+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റയിൽവേ അടിപ്പാത പുനർനിർമാണത്തിനു നടപടി

കായംകുളം: പുള്ളികണക്ക് കുരിശുംമൂട് റോഡിലെ ഇല്ലിക്കുളം ലെവൽക്രോസിൽ അശാസ്ത്രീയമായി നിർമിച്ച അടിപ്പാതയിൽ മഴക്കാലത്ത് വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കാ
റയിൽവേ അടിപ്പാത പുനർനിർമാണത്തിനു നടപടി
കായംകുളം: പുള്ളികണക്ക് കുരിശുംമൂട് റോഡിലെ ഇല്ലിക്കുളം ലെവൽക്രോസിൽ അശാസ്ത്രീയമായി നിർമിച്ച അടിപ്പാതയിൽ മഴക്കാലത്ത് വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കാൻ ഒടുവിൽ നടപടി തുടങ്ങി. അടിപ്പാതയിൽ ഒരാൾ പൊക്കത്തിൽ വെള്ളം കെട്ടിനിൽക്കുന്നതു മൂലം പ്രദേശത്തെ ജനങ്ങളുടെ യാത്ര ദുഷ്കരമായിരുന്നു. അപാകത പരിശോധിച്ചു പുനർ നിർമാണം നടത്താനാണു റയിൽവേ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. 85ലക്ഷത്തോളം രൂപ വിനിയോഗിച്ച് ഏഴുവർഷം മുന്പാണ് ഇവിടെ പുതിയ അടിപ്പാത നിർമിച്ചത്. എന്നാൽ അശാസ്ത്രീയമായ നിർമാണം മൂലം അടിപ്പാതയിൽ വലിയ തോതിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇതേ തുടർന്ന് അടിപ്പാത വഴിയുള്ള ഗാതാഗതവും തടസപ്പെട്ടു.
പുള്ളികണക്ക്, ചേരാവള്ളി പ്രദേശത്തെ ജനങ്ങളുടെ പ്രധാന സഞ്ചാര മാർഗം കൂടിയാണിത്. അതിനാൽ നാട്ടുകാരുടെ പ്രതിഷേധവും ശക്തമായി. വെള്ളക്കെട്ടിൽ തോണിയിറക്കിവരെ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. കൂടാതെ വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടു. കെ.സി. വേണുഗോപാൽ എംപിയുടെ ശ്രമഫലമായി 73 ലക്ഷം രൂപ വിനിയോഗിച്ചാണു വീണ്ടും അടിപ്പാതയിലെ അശാസ്ത്രീയത മാറ്റാൻ പുനർ നിർമാണം നടത്തുന്നത്. നിലവിലെ അടിപ്പാതയുടെ ഭാഗത്തെ റോഡ് മൂന്നടിയോളം ഉയർത്തി കോണ്‍ക്രീറ്റ് ചെയ്തും ലെവൽ ക്രോസിന്‍റെ നാലുഭാഗത്തും ഓടകൾ നിർമിച്ചു വെള്ളക്കെട്ട് ഒഴിവാക്കാനുമുള്ള നടപടികളാണ് സ്വീകരിക്കുന്നത്. ഇന്നലെ റയിൽവേ അധികൃതർ സ്ഥലത്തെത്തി കരാറുകാരനു വേണ്ട നിർദേശം നൽകി. മഴയ്ക്കു മുന്പ് നിർമാണം പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നത്. പുതിയ നിർമാണത്തിൽ വീഴ്ചവരാതിരിക്കാൻ നടപടി സ്വീകരിക്കണമെന്ന് നഗരസഭാ കൗണ്‍സിലറും ജില്ലാ ആസൂത്രണ സമിതി അംഗവുമായ യു. മുഹമ്മദ് റയിൽവേ അധികൃതരോട് ആവശ്യപ്പെട്ടു.