കൊച്ചി: പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ പോലീസ് ചോദ്യം ചെയ്തതായി പറയുന്ന പ്രമുഖ നടൻ താനല്ലെന്നു ചൂണ്ടിക്കാട്ടി നടൻ ദിലീപിന്റെ ഫേസ് ബുക്ക് പോസ്റ്റ്. ചില മാധ്യമങ്ങളിൽ വന്ന വാർത്തയാണ് ഈ കുറിപ്പെഴുതാൻ തന്നെ പ്രേരിപ്പിച്ചതെന്നു പറയുന്ന ദിലീപ്, എന്റെ വീട്ടിൽ ഒരു പോലീസുകാരനും മഫ്തിയിലോ അല്ലാതെയോ വന്നിട്ടില്ലെന്നും വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിലെ വാചകങ്ങൾ ചുവടെ: ആലുവയിലെ ഒരു പ്രമുഖ നടനെ ഈ കേസുമായി ബന്ധപ്പെട്ടു പോലീസ് ചോദ്യം ചെയ്തുവത്രേ. തെറ്റിദ്ധാരണ പരത്തുന്നതും പുകമറ സൃഷ്ടിക്കുന്നതുമായ ഈ വാർത്ത വായിച്ച് അത് വിശ്വസിക്കുന്നവരോട് ആലുവയിലെ സ്ഥിര താമസക്കാരൻ ആയ നടൻ എന്ന നിലയിൽ പറയട്ടെ, ആ നടൻ ഞാനല്ല.
വീട്ടിൽ പോലീസ് വന്നിട്ടില്ലെന്നു മാത്രമല്ല, ഫോണിൽ പോലും ബന്ധപ്പെട്ടിട്ടില്ല. എന്റെ അറിവിൽ ആലുവയിലെ മറ്റൊരു നടന്റെയും വീട്ടിലും പോലീസ് ഇതുവരെ അന്വേഷിച്ചിട്ടില്ലെന്നു താൻ ഉറപ്പിച്ചു പറയുന്നു. ഇനി ഈ വാർത്തയുടെ നിജസ്ഥിതി തെളിയിക്കേണ്ടതു വാർത്ത പടച്ചുവിട്ടവരാണ്.
കുടുംബബന്ധങ്ങളുടെ മൂല്യം നന്നായി അറിയുന്ന ഒരു വ്യക്തിയാണ് ഞാൻ. അമ്മയും ഭാര്യയും മകളും ഒക്കെയുള്ള ശരാശരി മനുഷ്യൻ. നിങ്ങളോരോരുത്തരും ആഗ്രഹിക്കുന്നതു പോലെ ഈ ദുഖകരമായ സംഭവത്തിന്റെ നിജസ്ഥിതി പുറത്തുവരേണ്ടതും യഥാർഥ കുറ്റവാളികൾ മുഴുവനും ശിക്ഷിക്കപ്പെടേണ്ടതും സമൂഹത്തിന്റെ എന്നപോലെ എന്റെയും കൂടി ആവശ്യമാണ്.
മലയാള സിനിമ വ്യവസായത്തിനു മൊത്തം അപമാനകരവും വേദനാജനകവും ആയ സംഭവത്തിൽ ഉൾപ്പെട്ട പ്രതികളിൽ ഒരാളുമായി പോലും തനിക്കു നേരിട്ടോ അല്ലാതെയോ ഒരു ബന്ധമോ പരിചയമോ ഇല്ല. ഈ സംഭവം സംബന്ധിച്ചു പൂർണവും സത്യസന്ധവുമായ അന്വേഷണം ഉണ്ടാവണം. മുഴുവൻ പ്രതികളെയും എത്രയും വേഗത്തിൽ നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്നു അവർക്ക് അർഹിക്കുന്ന പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കണമെന്ന് അധികാരികളോട് അഭ്യർഥിക്കുന്നുവെന്നും ദിലീപ് കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.
ഫേസ്ബുക്ക് പോസ്റ്റിലെ വാചകങ്ങൾ ചുവടെ: ആലുവയിലെ ഒരു പ്രമുഖ നടനെ ഈ കേസുമായി ബന്ധപ്പെട്ടു പോലീസ് ചോദ്യം ചെയ്തുവത്രേ. തെറ്റിദ്ധാരണ പരത്തുന്നതും പുകമറ സൃഷ്ടിക്കുന്നതുമായ ഈ വാർത്ത വായിച്ച് അത് വിശ്വസിക്കുന്നവരോട് ആലുവയിലെ സ്ഥിര താമസക്കാരൻ ആയ നടൻ എന്ന നിലയിൽ പറയട്ടെ, ആ നടൻ ഞാനല്ല.
വീട്ടിൽ പോലീസ് വന്നിട്ടില്ലെന്നു മാത്രമല്ല, ഫോണിൽ പോലും ബന്ധപ്പെട്ടിട്ടില്ല. എന്റെ അറിവിൽ ആലുവയിലെ മറ്റൊരു നടന്റെയും വീട്ടിലും പോലീസ് ഇതുവരെ അന്വേഷിച്ചിട്ടില്ലെന്നു താൻ ഉറപ്പിച്ചു പറയുന്നു. ഇനി ഈ വാർത്തയുടെ നിജസ്ഥിതി തെളിയിക്കേണ്ടതു വാർത്ത പടച്ചുവിട്ടവരാണ്.
കുടുംബബന്ധങ്ങളുടെ മൂല്യം നന്നായി അറിയുന്ന ഒരു വ്യക്തിയാണ് ഞാൻ. അമ്മയും ഭാര്യയും മകളും ഒക്കെയുള്ള ശരാശരി മനുഷ്യൻ. നിങ്ങളോരോരുത്തരും ആഗ്രഹിക്കുന്നതു പോലെ ഈ ദുഖകരമായ സംഭവത്തിന്റെ നിജസ്ഥിതി പുറത്തുവരേണ്ടതും യഥാർഥ കുറ്റവാളികൾ മുഴുവനും ശിക്ഷിക്കപ്പെടേണ്ടതും സമൂഹത്തിന്റെ എന്നപോലെ എന്റെയും കൂടി ആവശ്യമാണ്.
മലയാള സിനിമ വ്യവസായത്തിനു മൊത്തം അപമാനകരവും വേദനാജനകവും ആയ സംഭവത്തിൽ ഉൾപ്പെട്ട പ്രതികളിൽ ഒരാളുമായി പോലും തനിക്കു നേരിട്ടോ അല്ലാതെയോ ഒരു ബന്ധമോ പരിചയമോ ഇല്ല. ഈ സംഭവം സംബന്ധിച്ചു പൂർണവും സത്യസന്ധവുമായ അന്വേഷണം ഉണ്ടാവണം. മുഴുവൻ പ്രതികളെയും എത്രയും വേഗത്തിൽ നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്നു അവർക്ക് അർഹിക്കുന്ന പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കണമെന്ന് അധികാരികളോട് അഭ്യർഥിക്കുന്നുവെന്നും ദിലീപ് കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.