ചങ്ങനാശേരി: ബിസിഎ വിദ്യാർഥിനി അപകടത്തിൽ മരിച്ച കേസിലെ ടിപ്പർ ലോറിക്കു പകരം മറ്റൊരു ലോറി ഹാജരാക്കി കേസെടുപ്പിച്ചതായി പരാതി. പരാതി ശക്തമായപ്പോൾ പോലീസ് യഥാർഥ ടിപ്പർ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ഒന്പതിനു മുളക്കാംതുരുത്തിയിലുണ്ടായ അപകടത്തിൽ വാലടി കാട്ടടി പുളിവേലിൽ മാത്യു (റെജി)യുടെ മകളും വടവാതൂർ ഗിരിദീപംജൂണിയർ കോളജിലെ വിദ്യാർഥിനിയുമായ ടിനു(21) ടിപ്പറിനടിയിൽപ്പെട്ടു മരിച്ചിരുന്നു. അമിതവേഗത്തിൽ മുളക്കാംതുരുത്തി പള്ളിക്കടുത്തുള്ള വളവ് തിരിഞ്ഞെത്തിയ ടിപ്പർ ഇടിക്കാതിരിക്കാൻ പിതാവ് മാത്യു ബൈക്ക് ബ്രേക്കിട്ടപ്പോൾ ബൈക്ക് മറിഞ്ഞു പിന്നിലിരുന്ന ടിനു റോഡിലേക്കു തെറിച്ചുവീഴുകയും ടിപ്പറിന്റെ പിൻചക്രം കയറി മരിക്കുകയുമായിരുന്നു.
അന്നു തുരുത്തി കാട്ടുപറന്പിൽ പ്രതീഷിന്റെ കെ.എൽ.20 ബി 4760 ടിപ്പറാണു ഹാജരാക്കിയത്. എന്നാൽ, ഈ ടിപ്പർ ലോറി സംബന്ധിച്ച് അന്നുതന്നെ നാട്ടുകാർ സംശയം ഉയർത്തിയിരുന്നു. അപകടം സംഭവിച്ച ഉടനെ ഡ്രൈവർ ലോറിയുമായി രക്ഷപ്പെട്ടിരുന്നു. മണിക്കൂറുകൾ കഴിഞ്ഞാണു ഡ്രൈവർ ലോറിയുമായി ചങ്ങനാശേരി പോലീസിൽ ഹാജരായതെന്ന് ആക്ഷേപമുയർന്നിരുന്നു. കഴിഞ്ഞ ദിവസം കോട്ടയം ജില്ലാ പോലീസ് ചീഫിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് രഹസ്യമായി നടത്തിയ അന്വേഷണത്തിലാണു പ്രതീഷിന്റെ സഹോദരന്റെ മറ്റൊരു ലോറിയാണ് ഹാജരാക്കിയതെന്നു തെളിഞ്ഞത്.
കെഎൽ-4 ആർ. 5737 ടിപ്പറാണ് അപകടത്തിൽപ്പെട്ടതെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ഈ ടിപ്പർ കഴിഞ്ഞ ദിവസം രാത്രി പോലീസ് പിടിച്ചെടുത്തു. അപകടത്തിൽപ്പെട്ട ടിപ്പറിന്റെ ഇൻഷ്വറൻസ് സംബന്ധിച്ച കാര്യങ്ങളിൽ പിശകുണ്ടായിരുന്നതിനാലാണു മറ്റൊരു ലോറി ഹാജരാക്കാൻ കാരണമെന്നാണു പോലീസിൽനിന്നു ലഭിക്കുന്ന സൂചന. വിദ്യാർഥിനിയുടെ ശരീരത്തിലൂടെ കയറിയ ടിപ്പർ ലോറിയുടെ ചക്രം രക്തക്കറ പുരണ്ടനിലയിൽ ലോറി ഉടമയുടെ വീട്ടിൽനിന്നു പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവം സംബന്ധിച്ചു വിശദമായ അന്വേഷണം നടത്തിവരികയാണെന്നു സിഐ ബിനു വർഗീസ് പറഞ്ഞു.
അന്നു തുരുത്തി കാട്ടുപറന്പിൽ പ്രതീഷിന്റെ കെ.എൽ.20 ബി 4760 ടിപ്പറാണു ഹാജരാക്കിയത്. എന്നാൽ, ഈ ടിപ്പർ ലോറി സംബന്ധിച്ച് അന്നുതന്നെ നാട്ടുകാർ സംശയം ഉയർത്തിയിരുന്നു. അപകടം സംഭവിച്ച ഉടനെ ഡ്രൈവർ ലോറിയുമായി രക്ഷപ്പെട്ടിരുന്നു. മണിക്കൂറുകൾ കഴിഞ്ഞാണു ഡ്രൈവർ ലോറിയുമായി ചങ്ങനാശേരി പോലീസിൽ ഹാജരായതെന്ന് ആക്ഷേപമുയർന്നിരുന്നു. കഴിഞ്ഞ ദിവസം കോട്ടയം ജില്ലാ പോലീസ് ചീഫിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് രഹസ്യമായി നടത്തിയ അന്വേഷണത്തിലാണു പ്രതീഷിന്റെ സഹോദരന്റെ മറ്റൊരു ലോറിയാണ് ഹാജരാക്കിയതെന്നു തെളിഞ്ഞത്.
കെഎൽ-4 ആർ. 5737 ടിപ്പറാണ് അപകടത്തിൽപ്പെട്ടതെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ഈ ടിപ്പർ കഴിഞ്ഞ ദിവസം രാത്രി പോലീസ് പിടിച്ചെടുത്തു. അപകടത്തിൽപ്പെട്ട ടിപ്പറിന്റെ ഇൻഷ്വറൻസ് സംബന്ധിച്ച കാര്യങ്ങളിൽ പിശകുണ്ടായിരുന്നതിനാലാണു മറ്റൊരു ലോറി ഹാജരാക്കാൻ കാരണമെന്നാണു പോലീസിൽനിന്നു ലഭിക്കുന്ന സൂചന. വിദ്യാർഥിനിയുടെ ശരീരത്തിലൂടെ കയറിയ ടിപ്പർ ലോറിയുടെ ചക്രം രക്തക്കറ പുരണ്ടനിലയിൽ ലോറി ഉടമയുടെ വീട്ടിൽനിന്നു പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവം സംബന്ധിച്ചു വിശദമായ അന്വേഷണം നടത്തിവരികയാണെന്നു സിഐ ബിനു വർഗീസ് പറഞ്ഞു.