കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച സംഭവത്തിൽ മുഖ്യപ്രതിയും ആസൂത്രകനുമായ പൾസർ സുനി അടക്കമുള്ളവരുടെ അറസ്റ്റ് അനിശ്ചിതമായി നീളുന്നത് ആഭ്യന്തരവകുപ്പിനേയും വകുപ്പ് കൈകാര്യം ചെയ്യുന്ന സിപിഎമ്മിനേയും പ്രതിസന്ധിയിലാക്കുന്നു.കോണ്ഗ്രസും ബിജെപിയും കടുത്ത ആരോപണങ്ങളുമായി രംഗത്തെത്തിയതിനൊപ്പം എൽഡിഎഫിലും സിപിഎമ്മിനകത്തും പോലീസ് നടപടി കാര്യക്ഷമമാകുന്നില്ലെന്ന വിമർശനം ശക്തമാണ്.
നടിയെ ആക്രമിച്ചത് ഒറ്റപ്പെട്ട സംഭവമെന്ന തരത്തിൽ വിശദീകരിക്കുകയാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ. എന്നാൽ, ഈവിധം പിടിച്ചു നിൽക്കുക വിഷമകരമാണെന്നു അവർ തിരിച്ചറിഞ്ഞിട്ടുണ്ട്. പിടികിട്ടാനുള്ള പ്രതി ബിജീഷ് സിപിഎം ഗുണ്ടയാണെന്നും സംഭവവുമായി ബന്ധമുണ്ടെന്ന ആരോപണമുയർന്ന പ്രമുഖ നടനു സിപിഎമ്മുമായി അടുത്ത ബന്ധമാണുള്ളതെന്നും ആക്ഷേപമുയർന്നു.
പെരുന്പാവൂരിൽ ജിഷ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ സ്തീസുരക്ഷ മുഖ്യ പ്രചാരണായുധമാക്കിയാണ് എൽഡിഎഫ് അധികാരത്തിൽ വന്നതെന്നത് പ്രതിപക്ഷകക്ഷികൾ ആവർത്തിച്ചു ചൂണ്ടിക്കാട്ടിക്കൊണ്ടിരിക്കുന്നു.
നടിയെ തട്ടിക്കൊണ്ടു പോയ സംഭവം നടന്നത് കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ്. മുഖ്യപ്രതി പൾസർ സുനി ഏത് ടവർ ലൊക്കേഷനിൽ ഉണ്ടെന്ന് സംഭവം നടന്ന് ഏറെവൈകാതെതന്നെ പോലീസിനു വിവരം ലഭിച്ചിട്ടും ഇയാളെ പിടിക്കാൻ കഴിയാത്തതു വലിയ വീഴ്ചയായി കരുതുന്നു.
സംഭവത്തിനു പിന്നിൽ ക്രിമിനൽ ഗൂഢാലോചന നടന്നതായ ആക്ഷേപം സിനിമാമേഖലയിലുള്ള മഞ്ജു വാര്യരും വിനയനും മറ്റും ഉയർത്തിയിരുന്നു. ഗൂഢാലോചന ഉണ്ടെങ്കിൽ അതും അന്വേഷിക്കുമെന്നു കഴിഞ്ഞ ദിവസം സിനിമ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി എ.കെ. ബാലൻ വ്യക്തമാക്കുകയും ചെയ്തു. കൃത്യമായ വിവരങ്ങൾ ലഭ്യമാകണമെങ്കിൽ പൾസർ സുനിയെ പിടികൂടേണ്ടതുണ്ട്. കേരളത്തിൽതന്നെ ഇയാൾ ഉണ്ടായിട്ടും പിടികൂടാൻ പോലീസിനെ തടയുന്നതെന്തെന്ന ചോദ്യമാണ് വ്യാപകമായി ഉയരുന്നത്.
നടിയെ ആക്രമിച്ചത് ഒറ്റപ്പെട്ട സംഭവമെന്ന തരത്തിൽ വിശദീകരിക്കുകയാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ. എന്നാൽ, ഈവിധം പിടിച്ചു നിൽക്കുക വിഷമകരമാണെന്നു അവർ തിരിച്ചറിഞ്ഞിട്ടുണ്ട്. പിടികിട്ടാനുള്ള പ്രതി ബിജീഷ് സിപിഎം ഗുണ്ടയാണെന്നും സംഭവവുമായി ബന്ധമുണ്ടെന്ന ആരോപണമുയർന്ന പ്രമുഖ നടനു സിപിഎമ്മുമായി അടുത്ത ബന്ധമാണുള്ളതെന്നും ആക്ഷേപമുയർന്നു.
പെരുന്പാവൂരിൽ ജിഷ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ സ്തീസുരക്ഷ മുഖ്യ പ്രചാരണായുധമാക്കിയാണ് എൽഡിഎഫ് അധികാരത്തിൽ വന്നതെന്നത് പ്രതിപക്ഷകക്ഷികൾ ആവർത്തിച്ചു ചൂണ്ടിക്കാട്ടിക്കൊണ്ടിരിക്കുന്നു.
നടിയെ തട്ടിക്കൊണ്ടു പോയ സംഭവം നടന്നത് കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ്. മുഖ്യപ്രതി പൾസർ സുനി ഏത് ടവർ ലൊക്കേഷനിൽ ഉണ്ടെന്ന് സംഭവം നടന്ന് ഏറെവൈകാതെതന്നെ പോലീസിനു വിവരം ലഭിച്ചിട്ടും ഇയാളെ പിടിക്കാൻ കഴിയാത്തതു വലിയ വീഴ്ചയായി കരുതുന്നു.
സംഭവത്തിനു പിന്നിൽ ക്രിമിനൽ ഗൂഢാലോചന നടന്നതായ ആക്ഷേപം സിനിമാമേഖലയിലുള്ള മഞ്ജു വാര്യരും വിനയനും മറ്റും ഉയർത്തിയിരുന്നു. ഗൂഢാലോചന ഉണ്ടെങ്കിൽ അതും അന്വേഷിക്കുമെന്നു കഴിഞ്ഞ ദിവസം സിനിമ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി എ.കെ. ബാലൻ വ്യക്തമാക്കുകയും ചെയ്തു. കൃത്യമായ വിവരങ്ങൾ ലഭ്യമാകണമെങ്കിൽ പൾസർ സുനിയെ പിടികൂടേണ്ടതുണ്ട്. കേരളത്തിൽതന്നെ ഇയാൾ ഉണ്ടായിട്ടും പിടികൂടാൻ പോലീസിനെ തടയുന്നതെന്തെന്ന ചോദ്യമാണ് വ്യാപകമായി ഉയരുന്നത്.