ചേർത്തല: പരിസ്ഥിതിയെ തകർത്ത് വേന്പനാട്ട് കായലിൽ അനധികൃത കക്ക ഖനനവും, മണൽ ഖനനവും വർധിക്കുന്നതായി പരാതി. രാത്രികാലങ്ങളിൽ എൻജിൻ ഘടിപ്പിച്ച വള്ളങ്ങളിലാണ് അനധികൃത ഖനനം പൊടിപൊടിക്കുന്നത്. കക്കാ കുഴിച്ചെടുക്കുന്നതിനുള്ള ഉപകരണം കായലിന്റെ അടിത്തട്ടിലേക്ക് ഇറക്കി മോട്ടോർ പ്രവർത്തിപ്പിച്ചാണ് കക്കാ ശേഖരിക്കുന്നത്. കക്കായും മണ്ണും വെള്ളത്തിനടിയിൽ വച്ച് തന്നെ വേർതിരിച്ചെടുത്തശേഷം മണ്ണ് തിരികെ കായലിൽ തന്നെ നിക്ഷേപിക്കുന്നത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. ഇത്തരത്തിൽ നിക്ഷേപിക്കുന്ന മണ്ണ് കൂനകളായി രൂപപ്പെടുന്നത് ബോട്ടുകൾക്കും വള്ളങ്ങൾക്കും ഭീഷണിയായിട്ടുണ്ട്.
മണ്‍തിട്ടകളിൽ തട്ടി വള്ളങ്ങൾ അപകടത്തിൽപ്പെടുന്നതും ഈ മേഖലകളിൽ പതിവാണ്. കായലിന്റെ അടിത്തട്ട് ഇളക്കിമറിച്ച് നടത്തുന്ന ഖനനം വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഖനനത്തിലൂടെ ഉണ്ടാകുന്ന ചെളി വേന്പനാട്ട് കായലിലെ മത്സ്യ സന്പത്തിനെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. കഴിഞ്ഞ കുറേ ദിവസങ്ങളായി പാതിരാമണൽ ദ്വീപിന് സമീപം മണലൂറ്റ് യന്ത്രങ്ങൾ ഉപയോഗിച്ച് മണൽഖനനം നടത്തിയിട്ടും അധികൃതർ കണ്ണടയ്ക്കുകയാണെന്ന് പരാതി ഉയർന്നിട്ടുണ്ട്. രാത്രിയുടെ മറവിലാണ് ഇത്തരം കക്കമണൽ മാഫിയകളുടെ അഴിഞ്ഞാട്ടം. രാത്രി കായലിൽ തന്നെ തന്പടിക്കുന്ന ഇവർ പുലർച്ചെ മടങ്ങും. പല ഉദ്യോഗസ്ഥരും ഇവർക്ക് ഒത്താശ ചെയ്തുകൊടുക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി. പരിസ്ഥിതിയെ തകർക്കുന്ന ഇത്തരം മാഫിയകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയരുന്നു.
മണ്‍തിട്ടകളിൽ തട്ടി വള്ളങ്ങൾ അപകടത്തിൽപ്പെടുന്നതും ഈ മേഖലകളിൽ പതിവാണ്. കായലിന്റെ അടിത്തട്ട് ഇളക്കിമറിച്ച് നടത്തുന്ന ഖനനം വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഖനനത്തിലൂടെ ഉണ്ടാകുന്ന ചെളി വേന്പനാട്ട് കായലിലെ മത്സ്യ സന്പത്തിനെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. കഴിഞ്ഞ കുറേ ദിവസങ്ങളായി പാതിരാമണൽ ദ്വീപിന് സമീപം മണലൂറ്റ് യന്ത്രങ്ങൾ ഉപയോഗിച്ച് മണൽഖനനം നടത്തിയിട്ടും അധികൃതർ കണ്ണടയ്ക്കുകയാണെന്ന് പരാതി ഉയർന്നിട്ടുണ്ട്. രാത്രിയുടെ മറവിലാണ് ഇത്തരം കക്കമണൽ മാഫിയകളുടെ അഴിഞ്ഞാട്ടം. രാത്രി കായലിൽ തന്നെ തന്പടിക്കുന്ന ഇവർ പുലർച്ചെ മടങ്ങും. പല ഉദ്യോഗസ്ഥരും ഇവർക്ക് ഒത്താശ ചെയ്തുകൊടുക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി. പരിസ്ഥിതിയെ തകർക്കുന്ന ഇത്തരം മാഫിയകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയരുന്നു.