തിരുവനന്തപുരം: വൻകിട പദ്ധതികൾക്കെതിരായ പരാതികൾ ഇനി സ്വീകരിക്കില്ലെന്നു വിജിലൻസ് ആസ്ഥാനത്തെ നോട്ടീസ് ബോർഡിൽ അറിയിപ്പ്. സംഭവം വിവാദമായതോടെ നോട്ടീസ് ബോർഡിൽ നിന്നു വിജിലൻസ് അധികൃതർ അറിയിപ്പു പിൻവലിച്ചു.
ഹൈക്കോടതിയിൽ നിന്നു തുടർച്ചയായി വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന സാഹചര്യത്തിലാണു വൻകിട പദ്ധതികൾക്കെതിരേയുള്ള പരാതി സ്വീകരിക്കില്ലെന്നു നോട്ടീസ് ബോർഡിൽ അറിയിപ്പ് ഇട്ടത്. വിവാദമായതോടെ നോട്ടീസ് പിൻവലിക്കുകയായിരുന്നു.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഹൈക്കോടതിയിൽ നിന്നു രൂക്ഷ വിമർശനങ്ങളാണു വിജിലൻസിന് നേരിടേണ്ടിവന്നത്. സംസ്ഥാനത്തു വിജിലൻസ് രാജാണോ നടക്കുന്നതെന്നു ചോദിച്ച കോടതി മന്ത്രിസഭാ തീരുമാനങ്ങൾ പോലും വിജിലൻസ് ചോദ്യം ചെയ്യുന്നുവെന്നും വിമർശിച്ചിരുന്നു. ഡിജിപി എൻ. ശങ്കർ റെഡ്ഢിയുടെ നിയമനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണു സിംഗിൾ ബഞ്ച് വിജിലൻസിനെതിരെ ആഞ്ഞടിച്ചത്.
ചൊവ്വാഴ്ച ബാർ കോഴ കേസിലെ ഹർജികൾ പരിഗണിക്കവെയും ഇതേ സിംഗിൾബഞ്ച് വിജിലൻസിനെതിരെ തിരിഞ്ഞിരുന്നു.
ബാർകോഴ കേസിൽ വിജിലൻസ് സ്വീകരിച്ച ഇരട്ട നിലപാടാണ് കോടതിയെ ചൊടിപ്പിച്ചത്. വിജിലൻസിനു രാഷ്ട്രീയം കളിക്കാനുള്ള വേദിയല്ല കോടതിയെന്നും സർക്കാർ മാറുന്നതിനനുസരിച്ച് മാറ്റാനുള്ളതല്ല അന്വേഷണ ഏജൻസിയുടെ നിലപാടെന്നും കോടതി പറഞ്ഞു. ഇത്തരത്തിലുള്ള വിമർശനങ്ങളാണു പുതിയ അറിയിപ്പുമായി രംഗത്തു വരാൻ വിജിലൻസിനെ പ്രേരിപ്പിച്ചതത്രേ.
ഹൈക്കോടതിയിൽ നിന്നു തുടർച്ചയായി വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന സാഹചര്യത്തിലാണു വൻകിട പദ്ധതികൾക്കെതിരേയുള്ള പരാതി സ്വീകരിക്കില്ലെന്നു നോട്ടീസ് ബോർഡിൽ അറിയിപ്പ് ഇട്ടത്. വിവാദമായതോടെ നോട്ടീസ് പിൻവലിക്കുകയായിരുന്നു.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഹൈക്കോടതിയിൽ നിന്നു രൂക്ഷ വിമർശനങ്ങളാണു വിജിലൻസിന് നേരിടേണ്ടിവന്നത്. സംസ്ഥാനത്തു വിജിലൻസ് രാജാണോ നടക്കുന്നതെന്നു ചോദിച്ച കോടതി മന്ത്രിസഭാ തീരുമാനങ്ങൾ പോലും വിജിലൻസ് ചോദ്യം ചെയ്യുന്നുവെന്നും വിമർശിച്ചിരുന്നു. ഡിജിപി എൻ. ശങ്കർ റെഡ്ഢിയുടെ നിയമനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണു സിംഗിൾ ബഞ്ച് വിജിലൻസിനെതിരെ ആഞ്ഞടിച്ചത്.
ചൊവ്വാഴ്ച ബാർ കോഴ കേസിലെ ഹർജികൾ പരിഗണിക്കവെയും ഇതേ സിംഗിൾബഞ്ച് വിജിലൻസിനെതിരെ തിരിഞ്ഞിരുന്നു.
ബാർകോഴ കേസിൽ വിജിലൻസ് സ്വീകരിച്ച ഇരട്ട നിലപാടാണ് കോടതിയെ ചൊടിപ്പിച്ചത്. വിജിലൻസിനു രാഷ്ട്രീയം കളിക്കാനുള്ള വേദിയല്ല കോടതിയെന്നും സർക്കാർ മാറുന്നതിനനുസരിച്ച് മാറ്റാനുള്ളതല്ല അന്വേഷണ ഏജൻസിയുടെ നിലപാടെന്നും കോടതി പറഞ്ഞു. ഇത്തരത്തിലുള്ള വിമർശനങ്ങളാണു പുതിയ അറിയിപ്പുമായി രംഗത്തു വരാൻ വിജിലൻസിനെ പ്രേരിപ്പിച്ചതത്രേ.