കൊച്ചി: മയക്കുമരുന്ന് പോലുള്ള ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവരുമായും ക്രിമിനലുകളുമായും മലയാള സിനിമാ ലോകം സഹകരിക്കില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സെക്രട്ടറി എം. രഞ്ജിത്. നിർമാതാക്കളുടെയും തിയറ്റർ ഉടമകളുടെയും വിതരണക്കാരുടെയും സംയുക്തയോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏതു മേഖലയുമായി ബന്ധപ്പെട്ടും സിനിമാ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഇതു ബാധകമാണ്. മലയാള സിനിമ ശുദ്ധീകരണത്തിന്റെ പാതയിലാണ്. നിലവിൽ സിനിമാ മേഖലയിൽ ഉള്ളവരിൽ ക്രിമിനൽ പശ്ചാത്തലമുള്ളവരുണ്ടോ എന്ന് പരിശോധിക്കും. അത്തരം പശ്ചാത്തലമുള്ളവരുമായി സിനിമാ ലോകം സഹകരിക്കില്ല. മാറി ചിന്തിക്കേണ്ട സാഹചര്യമാണിതെന്നും രഞ്ജിത്ത് ചൂണ്ടിക്കാട്ടി.
ക്രിമിനൽ പശ്ചാത്തലമുള്ളവരോട് ബന്ധപ്പെടുന്നവരുമായി സിനിമാ പ്രവർത്തകർ സഹകരിക്കില്ല. ചലച്ചിത്ര മേഖലയുമായി ബന്ധപ്പെട്ട എല്ലാ തരത്തിലുമുള്ള ക്രിമിനൽ പ്രവർത്തനങ്ങൾ പരിശോധിക്കാനും ഇല്ലാതാക്കാനും സംയുക്തയോഗത്തിൽ തീരുമാനമായതായി അദ്ദേഹം പറഞ്ഞു.
നടിക്കു നേരേ ഉണ്ടായ ആക്രമങ്ങളുടെ പേരിൽ ദിലീപിനെ പേരെടുത്തു പറഞ്ഞ് അവഹേളിക്കുന്നത് ശരിയല്ല. ദിലീപിന് ഇതുമായി ബന്ധമുണ്ടെങ്കിൽ ന്യായീകരിക്കാമായിരുന്നു. എന്നാൽ ഒരു അന്വേഷണ ഉദ്യോഗസ്ഥൻ പോലും ദിലീപിനെ സംശയിക്കുന്ന രീതിയിൽ സംസാരിച്ചിട്ടില്ല. എന്നിട്ടും ദിലീപിനെ ചോദ്യം ചെയ്തു എന്നാണ് വാർത്തകൾ പുറത്തു വന്നത്. ഇത് നിർഭാഗ്യകരമാണെന്നു അദ്ദേഹം പറഞ്ഞു.
നിർമാതാവ് ആന്റോ ജോസഫ് നടി ആക്രമിക്കപ്പെട്ട വിവരമറിഞ്ഞ് കാര്യങ്ങൾ അന്വേഷിച്ചറിയാനായി പോയതാണ്. എന്നാൽ അവിടെ ഉണ്ടായിരുന്നുവെന്ന കാരണത്താൽ അദ്ദേഹത്തിനെതിരേയും വാർത്തകൾ വരുന്നു. ഡ്രൈവർമാരെ നിയമിക്കുന്നത് ഓരോരുത്തരുടേയും വ്യക്തിപരമായ കാര്യമാണെന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു.
ഏതു മേഖലയുമായി ബന്ധപ്പെട്ടും സിനിമാ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഇതു ബാധകമാണ്. മലയാള സിനിമ ശുദ്ധീകരണത്തിന്റെ പാതയിലാണ്. നിലവിൽ സിനിമാ മേഖലയിൽ ഉള്ളവരിൽ ക്രിമിനൽ പശ്ചാത്തലമുള്ളവരുണ്ടോ എന്ന് പരിശോധിക്കും. അത്തരം പശ്ചാത്തലമുള്ളവരുമായി സിനിമാ ലോകം സഹകരിക്കില്ല. മാറി ചിന്തിക്കേണ്ട സാഹചര്യമാണിതെന്നും രഞ്ജിത്ത് ചൂണ്ടിക്കാട്ടി.
ക്രിമിനൽ പശ്ചാത്തലമുള്ളവരോട് ബന്ധപ്പെടുന്നവരുമായി സിനിമാ പ്രവർത്തകർ സഹകരിക്കില്ല. ചലച്ചിത്ര മേഖലയുമായി ബന്ധപ്പെട്ട എല്ലാ തരത്തിലുമുള്ള ക്രിമിനൽ പ്രവർത്തനങ്ങൾ പരിശോധിക്കാനും ഇല്ലാതാക്കാനും സംയുക്തയോഗത്തിൽ തീരുമാനമായതായി അദ്ദേഹം പറഞ്ഞു.
നടിക്കു നേരേ ഉണ്ടായ ആക്രമങ്ങളുടെ പേരിൽ ദിലീപിനെ പേരെടുത്തു പറഞ്ഞ് അവഹേളിക്കുന്നത് ശരിയല്ല. ദിലീപിന് ഇതുമായി ബന്ധമുണ്ടെങ്കിൽ ന്യായീകരിക്കാമായിരുന്നു. എന്നാൽ ഒരു അന്വേഷണ ഉദ്യോഗസ്ഥൻ പോലും ദിലീപിനെ സംശയിക്കുന്ന രീതിയിൽ സംസാരിച്ചിട്ടില്ല. എന്നിട്ടും ദിലീപിനെ ചോദ്യം ചെയ്തു എന്നാണ് വാർത്തകൾ പുറത്തു വന്നത്. ഇത് നിർഭാഗ്യകരമാണെന്നു അദ്ദേഹം പറഞ്ഞു.
നിർമാതാവ് ആന്റോ ജോസഫ് നടി ആക്രമിക്കപ്പെട്ട വിവരമറിഞ്ഞ് കാര്യങ്ങൾ അന്വേഷിച്ചറിയാനായി പോയതാണ്. എന്നാൽ അവിടെ ഉണ്ടായിരുന്നുവെന്ന കാരണത്താൽ അദ്ദേഹത്തിനെതിരേയും വാർത്തകൾ വരുന്നു. ഡ്രൈവർമാരെ നിയമിക്കുന്നത് ഓരോരുത്തരുടേയും വ്യക്തിപരമായ കാര്യമാണെന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു.