തിരുവനന്തപുരം: എൽഡിഎഫ് സര്‍ക്കാര്‍ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ലെന്ന് ജനതാദള്‍ -എസ് സംസ്ഥാന പ്രസിഡന്റ് കെ. കൃഷ്ണന്‍കുട്ടി എംഎല്‍എ. എന്നാല്‍, സിപിഐയെ പോലെ അഭിപ്രായഭിന്നതകള്‍ പരസ്യമായി പറയുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
ജനതാദള്‍ സംസ്ഥാന നിര്‍വാഹകസമിതി യോഗത്തിന് ശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വളരെ പ്രതീക്ഷയോടെയാണ് ജനം എൽഡിഎഫിനെ അധികാരത്തിലേറ്റിയത്. പ്രതീക്ഷിച്ചതുപോലെയുള്ള പ്രവര്‍ത്തനം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ല. ഭരണം മെച്ചപ്പെടുത്തണം. ജനതാദളിന്റെ കൈവശമുള്ള ജലവിഭവ വകുപ്പിന്റെയും പ്രവര്‍ത്തനം ഊര്‍ജിതമാക്കേണ്ടതുണ്ട്.
സര്‍ക്കാരിന്റെ ലക്ഷ്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയാത്തവര്‍ ഉദ്യോഗസ്ഥർ ഭരണത്തിന്റെ സുപ്രധാന സ്ഥാനങ്ങളില്‍ ഇരിക്കുന്നത് പ്രകടനപത്രികയിലെ പരിപാടികള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നതിന് തടസം സൃഷ്ടിച്ചിരിക്കുകയാണ്. ഈ സ്ഥിതി മാറാന്‍ പൊളിച്ചെഴുത്ത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ജലവിഭവ വകുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ യോഗം മന്ത്രി മാത്യു ടി. തോമസിന് നിര്‍ദേശം നല്കി. വാട്ടര്‍ അഥോറിറ്റി ബോര്‍ഡ് പുനഃസംഘടിപ്പിക്കണമെന്നും വിവിധ തസ്തികകളില്‍ നിയമനം നടത്തണമെന്നും യോഗം മന്ത്രിയോട് നിര്‍ദേശിച്ചു.
ജനതാദള്‍ സംസ്ഥാന നിര്‍വാഹകസമിതി യോഗത്തിന് ശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വളരെ പ്രതീക്ഷയോടെയാണ് ജനം എൽഡിഎഫിനെ അധികാരത്തിലേറ്റിയത്. പ്രതീക്ഷിച്ചതുപോലെയുള്ള പ്രവര്‍ത്തനം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ല. ഭരണം മെച്ചപ്പെടുത്തണം. ജനതാദളിന്റെ കൈവശമുള്ള ജലവിഭവ വകുപ്പിന്റെയും പ്രവര്‍ത്തനം ഊര്‍ജിതമാക്കേണ്ടതുണ്ട്.
സര്‍ക്കാരിന്റെ ലക്ഷ്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയാത്തവര്‍ ഉദ്യോഗസ്ഥർ ഭരണത്തിന്റെ സുപ്രധാന സ്ഥാനങ്ങളില്‍ ഇരിക്കുന്നത് പ്രകടനപത്രികയിലെ പരിപാടികള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നതിന് തടസം സൃഷ്ടിച്ചിരിക്കുകയാണ്. ഈ സ്ഥിതി മാറാന്‍ പൊളിച്ചെഴുത്ത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ജലവിഭവ വകുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ യോഗം മന്ത്രി മാത്യു ടി. തോമസിന് നിര്‍ദേശം നല്കി. വാട്ടര്‍ അഥോറിറ്റി ബോര്‍ഡ് പുനഃസംഘടിപ്പിക്കണമെന്നും വിവിധ തസ്തികകളില്‍ നിയമനം നടത്തണമെന്നും യോഗം മന്ത്രിയോട് നിര്‍ദേശിച്ചു.