കണ്ണൂർ: സംസ്ഥാനത്ത് വരൾച്ച കടുത്തതോടെ ഭൂഗർഭജലത്തിന്റെ തോത് ഭീതിദമായി കുറയുന്നതായി പഠനങ്ങൾ. കഴിഞ്ഞ വർഷത്തേക്കാൾ രണ്ടര മീറ്റർ വരെ ഭൂഗർഭ ജലനിരപ്പ് കുറഞ്ഞതായാണു റിപ്പോർട്ട്. മുൻവർഷങ്ങളിൽ ശരാശരി അരമീറ്റർ താഴ്ച രേഖപ്പെടുത്തുന്ന സ്ഥാനത്താണ് ഇത്തവണ ഒന്നു മുതൽ രണ്ടര മീറ്റർ വരെ താണത്.
ഭൂരിഭാഗം കിണറുകളിലും അത്യാവശ്യത്തിനുള്ള വെള്ളം ഉള്ളതിനാൽ നിലവിൽ പ്രശ്നം രൂക്ഷമല്ലെങ്കിലും വേനൽ മഴ ലഭിച്ചില്ലെങ്കിൽ മാർച്ചോടെ കുടിവെള്ള പ്രശ്നം രൂക്ഷമാകും. കണ്ണൂർ ജില്ലയിൽ മാത്രം ഭൂഗർഭ ജലത്തിന്റെ നിരപ്പ് ഒന്നു മുതൽ മൂന്നു മീറ്റർ വരെ താണതായി ജില്ലാ ഗ്രൗണ്ട് വാട്ടർ അഥോറിറ്റി അസിസ്റ്റന്റ് എൻജിനിയർ വി.പി. ധനേഷ് ദീപികയോടു പറഞ്ഞു.
47 കിണറുകളിലേയും 21 കുഴൽ കിണറുകളിലേയും പരിശോധനയിൽ നിന്നാണ് ഭൂഗർഭജലത്തിന്റെ തോത് ഇത്രയും കുറയുന്നതായി വ്യക്തമായത്. പല കിണറുകളിലേയും വെള്ളത്തിന്റെ സാന്പിൾ പരിശോധനയിൽ പിഎച്ച് മൂല്യം 5.65 ആയി കുറഞ്ഞു. ശരാശരി കുടിവെള്ളത്തിന്റെ പിഎച്ച് മൂല്യം 6.5 മുതൽ 8.5 വരേയാണ്. ഇത്തരം വെള്ളം ഉപയോഗിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കും. എന്നാൽ കുമ്മായവും മറ്റും ഉപയോഗിച്ച് ഇത് ക്രമീകരിക്കാൻ സാധിക്കും.
ഭൂരിഭാഗം കിണറുകളിലും അത്യാവശ്യത്തിനുള്ള വെള്ളം ഉള്ളതിനാൽ നിലവിൽ പ്രശ്നം രൂക്ഷമല്ലെങ്കിലും വേനൽ മഴ ലഭിച്ചില്ലെങ്കിൽ മാർച്ചോടെ കുടിവെള്ള പ്രശ്നം രൂക്ഷമാകും. കണ്ണൂർ ജില്ലയിൽ മാത്രം ഭൂഗർഭ ജലത്തിന്റെ നിരപ്പ് ഒന്നു മുതൽ മൂന്നു മീറ്റർ വരെ താണതായി ജില്ലാ ഗ്രൗണ്ട് വാട്ടർ അഥോറിറ്റി അസിസ്റ്റന്റ് എൻജിനിയർ വി.പി. ധനേഷ് ദീപികയോടു പറഞ്ഞു.
47 കിണറുകളിലേയും 21 കുഴൽ കിണറുകളിലേയും പരിശോധനയിൽ നിന്നാണ് ഭൂഗർഭജലത്തിന്റെ തോത് ഇത്രയും കുറയുന്നതായി വ്യക്തമായത്. പല കിണറുകളിലേയും വെള്ളത്തിന്റെ സാന്പിൾ പരിശോധനയിൽ പിഎച്ച് മൂല്യം 5.65 ആയി കുറഞ്ഞു. ശരാശരി കുടിവെള്ളത്തിന്റെ പിഎച്ച് മൂല്യം 6.5 മുതൽ 8.5 വരേയാണ്. ഇത്തരം വെള്ളം ഉപയോഗിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കും. എന്നാൽ കുമ്മായവും മറ്റും ഉപയോഗിച്ച് ഇത് ക്രമീകരിക്കാൻ സാധിക്കും.