തിരുവനന്തപുരം: കൊടും ചൂടിൽ സംസ്ഥാനത്തെ പാൽ ഉത്പാദനത്തിൽ വൻ ഇടിവ്. ക്ഷീര വികസന വകുപ്പിന്റെ റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ ജനുവരിയിലെ പാൽ സംഭരണത്തിൽ തൊട്ടു മുൻ വർഷത്തെ ഇതേ മാസത്തേക്കാൾ 2.25 ലക്ഷം ലിറ്ററിന്റെ കുറവാണുണ്ടായിരിക്കുന്നത്.
മിൽമയുടെ 1870 പ്രാഥമിക സംഘങ്ങളിലൂടെയും 460 പരമ്പരാഗത സംഘങ്ങളിലൂടെയും സംഭരിക്കുന്ന പാലിന്റെ കണക്കാണ് ക്ഷീരവികസന വകുപ്പിന്റെ കൈവശമുള്ളത്. മറ്റ് സ്വകാര്യ സംരംഭകരുടെ പാൽ സംഭരണത്തിൽ ഉള്ള കുറവുകൂടി കണക്കാക്കുമ്പോൾ വേനലിന്റെ കാഠിന്യം മൂലം പാൽ ഉത്പാദനത്തിൽ ഉണ്ടായിരിക്കുന്ന വൻ കുറവ് വ്യക്തമാകും. ക്ഷീരവികസന വകുപ്പിന്റെ കണക്കനുസരിച്ച് 2016 നവംബറിൽ ശരാശരി സംഭരണം 1,70,730 ലിറ്ററായി രുന്നു. എന്നാൽ തുടർന്നുള്ള മാസങ്ങളിൽ വേനൽ ചൂട് പാൽ ഉത്പാദനത്തിൽ വൻ ഇടിവാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
2016 ഡിസംബർ, 2017 ജനുവരി മാസങ്ങളിൽ ഉത്പാദനം വൻതോതിൽ ഇടിഞ്ഞു. 2.25 ലക്ഷം ലിറ്റർ മുതൽ 2.50 ലിറ്റർ വരെയുള്ള കുറവാണ് ഇപ്പോൾ പ്രതിദിനം സംഭവിച്ചിട്ടുള്ളത്. വരൾച്ച മൂലം പാൽ ഉത്പദനത്തെ ഏറ്റവുമധികം ബാധിച്ചിട്ടുള്ളത് മലബാർ മേഖലയെയാണ്. ഇവിടെ 10 മുതൽ 20 വരെ ശതമാനം സംഭരണത്തിൽ കുറവുണ്ടായി. എറണാകുളം മേഖലയിൽ ഏഴു മുതൽ പത്തു വരെ ശതമാനം കുറവാണ് ഉണ്ടായിട്ടുള്ളത്.
വേനൽ കാഠിന്യം പാൽ ഉത്പാദനത്തെ രൂക്ഷമായി ബാധിക്കാത്തത് തിരുവനന്തപുരം മേഖലയെ മാത്രമാണ്.സംസ്ഥാനത്ത് ഏറ്റവുമധികം പാൽ സംഭരിക്കുന്ന സഹകരണ പ്രസ്ഥാനം മിൽമയാണ്. മിൽമ കഴിഞ്ഞ വർഷം ജനുവരിയിൽ പ്രതിദിനം 11.20 ലക്ഷം ലിറ്റർ പാലായിരുന്നു കർഷകരിൽ നിന്നു സംഭരിച്ചിരുന്നത്. ഈ വർഷം ജനുവരിയിൽ അത് 10 ലക്ഷമായി ചുരുങ്ങി. ഈ മാസം ആദ്യം അത് ഒൻപതു ലക്ഷത്തിലേയ്ക്ക് താണു. ഏറ്റവമധികം പാൽ സംഭരണത്തിൽ കുറവ് വന്നിട്ടുള്ളത് മിൽമയുടെ മലബാർ മേഖലയ്ക്കാണ് അവിടെ പ്രതിദിനം 60000 ലിറ്ററിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്. എറണാകുളം മേഖലയിൽ പ്രതിദിനം 35000 ലിറ്ററിന്റെയും കുറവാണ് മിൽമയ്ക്ക് സംഭരണത്തിൽ ഉണ്ടായിട്ടുള്ളത്.
വേനൽച്ചൂടുമൂലം സാധാരണ ഉത്പാദനം കുറയുന്നത് മാർച്ച്, ഏപ്രിൽ മാസങ്ങളിലായിരുന്നു. എന്നാൽ, ഇക്കുറി ജനുവരിയിൽ മുതൽ ഉത്പാദത്തിലും സംഭരണത്തിലും കുറവ് നേരിടുന്നു. ഇനിയുള്ള മാസങ്ങളിൽ ചൂടു വീണ്ടും വർധിക്കാൻ സാധ്യതയുള്ളതിനാൽ പാൽ ഉത്പാദനത്തിൽ ഇനിയും കുറവുണ്ടാകാനുള്ള സാധ്യതയാണ് ക്ഷീരവികസന വകുപ്പ് മുന്നിൽ കാണുന്നത്.
തോമസ് വർഗീസ്
മിൽമയുടെ 1870 പ്രാഥമിക സംഘങ്ങളിലൂടെയും 460 പരമ്പരാഗത സംഘങ്ങളിലൂടെയും സംഭരിക്കുന്ന പാലിന്റെ കണക്കാണ് ക്ഷീരവികസന വകുപ്പിന്റെ കൈവശമുള്ളത്. മറ്റ് സ്വകാര്യ സംരംഭകരുടെ പാൽ സംഭരണത്തിൽ ഉള്ള കുറവുകൂടി കണക്കാക്കുമ്പോൾ വേനലിന്റെ കാഠിന്യം മൂലം പാൽ ഉത്പാദനത്തിൽ ഉണ്ടായിരിക്കുന്ന വൻ കുറവ് വ്യക്തമാകും. ക്ഷീരവികസന വകുപ്പിന്റെ കണക്കനുസരിച്ച് 2016 നവംബറിൽ ശരാശരി സംഭരണം 1,70,730 ലിറ്ററായി രുന്നു. എന്നാൽ തുടർന്നുള്ള മാസങ്ങളിൽ വേനൽ ചൂട് പാൽ ഉത്പാദനത്തിൽ വൻ ഇടിവാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
2016 ഡിസംബർ, 2017 ജനുവരി മാസങ്ങളിൽ ഉത്പാദനം വൻതോതിൽ ഇടിഞ്ഞു. 2.25 ലക്ഷം ലിറ്റർ മുതൽ 2.50 ലിറ്റർ വരെയുള്ള കുറവാണ് ഇപ്പോൾ പ്രതിദിനം സംഭവിച്ചിട്ടുള്ളത്. വരൾച്ച മൂലം പാൽ ഉത്പദനത്തെ ഏറ്റവുമധികം ബാധിച്ചിട്ടുള്ളത് മലബാർ മേഖലയെയാണ്. ഇവിടെ 10 മുതൽ 20 വരെ ശതമാനം സംഭരണത്തിൽ കുറവുണ്ടായി. എറണാകുളം മേഖലയിൽ ഏഴു മുതൽ പത്തു വരെ ശതമാനം കുറവാണ് ഉണ്ടായിട്ടുള്ളത്.
വേനൽ കാഠിന്യം പാൽ ഉത്പാദനത്തെ രൂക്ഷമായി ബാധിക്കാത്തത് തിരുവനന്തപുരം മേഖലയെ മാത്രമാണ്.സംസ്ഥാനത്ത് ഏറ്റവുമധികം പാൽ സംഭരിക്കുന്ന സഹകരണ പ്രസ്ഥാനം മിൽമയാണ്. മിൽമ കഴിഞ്ഞ വർഷം ജനുവരിയിൽ പ്രതിദിനം 11.20 ലക്ഷം ലിറ്റർ പാലായിരുന്നു കർഷകരിൽ നിന്നു സംഭരിച്ചിരുന്നത്. ഈ വർഷം ജനുവരിയിൽ അത് 10 ലക്ഷമായി ചുരുങ്ങി. ഈ മാസം ആദ്യം അത് ഒൻപതു ലക്ഷത്തിലേയ്ക്ക് താണു. ഏറ്റവമധികം പാൽ സംഭരണത്തിൽ കുറവ് വന്നിട്ടുള്ളത് മിൽമയുടെ മലബാർ മേഖലയ്ക്കാണ് അവിടെ പ്രതിദിനം 60000 ലിറ്ററിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്. എറണാകുളം മേഖലയിൽ പ്രതിദിനം 35000 ലിറ്ററിന്റെയും കുറവാണ് മിൽമയ്ക്ക് സംഭരണത്തിൽ ഉണ്ടായിട്ടുള്ളത്.
വേനൽച്ചൂടുമൂലം സാധാരണ ഉത്പാദനം കുറയുന്നത് മാർച്ച്, ഏപ്രിൽ മാസങ്ങളിലായിരുന്നു. എന്നാൽ, ഇക്കുറി ജനുവരിയിൽ മുതൽ ഉത്പാദത്തിലും സംഭരണത്തിലും കുറവ് നേരിടുന്നു. ഇനിയുള്ള മാസങ്ങളിൽ ചൂടു വീണ്ടും വർധിക്കാൻ സാധ്യതയുള്ളതിനാൽ പാൽ ഉത്പാദനത്തിൽ ഇനിയും കുറവുണ്ടാകാനുള്ള സാധ്യതയാണ് ക്ഷീരവികസന വകുപ്പ് മുന്നിൽ കാണുന്നത്.
തോമസ് വർഗീസ്