കുറവിലങ്ങാട്: ചാരിറ്റബിൾ ട്രസ്റ്റിന്റെ മറവിൽ ദക്ഷിണ കൊറിയയിലടക്കം വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന പരാതിയിൽ രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്തു. വെന്പള്ളി കേന്ദ്രമായി പ്രവർത്തിച്ചിരുന്ന അനുഗ്രഹ ചാരിറ്റബിൾ ട്രസ്റ്റ് എന്ന സ്ഥാപനത്തിനെതിരേയാണ് പോലീസ് നടപടി.
സ്ഥാപന നടത്തിപ്പിന് നേതൃത്വം നൽകിയിരുന്ന പാലാ കരൂർ മുണ്ടുപാലം പുളിക്കൽ റോയി ജോസഫ് (39), ഭാര്യ പത്തനംതിട്ട സ്വദേശിനി ഗീത പൊന്നപ്പൻ (38), ഇവരുടെ സഹായി രാമപുരം അമനകര താഴത്ത് പുലവക്കാട്ട് രാജൻ (60) എന്നിവർക്കെതിരേയാണ് കേസെടുത്തതെന്ന് പോലീസ് പറഞ്ഞു. ഇവരിൽ ഗീതയെയും രാജനെയും പോലീസ് അറസ്റ്റു ചെയ്തു. വെന്പള്ളി-കളത്തൂർ റോഡിൽ റോയിയും രാജനും താമസിച്ചിരുന്ന വീടുകൾ കേന്ദ്രീകരിച്ചായിരുന്നു ഉദ്യോഗാർഥികളെ കണ്ടതും നിയമനനടപടികൾ പൂർത്തീകരിച്ചതുമെന്നു പോലീസ് പറയുന്നു.
ദക്ഷിണകൊറിയയിലേക്ക് ഡ്രൈവർ, നഴ്സ് തസ്തികയിലേക്ക് നിയമനം നൽകാമെന്ന പേരിലാണ് റോയി പണം വാങ്ങിയിരുന്നതെന്ന് പോലീസ് പറഞ്ഞു. ആകെ അഞ്ച് ലക്ഷം രൂപ നിയമനത്തിനായി നൽകണമെന്നും 20000, 30000 എന്നീ ക്രമത്തിൽ നാട്ടിൽ വെച്ച് പണം നൽകുകയും ബാക്കി തുക ജോലി സ്ഥലത്തെത്തിയശേഷം നൽകിയാൽ മതിയാകുമെന്നുമായിരുന്നു ഉദ്യോഗാർഥികളോട് നിർദേശിച്ചിരുന്നതെന്നും പോലീസ് പറയുന്നു.
വാരാപ്പുഴ സ്വദേശി ജോസ് എറണാകുളം സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയം ജില്ലാ പോലീസ് മേധാവി നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് രഹസ്യാന്വേഷണ വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തേ തുടർന്നായിരുന്നു പോലീസ് തുടർനടപടികൾ ആരംഭിച്ചത്. ബുധനാഴ്ച പകൽ മുതൽ റോയിയുടെയും രാജന്റെയും പേരിലുള്ള വാടകവീടുകളിൽ പരിശോധന നടത്തി. നൂറിലധികം പേരുടെ ഫോട്ടേയും ബയോഡേറ്റയും ലക്ഷക്കണക്കിന് രൂപയുടെ ബാങ്ക് അക്കൗണ്ട് രേഖകളും കണ്ടെടുത്തതായി പോലീസ് പറയുന്നു
സ്ഥാപന നടത്തിപ്പിന് നേതൃത്വം നൽകിയിരുന്ന പാലാ കരൂർ മുണ്ടുപാലം പുളിക്കൽ റോയി ജോസഫ് (39), ഭാര്യ പത്തനംതിട്ട സ്വദേശിനി ഗീത പൊന്നപ്പൻ (38), ഇവരുടെ സഹായി രാമപുരം അമനകര താഴത്ത് പുലവക്കാട്ട് രാജൻ (60) എന്നിവർക്കെതിരേയാണ് കേസെടുത്തതെന്ന് പോലീസ് പറഞ്ഞു. ഇവരിൽ ഗീതയെയും രാജനെയും പോലീസ് അറസ്റ്റു ചെയ്തു. വെന്പള്ളി-കളത്തൂർ റോഡിൽ റോയിയും രാജനും താമസിച്ചിരുന്ന വീടുകൾ കേന്ദ്രീകരിച്ചായിരുന്നു ഉദ്യോഗാർഥികളെ കണ്ടതും നിയമനനടപടികൾ പൂർത്തീകരിച്ചതുമെന്നു പോലീസ് പറയുന്നു.
ദക്ഷിണകൊറിയയിലേക്ക് ഡ്രൈവർ, നഴ്സ് തസ്തികയിലേക്ക് നിയമനം നൽകാമെന്ന പേരിലാണ് റോയി പണം വാങ്ങിയിരുന്നതെന്ന് പോലീസ് പറഞ്ഞു. ആകെ അഞ്ച് ലക്ഷം രൂപ നിയമനത്തിനായി നൽകണമെന്നും 20000, 30000 എന്നീ ക്രമത്തിൽ നാട്ടിൽ വെച്ച് പണം നൽകുകയും ബാക്കി തുക ജോലി സ്ഥലത്തെത്തിയശേഷം നൽകിയാൽ മതിയാകുമെന്നുമായിരുന്നു ഉദ്യോഗാർഥികളോട് നിർദേശിച്ചിരുന്നതെന്നും പോലീസ് പറയുന്നു.
വാരാപ്പുഴ സ്വദേശി ജോസ് എറണാകുളം സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയം ജില്ലാ പോലീസ് മേധാവി നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് രഹസ്യാന്വേഷണ വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തേ തുടർന്നായിരുന്നു പോലീസ് തുടർനടപടികൾ ആരംഭിച്ചത്. ബുധനാഴ്ച പകൽ മുതൽ റോയിയുടെയും രാജന്റെയും പേരിലുള്ള വാടകവീടുകളിൽ പരിശോധന നടത്തി. നൂറിലധികം പേരുടെ ഫോട്ടേയും ബയോഡേറ്റയും ലക്ഷക്കണക്കിന് രൂപയുടെ ബാങ്ക് അക്കൗണ്ട് രേഖകളും കണ്ടെടുത്തതായി പോലീസ് പറയുന്നു