കൊച്ചി: പ്രമുഖ ചലച്ചിത്രനടിയെ കാറിൽ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യപ്രതികളായ രണ്ടുപേരെ കീഴടങ്ങാനുള്ള ശ്രമത്തിനിടെ കോടതിമുറിയിൽനിന്നു പോലീസ് അത്യന്തം നാടകീയമായി പിടികൂടി. മുഖ്യപ്രതി പെരുമ്പാവൂർ ഇളമ്പകപ്പിള്ളി നെടുവേലക്കുടി സുനിൽകുമാർ (പൾസർ സുനി-27), ഇയാളുടെ കൂട്ടാളി തലശേരി സ്വദേശി വി.പി. വിജീഷ് എന്നിവരാണ് അറസ്റ്റിലായത്.
എറണാകുളം അഡീഷണൽ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് (എസിജെഎം) കോടതിയിൽ ഇന്നലെ ഉച്ചയ്ക്ക് ഒന്നേകാലോടെ കീഴടങ്ങാനെത്തിയപ്പോഴാണ് ഇരുവരെയും പോലീസ് ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്തത്. ഹെൽമെറ്റ് ധരിച്ച് ബൈക്കിൽ എത്തിയ പ്രതികൾ സമീപത്തെ എറണാകുളത്തപ്പൻ ഗ്രൗണ്ടിലൂടെ കോടതിയുടെ പിൻഭാഗത്തുള്ള മതിൽ ചാടിക്കടന്നാണ് വളപ്പിൽ കടന്നത്.
പരിസരത്തുണ്ടായിരുന്ന പോലീസുകാരുടെ കണ്ണുവെട്ടിച്ചു കോടതി മുറിയിൽ പ്രവേശിച്ചു വിസ്താരക്കൂട്ടിൽ കയറിനിന്ന പ്രതികളെ പോലീസ് പിടികൂടി പുറത്തേക്കുകൊണ്ടു പോകുകയായിരുന്നു. കോടതി ഉച്ചഭക്ഷണത്തിനു പിരിഞ്ഞ സമയമായിരുന്നതിനാൽ മുറിക്കുള്ളിൽ മജിസ്ട്രേറ്റ് ഉണ്ടായിരുന്നില്ല. കോടതി മുറിക്കുള്ളിൽനിന്നു പിടികൂടാൻ പറ്റില്ലെന്നു പറഞ്ഞു പ്രതിഭാഗം അഭിഭാഷകർ തടയാൻ ശ്രമിച്ചെങ്കിലും പോലീസ് വഴങ്ങിയില്ല.
എറണാകളം സെൻട്രൽ സിഐ എ. അനന്തലാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണു പ്രതികളെ പിടികൂടിയത്. ഇവരെ പിന്നീട് എറണാകുളം സെൻട്രൽ സ്റ്റേഷനിലെത്തിച്ചശേഷം ചോദ്യംചെയ്യുന്നതിനായി ആലുവ പോലീസ് ക്ലബിലേക്കു മാറ്റി. എഡിജിപി ബി. സന്ധ്യയുടെ സാന്നിധ്യത്തിൽ കേസ് അന്വേഷിക്കുന്ന പ്രത്യേകസംഘത്തിലെ ഉദ്യോഗസ്ഥർ ഇരുവരെയും ചോദ്യം ചെയ്തുവരികയാണ്. കോടതിമുറിയിൽനിന്നു പിടിച്ചുകൊണ്ടുപോയ പ്രതികളെ തിരികെയെത്തിക്കണമെന്നു ചൂണ്ടിക്കാട്ടി പ്രതികളുടെ അഭിഭാഷകൻ മജിസ്ട്രേറ്റിനു പരാതി നൽകിയെങ്കിലും പരിഗണിച്ചില്ല.
നടിക്കെതിരേ ആക്രമണം നടന്ന അങ്കമാലി പരിധിയിലെ കോടതിയിൽ പ്രതികളെ ഹാജരാക്കിയാൽ മതിയെന്നു മജിസ്ട്രേറ്റ് നിർദേശിക്കുകയായിരുന്നു. രണ്ടുപേർ കൂടി അറസ്റ്റിലായതോടെ കേസിലെ പ്രധാന പ്രതികളായ ആറു പേരും പിടിയിലായിക്കഴിഞ്ഞു. കഴിഞ്ഞ 17ന് രാത്രി എട്ടരയോടെയാണു തൃശൂരിൽനിന്നു കൊച്ചിയിലേക്കു വരികയായിരുന്ന നടിയുടെ കാറിൽ നെടുമ്പാശേരി അത്താണിയിൽ വച്ച് അക്രമിസംഘം അതിക്രമിച്ചു കയറിയത്. ടെമ്പോ ട്രാവറിലെത്തിയ സംഘം ആദ്യം നടിയുടെ കാറിൽ ഇടിക്കുകയും തർക്കത്തിനിടെ വാഹനത്തിലേക്കു ചാടിക്കകയറുകയുമായിരുന്നു.
കാർ പിന്നീട് നഗരത്തിലൂടെ ചുറ്റിച്ച് കാറിനുള്ളിൽ നടിയെ ഉപദ്രവിക്കുകയും അപമാനിക്കുകയും ചിത്രങ്ങൾ പകർത്താൻ ശ്രമിക്കുകയും ചെയ്തു. അർധരാത്രിയോടെ കാക്കനാടിനു സമീപം പടമുഗളിൽ കാർ സഹിതം നടിയെ ഉപേക്ഷിച്ചു പ്രതികൾ രക്ഷപ്പെട്ടു. സംഭവസമയം നടിയുടെ കാർ ഓടിച്ചിരുന്ന മാർട്ടിൻ ആന്റണി എന്നയാളെ പോലീസ് അന്നുതന്നെ പിടികൂടിയിരുന്നു. തുടർന്നു വടിവാൾ സലിം, പ്രദീപ്, മണികണ്ഠൻ എന്നിവർ പിടിയിലായി.
ക്വട്ടേഷൻ സംഘമാണ് തന്നെ ആക്രമിച്ചതെന്നു നടി അന്വേഷണസംഘത്തിന് മൊഴി നൽകിയിരുന്നെങ്കിലും ഇതേക്കുറിച്ച് ഇനിയും വ്യക്തതയുണ്ടായിട്ടില്ല. സിനിമാ മേഖലയിലുള്ളവരുൾപ്പെടെ നിരവധി പേരിൽനിന്ന് അന്വേഷണ സംഘം മൊഴിയെടുത്തിരുന്നു.
പൾസർ സുനിയും വിജീഷും നേരത്തെ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത് മാർച്ച് രണ്ട് വരെ നീട്ടിയിരുന്നു. ഇതേത്തുടർന്ന് ഇവർ കീഴടങ്ങുമെന്ന കണക്കുകൂകൂട്ടലിൽ സംസ്ഥാനത്തെ മുഴുവൻ കോടതികളും പോലീസ് നിരീക്ഷണത്തിലായിരുന്നു. ഇതിനിടയിലാണു പോലീസിനെ വെട്ടിച്ച് എറണാകുളം നഗരമധ്യത്തിലെ കോടതിയിൽ പ്രതികൾ തമിഴ്നാട് രജിസ്ട്രേഷനിലുള്ള ബൈക്കിലെത്തിയത്. പോലീസിനിതു നാണക്കേടായെങ്കിലും കീഴടങ്ങും മുമ്പ് പ്രതികളെ പിടികൂടാനായത് ആശ്വാസമായി. സംഭവം നടന്ന് ആറു ദിവസത്തിനുശേഷമാണു പ്രധാനപ്രതികളെല്ലാം പിടിയിലായത്.
ലക്ഷ്യം ബ്ലാക്ക്മെയിലിംഗ് എന്നു സുനിയുടെ മൊഴി
െകാച്ചി: നടിയെ കാറിൽ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചത് ബ്ലാക്ക് മെയിൽ ചെയ്തു പണം തട്ടുകയെന്ന ലക്ഷ്യത്തോടെയായിരുന്നെന്നു പൾസർ സുനിയുടെ മൊഴി. മറ്റാരും സംഭവത്തിനു പിന്നിലില്ലെന്നും ഇയാൾ മൊഴി നൽകിയത്രെ. ഇന്നലെ അറസ്റ്റിലായ സുനിയെ ആലുവ പോലീസ് ക്ലബിൽ എത്തിച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇങ്ങനെ മൊഴി നൽകിയത്.
കഴിഞ്ഞ ഒരുമാസത്തോളം ഇതിനായി അവസരം നോക്കിയിരിക്കുകയായിരുന്നു. പണം മാത്രമായിരുന്നു ലക്ഷ്യം. വിജീഷിനൊപ്പം കോയമ്പത്തൂരിൽനിന്നു ബൈക്കിലാണ് ഇന്നലെ കൊച്ചിയിലേക്കെത്തിയതെന്നും സുനി പോലീസിനോടു പറഞ്ഞു. എന്നാൽ, ഈ മൊഴികൾ പൂർണമായി വിശ്വാസത്തിലെടുക്കാൻ അന്വേഷണ സംഘം തയാറായിട്ടില്ല.
ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് പൾസർ സുനിയെയും വിജീഷിനെയും ആലുവ പോലീസ് ക്ലബിൽ എത്തിച്ചത്. രണ്ടരയോടെ ചോദ്യം ചെയ്യൽ ആരംഭിച്ചു. നടിയെ ആക്രമിക്കുന്നതിലൂടെ എന്താണു ലക്ഷ്യം വച്ചതെന്നും ഇത് ആരൊക്കെ ചേർന്ന് ആസൂത്രണം ചെയ്തതാണെന്നുമാണ് അന്വേഷണസംഘം മുഖ്യമായും ഇരുവരോടും ചോദിക്കുന്നത്.
സംഭവത്തിനു പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണു പോലീസ് നിഗമനം. എന്നാൽ, ക്വട്ടേഷൻ സംബന്ധിച്ച് പൾസർ സുനിയിൽനിന്നു സൂചനയൊന്നും ലഭിച്ചിട്ടില്ലെന്നാണു പോലീസ് കേന്ദ്രങ്ങൾ നൽകുന്ന സൂചന.
എഡിജിപി ബി. സന്ധ്യ അടക്കമുള്ള മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ എറണാകുളം റൂറൽ എസ്പി എ.വി. ജോർജും, കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പി കെ.ജി. ബാബു കുമാറുമാണ് പ്രതികളെ പ്രധാനമായും ചോദ്യം ചെയ്തത്. എറണാകുളം റേഞ്ച് ഐജി വിജയനും ചോദ്യം ചെയ്യലിൽ പങ്കാളിയായി.
ബ്ലാക്ക് മെയിലിംഗ് അടക്കമുള്ള കാര്യങ്ങൾ സുനി ആവർത്തിച്ചുകൊണ്ടിരുന്ന സാഹചര്യത്തിൽ രാത്രിയോടെ ചോദ്യം ചെയ്യൽ നിർത്തിവച്ചു. രണ്ടാം ഘട്ട ചോദ്യം ചെയ്യൽ ഇന്നു പുലർച്ചെ നടത്താനാണ് നീക്കമെന്നാണ് സൂചന. ആദ്യഘട്ട ചോദ്യം ചെയ്യലിൽ ലഭിച്ച വിവരങ്ങൾ വിലയിരുത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘം തലവൻ ഐജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ ഇന്നലെ രാത്രി യോഗം ചേർന്നു.
അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ള വിവരങ്ങളും സുനിയുടെയും വിജീഷിന്റെയും മൊഴികളും തമ്മിൽ വൈരുധ്യമുണ്ടെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നു. അതുകൊണ്ടു തന്നെ കൂടുതൽ വിശദമായ ചോദ്യം ചെയ്യൽ രണ്ടാംഘട്ടത്തിൽ നടത്താനാണ് നീക്കം.
എറണാകുളം അഡീഷണൽ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് (എസിജെഎം) കോടതിയിൽ ഇന്നലെ ഉച്ചയ്ക്ക് ഒന്നേകാലോടെ കീഴടങ്ങാനെത്തിയപ്പോഴാണ് ഇരുവരെയും പോലീസ് ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്തത്. ഹെൽമെറ്റ് ധരിച്ച് ബൈക്കിൽ എത്തിയ പ്രതികൾ സമീപത്തെ എറണാകുളത്തപ്പൻ ഗ്രൗണ്ടിലൂടെ കോടതിയുടെ പിൻഭാഗത്തുള്ള മതിൽ ചാടിക്കടന്നാണ് വളപ്പിൽ കടന്നത്.
പരിസരത്തുണ്ടായിരുന്ന പോലീസുകാരുടെ കണ്ണുവെട്ടിച്ചു കോടതി മുറിയിൽ പ്രവേശിച്ചു വിസ്താരക്കൂട്ടിൽ കയറിനിന്ന പ്രതികളെ പോലീസ് പിടികൂടി പുറത്തേക്കുകൊണ്ടു പോകുകയായിരുന്നു. കോടതി ഉച്ചഭക്ഷണത്തിനു പിരിഞ്ഞ സമയമായിരുന്നതിനാൽ മുറിക്കുള്ളിൽ മജിസ്ട്രേറ്റ് ഉണ്ടായിരുന്നില്ല. കോടതി മുറിക്കുള്ളിൽനിന്നു പിടികൂടാൻ പറ്റില്ലെന്നു പറഞ്ഞു പ്രതിഭാഗം അഭിഭാഷകർ തടയാൻ ശ്രമിച്ചെങ്കിലും പോലീസ് വഴങ്ങിയില്ല.
എറണാകളം സെൻട്രൽ സിഐ എ. അനന്തലാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണു പ്രതികളെ പിടികൂടിയത്. ഇവരെ പിന്നീട് എറണാകുളം സെൻട്രൽ സ്റ്റേഷനിലെത്തിച്ചശേഷം ചോദ്യംചെയ്യുന്നതിനായി ആലുവ പോലീസ് ക്ലബിലേക്കു മാറ്റി. എഡിജിപി ബി. സന്ധ്യയുടെ സാന്നിധ്യത്തിൽ കേസ് അന്വേഷിക്കുന്ന പ്രത്യേകസംഘത്തിലെ ഉദ്യോഗസ്ഥർ ഇരുവരെയും ചോദ്യം ചെയ്തുവരികയാണ്. കോടതിമുറിയിൽനിന്നു പിടിച്ചുകൊണ്ടുപോയ പ്രതികളെ തിരികെയെത്തിക്കണമെന്നു ചൂണ്ടിക്കാട്ടി പ്രതികളുടെ അഭിഭാഷകൻ മജിസ്ട്രേറ്റിനു പരാതി നൽകിയെങ്കിലും പരിഗണിച്ചില്ല.
നടിക്കെതിരേ ആക്രമണം നടന്ന അങ്കമാലി പരിധിയിലെ കോടതിയിൽ പ്രതികളെ ഹാജരാക്കിയാൽ മതിയെന്നു മജിസ്ട്രേറ്റ് നിർദേശിക്കുകയായിരുന്നു. രണ്ടുപേർ കൂടി അറസ്റ്റിലായതോടെ കേസിലെ പ്രധാന പ്രതികളായ ആറു പേരും പിടിയിലായിക്കഴിഞ്ഞു. കഴിഞ്ഞ 17ന് രാത്രി എട്ടരയോടെയാണു തൃശൂരിൽനിന്നു കൊച്ചിയിലേക്കു വരികയായിരുന്ന നടിയുടെ കാറിൽ നെടുമ്പാശേരി അത്താണിയിൽ വച്ച് അക്രമിസംഘം അതിക്രമിച്ചു കയറിയത്. ടെമ്പോ ട്രാവറിലെത്തിയ സംഘം ആദ്യം നടിയുടെ കാറിൽ ഇടിക്കുകയും തർക്കത്തിനിടെ വാഹനത്തിലേക്കു ചാടിക്കകയറുകയുമായിരുന്നു.
കാർ പിന്നീട് നഗരത്തിലൂടെ ചുറ്റിച്ച് കാറിനുള്ളിൽ നടിയെ ഉപദ്രവിക്കുകയും അപമാനിക്കുകയും ചിത്രങ്ങൾ പകർത്താൻ ശ്രമിക്കുകയും ചെയ്തു. അർധരാത്രിയോടെ കാക്കനാടിനു സമീപം പടമുഗളിൽ കാർ സഹിതം നടിയെ ഉപേക്ഷിച്ചു പ്രതികൾ രക്ഷപ്പെട്ടു. സംഭവസമയം നടിയുടെ കാർ ഓടിച്ചിരുന്ന മാർട്ടിൻ ആന്റണി എന്നയാളെ പോലീസ് അന്നുതന്നെ പിടികൂടിയിരുന്നു. തുടർന്നു വടിവാൾ സലിം, പ്രദീപ്, മണികണ്ഠൻ എന്നിവർ പിടിയിലായി.
ക്വട്ടേഷൻ സംഘമാണ് തന്നെ ആക്രമിച്ചതെന്നു നടി അന്വേഷണസംഘത്തിന് മൊഴി നൽകിയിരുന്നെങ്കിലും ഇതേക്കുറിച്ച് ഇനിയും വ്യക്തതയുണ്ടായിട്ടില്ല. സിനിമാ മേഖലയിലുള്ളവരുൾപ്പെടെ നിരവധി പേരിൽനിന്ന് അന്വേഷണ സംഘം മൊഴിയെടുത്തിരുന്നു.
പൾസർ സുനിയും വിജീഷും നേരത്തെ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത് മാർച്ച് രണ്ട് വരെ നീട്ടിയിരുന്നു. ഇതേത്തുടർന്ന് ഇവർ കീഴടങ്ങുമെന്ന കണക്കുകൂകൂട്ടലിൽ സംസ്ഥാനത്തെ മുഴുവൻ കോടതികളും പോലീസ് നിരീക്ഷണത്തിലായിരുന്നു. ഇതിനിടയിലാണു പോലീസിനെ വെട്ടിച്ച് എറണാകുളം നഗരമധ്യത്തിലെ കോടതിയിൽ പ്രതികൾ തമിഴ്നാട് രജിസ്ട്രേഷനിലുള്ള ബൈക്കിലെത്തിയത്. പോലീസിനിതു നാണക്കേടായെങ്കിലും കീഴടങ്ങും മുമ്പ് പ്രതികളെ പിടികൂടാനായത് ആശ്വാസമായി. സംഭവം നടന്ന് ആറു ദിവസത്തിനുശേഷമാണു പ്രധാനപ്രതികളെല്ലാം പിടിയിലായത്.
ലക്ഷ്യം ബ്ലാക്ക്മെയിലിംഗ് എന്നു സുനിയുടെ മൊഴി
െകാച്ചി: നടിയെ കാറിൽ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചത് ബ്ലാക്ക് മെയിൽ ചെയ്തു പണം തട്ടുകയെന്ന ലക്ഷ്യത്തോടെയായിരുന്നെന്നു പൾസർ സുനിയുടെ മൊഴി. മറ്റാരും സംഭവത്തിനു പിന്നിലില്ലെന്നും ഇയാൾ മൊഴി നൽകിയത്രെ. ഇന്നലെ അറസ്റ്റിലായ സുനിയെ ആലുവ പോലീസ് ക്ലബിൽ എത്തിച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇങ്ങനെ മൊഴി നൽകിയത്.
കഴിഞ്ഞ ഒരുമാസത്തോളം ഇതിനായി അവസരം നോക്കിയിരിക്കുകയായിരുന്നു. പണം മാത്രമായിരുന്നു ലക്ഷ്യം. വിജീഷിനൊപ്പം കോയമ്പത്തൂരിൽനിന്നു ബൈക്കിലാണ് ഇന്നലെ കൊച്ചിയിലേക്കെത്തിയതെന്നും സുനി പോലീസിനോടു പറഞ്ഞു. എന്നാൽ, ഈ മൊഴികൾ പൂർണമായി വിശ്വാസത്തിലെടുക്കാൻ അന്വേഷണ സംഘം തയാറായിട്ടില്ല.
ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് പൾസർ സുനിയെയും വിജീഷിനെയും ആലുവ പോലീസ് ക്ലബിൽ എത്തിച്ചത്. രണ്ടരയോടെ ചോദ്യം ചെയ്യൽ ആരംഭിച്ചു. നടിയെ ആക്രമിക്കുന്നതിലൂടെ എന്താണു ലക്ഷ്യം വച്ചതെന്നും ഇത് ആരൊക്കെ ചേർന്ന് ആസൂത്രണം ചെയ്തതാണെന്നുമാണ് അന്വേഷണസംഘം മുഖ്യമായും ഇരുവരോടും ചോദിക്കുന്നത്.
സംഭവത്തിനു പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണു പോലീസ് നിഗമനം. എന്നാൽ, ക്വട്ടേഷൻ സംബന്ധിച്ച് പൾസർ സുനിയിൽനിന്നു സൂചനയൊന്നും ലഭിച്ചിട്ടില്ലെന്നാണു പോലീസ് കേന്ദ്രങ്ങൾ നൽകുന്ന സൂചന.
എഡിജിപി ബി. സന്ധ്യ അടക്കമുള്ള മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ എറണാകുളം റൂറൽ എസ്പി എ.വി. ജോർജും, കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പി കെ.ജി. ബാബു കുമാറുമാണ് പ്രതികളെ പ്രധാനമായും ചോദ്യം ചെയ്തത്. എറണാകുളം റേഞ്ച് ഐജി വിജയനും ചോദ്യം ചെയ്യലിൽ പങ്കാളിയായി.
ബ്ലാക്ക് മെയിലിംഗ് അടക്കമുള്ള കാര്യങ്ങൾ സുനി ആവർത്തിച്ചുകൊണ്ടിരുന്ന സാഹചര്യത്തിൽ രാത്രിയോടെ ചോദ്യം ചെയ്യൽ നിർത്തിവച്ചു. രണ്ടാം ഘട്ട ചോദ്യം ചെയ്യൽ ഇന്നു പുലർച്ചെ നടത്താനാണ് നീക്കമെന്നാണ് സൂചന. ആദ്യഘട്ട ചോദ്യം ചെയ്യലിൽ ലഭിച്ച വിവരങ്ങൾ വിലയിരുത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘം തലവൻ ഐജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ ഇന്നലെ രാത്രി യോഗം ചേർന്നു.
അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ള വിവരങ്ങളും സുനിയുടെയും വിജീഷിന്റെയും മൊഴികളും തമ്മിൽ വൈരുധ്യമുണ്ടെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നു. അതുകൊണ്ടു തന്നെ കൂടുതൽ വിശദമായ ചോദ്യം ചെയ്യൽ രണ്ടാംഘട്ടത്തിൽ നടത്താനാണ് നീക്കം.