കൊച്ചി: പ്രമുഖ നടിയെ ആക്രമിച്ച കേസിൽ ഉൾപ്പെട്ട ഡ്രൈവർ മാർട്ടിനെ തനിക്കു പരിചയപ്പെടുത്തിയത് പൾസർ സുനിയെന്നു പ്രൊഡക്ഷൻ കണ്ട്രോളർ മനോജ് കാരന്തൂർ. നടി ആക്രമിക്കപ്പെട്ട ദിവസം ഇവർക്കു യാത്ര ചെയ്യാനുള്ള വാഹനം ക്രമീകരിച്ചയാളാണ് ലാൽ ക്രിയേഷൻസ് നിർമിക്കുന്ന പുതിയ ചിത്രത്തിന്റെ പ്രൊഡക്ഷൻ കണ്ട്രോളറായ മനോജ് കാരന്തൂർ.
ആക്രമണമുണ്ടായ ദിവസം നടിയെ കൂട്ടിക്കൊണ്ടുവരാൻ കാർ അയച്ചത് തന്റെ അറിവോടെയായിരുന്നുവെന്നു മനോജ് പറഞ്ഞു. കുറച്ചുകാലമായി സാധാരണയായി നടിമാരെ കൂട്ടിക്കൊണ്ടുവരാൻ ഡ്രൈവറെ മാത്രമാണ് അയയ്ക്കാറുള്ളത്. ഇപ്പോൾ ചെയ്തുകൊണ്ടിരുന്ന സിനിമയ്ക്കുവേണ്ടി ഈ നടിയെ ഒറ്റയ്ക്ക് കൂട്ടിക്കൊണ്ടുവന്നിട്ടുണ്ട്. സംഭവം ഉണ്ടായ ദിവസവും അവർ ഒറ്റയ്ക്കായിരുന്നു എത്തിയത്. അതുകൊണ്ടാണ് മാർട്ടിനെ മാത്രം അയച്ചത്.
മാർട്ടിനെ തനിക്കു പരിചയമില്ല. പൾസർ സുനിയെ കുറച്ചുനാളുകളായി അറിയം. അയാൾ കുഴപ്പക്കാരനാണെന്ന് അറിഞ്ഞിരുന്നില്ല. ഇയാളെക്കുറിച്ച് സെറ്റിൽനിന്നു മോശം അഭിപ്രായം കേട്ടിരുന്നില്ല. നിലവിൽ ചെയ്തുകൊണ്ടിരിക്കുന്ന സിനിമയുടെ ഭാഗമായി ഗോവയ്ക്കു പോയപ്പോൾ പൾസർ സുനിയായിരുന്നു വാഹനമോടിച്ചിരുന്നത്. ഈ ചിത്രത്തിന്റെ ചിത്രീകരണത്തിന്റെ പാതി വഴിയിൽ സുനി ലൊക്കേഷനിൽനിന്നു പോയി.
ഈ സമയം സുനിയുടെ ശിപാർശ പ്രകാരമാണ് മാർട്ടിനെ ജോലിക്കെടുത്തത്. അന്ന് ചാവി കൊടുത്ത പരിചയം മാത്രമേ തനിക്കുള്ളു. പ്രമുഖ നടനെയും തന്നെയും ബന്ധപ്പെടുത്തി പ്രചരിക്കുന്ന കഥകൾ അടിസ്ഥാനരഹിതമാണ്.നടന്റെ നിർദേശ പ്രകാരം തന്റെ അറിവോടെ ആസൂത്രണം ചെയ്യപ്പെട്ടതാണ് നടിക്കെതിരായ ആക്രമണം എന്ന പ്രചാരണം ശരിയല്ലെന്നും മനോജ് പറയുന്നു.
ആക്രമണമുണ്ടായ ദിവസം നടിയെ കൂട്ടിക്കൊണ്ടുവരാൻ കാർ അയച്ചത് തന്റെ അറിവോടെയായിരുന്നുവെന്നു മനോജ് പറഞ്ഞു. കുറച്ചുകാലമായി സാധാരണയായി നടിമാരെ കൂട്ടിക്കൊണ്ടുവരാൻ ഡ്രൈവറെ മാത്രമാണ് അയയ്ക്കാറുള്ളത്. ഇപ്പോൾ ചെയ്തുകൊണ്ടിരുന്ന സിനിമയ്ക്കുവേണ്ടി ഈ നടിയെ ഒറ്റയ്ക്ക് കൂട്ടിക്കൊണ്ടുവന്നിട്ടുണ്ട്. സംഭവം ഉണ്ടായ ദിവസവും അവർ ഒറ്റയ്ക്കായിരുന്നു എത്തിയത്. അതുകൊണ്ടാണ് മാർട്ടിനെ മാത്രം അയച്ചത്.
മാർട്ടിനെ തനിക്കു പരിചയമില്ല. പൾസർ സുനിയെ കുറച്ചുനാളുകളായി അറിയം. അയാൾ കുഴപ്പക്കാരനാണെന്ന് അറിഞ്ഞിരുന്നില്ല. ഇയാളെക്കുറിച്ച് സെറ്റിൽനിന്നു മോശം അഭിപ്രായം കേട്ടിരുന്നില്ല. നിലവിൽ ചെയ്തുകൊണ്ടിരിക്കുന്ന സിനിമയുടെ ഭാഗമായി ഗോവയ്ക്കു പോയപ്പോൾ പൾസർ സുനിയായിരുന്നു വാഹനമോടിച്ചിരുന്നത്. ഈ ചിത്രത്തിന്റെ ചിത്രീകരണത്തിന്റെ പാതി വഴിയിൽ സുനി ലൊക്കേഷനിൽനിന്നു പോയി.
ഈ സമയം സുനിയുടെ ശിപാർശ പ്രകാരമാണ് മാർട്ടിനെ ജോലിക്കെടുത്തത്. അന്ന് ചാവി കൊടുത്ത പരിചയം മാത്രമേ തനിക്കുള്ളു. പ്രമുഖ നടനെയും തന്നെയും ബന്ധപ്പെടുത്തി പ്രചരിക്കുന്ന കഥകൾ അടിസ്ഥാനരഹിതമാണ്.നടന്റെ നിർദേശ പ്രകാരം തന്റെ അറിവോടെ ആസൂത്രണം ചെയ്യപ്പെട്ടതാണ് നടിക്കെതിരായ ആക്രമണം എന്ന പ്രചാരണം ശരിയല്ലെന്നും മനോജ് പറയുന്നു.