഷർട്ട്, ബ്രാൻഡ് ചെയ്ത് 2000 - 2500 രൂപ നിരക്കിലാണ് സ്വകാര്യ സ്ഥാപനങ്ങൾ വിൽക്കുന്നത്.
രൂപകല്പന, ബ്രാൻഡിംഗ്, വിപണനം എന്നീ തലങ്ങളിൽ ശ്രദ്ധ പതിപ്പിച്ചാൽ ഈ നേട്ടം ഉത്പാദകസംഘങ്ങൾക്കും തൊഴിലാളികൾക്കും ലഭിക്കും. പൊതുസ്ഥാപനങ്ങളെ സ്വന്തം കാലിൽ നിർത്താനും തൊഴിൽദായക കേന്ദ്രങ്ങൾ ആക്കുന്നതിനുമുള്ള പദ്ധതി സർക്കാർ തയാറാക്കും. കാര്യക്ഷമമായ നടത്തിപ്പിലൂടെ മുന്നോട്ടു പോയാൽ നിരവധി പേർക്ക് ഈ സ്ഥാപനങ്ങളിൽ തൊഴിൽ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗൾഫ്, അമേരിക്ക എന്നിവിടങ്ങളിൽ തദ്ദേശവാസികൾക്ക് അനുകൂലമായ നിയമങ്ങൾ നടപ്പാക്കുന്നതോടെ മാനവവിഭവ ശേഷി കയറ്റുമതി ചെയ്യുന്ന കേരളത്തിനു കാര്യമായ തിരിച്ചടി നേരിടേണ്ടി വരുമെന്നാണു വിലയിരുത്തൽ. ഇതിനെ അതിജീവിക്കണമെങ്കിൽ തദ്ദേശീയമായി തൊഴിവസരങ്ങൾ വളർത്തിയെടുക്കണം. ഇതിനാവശ്യമായ തരത്തിൽ നിയമങ്ങളിലും ചട്ടങ്ങളിലും സർക്കാർ ഭേദഗതി വരുത്തുമെന്നും മന്ത്രി പറഞ്ഞു.
ഹൈബി ഈഡൻ എംഎൽഎ അധ്യക്ഷത വഹിച്ചു. കെ.വി. തോമസ് എംപി ആദ്യ വില്പന നിർവഹിച്ചു. ജോണ് ഫെർണാണ്ടസ് എംഎൽഎ, കൊച്ചി നഗരസഭാ ടാക്സ് അപ്പീൽ കമ്മിറ്റി അധ്യക്ഷൻ കെ.വി.പി. കൃഷ്ണകുമാർ, ജിസിഡിഎ ചെയർമാൻ സി.എൻ. മോഹനൻ, കരകൗശല വികസന കോർപറേഷൻ ചെയർമാൻ കെ.എസ്. സുനിൽകുമാർ, മാനേജിംഗ് ഡയറക്ടർ കെ.എൻ. മനോജ്, അസി. ഡയറക്ടർ എൽ. ബാലു, സി.ഡി.എസ്. കുടുംബശ്രീ ചെയർപേഴ്സണ് അനിത ജ്യോതി തുടങ്ങിയവർ പ്രസംഗിച്ചു.