നാദാപുരം: പുറമേരി ഹോമിയോമുക്കിനു സമീപം മാളുമുക്കിലെ വീട്ടിൽ മന്ത്രവാദത്തിനിടെ തീ പൊള്ളലേറ്റു യുവതിക്കു ഗുരുതര പരിക്ക്. കോഴിക്കോട് വെള്ളയിൽ പുതിയ കടവിൽ ലൈലാ മൻസിലിൽ ഷമീന (29) യെയാണു ശരീരമാസകലം പൊള്ളലേറ്റു കോഴിക്കാട്ട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മന്ത്രവാദ ചികിത്സ നടത്തിയ കുറ്റ്യാടി അടുക്കത്ത് കൂവ്വോട്ട് പൊയ്യിൽ നജ്മ (35) യെ നാദാപുരം പോലീസ് കസ്റ്റഡിയിലെടുത്തു.
സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നത് ഇങ്ങനെ: ശനിയാഴ്ച വൈകുന്നേരം അഞ്ചോടെ പുറമേരി ചുങ്ക്യംകൊയിലോത്ത് നജ്മ താമസിക്കുന്ന വാടക വീട്ടിൽ വച്ചായിരുന്നു മന്ത്രവാദ ചികിത്സ. വിവാഹ ബന്ധം വേർപ്പെടുത്തിയ ഷമീനയ്ക്ക് രണ്ടാം വിവാഹം നടക്കുന്നത് വൈകിയതിനെത്തുടർന്നാണു വീട്ടുകാർ യുവതിയെ നജ്മയുടെ അടുത്തെത്തിച്ചത്.
ഉച്ചയ്ക്ക് രണ്ടരയോടെ പുറമേരിയിലെത്തിയ ഇവർക്ക് മന്ത്രവാദ ചികിത്സയ്ക്കാവശ്യമായ സാധനങ്ങൾ നജ്മ കുറിച്ച് നൽകുകയും ഇത് പ്രകാരം പുറമേരിയിലെ കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങുകയും ചെയ്തു.
മന്ത്രവാദത്തിനാവശ്യമായ മണ്ണെണ്ണ ലഭിക്കാഞ്ഞതിനാൽ പകരം പെട്രോൾ വാങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്നു കക്കംവെള്ളിയിലെ പെട്രോൾ പമ്പിൽ നിന്ന് ഒരു ലിറ്റർ പെട്രോൾ വാങ്ങി നജ്മയ്ക്ക് നൽകി. വീടിനകത്തെ ഇടുങ്ങിയ ഇരുട്ടുമുറിയിൽ ഷമീനയെ പ്ലാസ്റ്റിക് കസേരയിലിരുത്തി മുൻ വശത്ത് മണ്‍പാത്രത്തിൽ അറബി വാക്കുകൾ എഴുതിയ കോഴിമുട്ട വച്ച് പെട്രോൾ ഒഴിച്ച് തീയിടുകയായിരുന്നു.
മണ്‍ചട്ടിയിൽ നിന്ന് സ്ഫോടനത്തോടെ തീ സമീപമിരുന്ന കുപ്പിയിലേക്കും ഷമീനയുടെ ദേഹത്തേക്കും ആളിപ്പടരുകയായിരുന്നു.
ദേഹമാസകലം പൊള്ളലേറ്റ ഷമീനയെ വീട്ടിനകത്തെ കുളിമുറിയിലെത്തിച്ച് ശരീരത്തിൽ ഒട്ടിപ്പിടിച്ച വസ്ത്രങ്ങൾ നീക്കിയശേഷം കൂടെയുണ്ടായിരുന്നവർ നാദാപുരം താലുക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു.
ബന്ധു വീട്ടിലെ സൽക്കാരത്തിനിടെ ഗ്യാസ് സ്റ്റൗവിൽ നിന്ന് തീ പടർന്നെന്നാണു ബന്ധുക്കൾ ആശുപത്രിയിൽ പറഞ്ഞത്.
നേരത്തെ നജ്മ കുറ്റ്യാടി ദേവർ കോവിൽ, മരുതോങ്കര വേട്ടോറ, പാലേരി കന്നാട്ടി എന്നിവിടങ്ങളിൽ സമാന രീതിയിലുള്ള മന്ത്രവാദ ചികിത്സ നടത്തിയിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ഇവിടെ നിന്നെല്ലാം ഒഴിഞ്ഞുപോവുകയായിരുന്നു.
ഷമീനയുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അപകടം നടന്ന വീട് പോലീസ് പൂട്ടി സീൽ ചെയ്തു. ഫോറൻസിക് വിദഗ്ധർ ഇന്ന് പരിശോധന നടത്തുമെന്നു സിഐ പറഞ്ഞു.
സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നത് ഇങ്ങനെ: ശനിയാഴ്ച വൈകുന്നേരം അഞ്ചോടെ പുറമേരി ചുങ്ക്യംകൊയിലോത്ത് നജ്മ താമസിക്കുന്ന വാടക വീട്ടിൽ വച്ചായിരുന്നു മന്ത്രവാദ ചികിത്സ. വിവാഹ ബന്ധം വേർപ്പെടുത്തിയ ഷമീനയ്ക്ക് രണ്ടാം വിവാഹം നടക്കുന്നത് വൈകിയതിനെത്തുടർന്നാണു വീട്ടുകാർ യുവതിയെ നജ്മയുടെ അടുത്തെത്തിച്ചത്.
ഉച്ചയ്ക്ക് രണ്ടരയോടെ പുറമേരിയിലെത്തിയ ഇവർക്ക് മന്ത്രവാദ ചികിത്സയ്ക്കാവശ്യമായ സാധനങ്ങൾ നജ്മ കുറിച്ച് നൽകുകയും ഇത് പ്രകാരം പുറമേരിയിലെ കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങുകയും ചെയ്തു.
മന്ത്രവാദത്തിനാവശ്യമായ മണ്ണെണ്ണ ലഭിക്കാഞ്ഞതിനാൽ പകരം പെട്രോൾ വാങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്നു കക്കംവെള്ളിയിലെ പെട്രോൾ പമ്പിൽ നിന്ന് ഒരു ലിറ്റർ പെട്രോൾ വാങ്ങി നജ്മയ്ക്ക് നൽകി. വീടിനകത്തെ ഇടുങ്ങിയ ഇരുട്ടുമുറിയിൽ ഷമീനയെ പ്ലാസ്റ്റിക് കസേരയിലിരുത്തി മുൻ വശത്ത് മണ്‍പാത്രത്തിൽ അറബി വാക്കുകൾ എഴുതിയ കോഴിമുട്ട വച്ച് പെട്രോൾ ഒഴിച്ച് തീയിടുകയായിരുന്നു.
മണ്‍ചട്ടിയിൽ നിന്ന് സ്ഫോടനത്തോടെ തീ സമീപമിരുന്ന കുപ്പിയിലേക്കും ഷമീനയുടെ ദേഹത്തേക്കും ആളിപ്പടരുകയായിരുന്നു.
ദേഹമാസകലം പൊള്ളലേറ്റ ഷമീനയെ വീട്ടിനകത്തെ കുളിമുറിയിലെത്തിച്ച് ശരീരത്തിൽ ഒട്ടിപ്പിടിച്ച വസ്ത്രങ്ങൾ നീക്കിയശേഷം കൂടെയുണ്ടായിരുന്നവർ നാദാപുരം താലുക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു.
ബന്ധു വീട്ടിലെ സൽക്കാരത്തിനിടെ ഗ്യാസ് സ്റ്റൗവിൽ നിന്ന് തീ പടർന്നെന്നാണു ബന്ധുക്കൾ ആശുപത്രിയിൽ പറഞ്ഞത്.
നേരത്തെ നജ്മ കുറ്റ്യാടി ദേവർ കോവിൽ, മരുതോങ്കര വേട്ടോറ, പാലേരി കന്നാട്ടി എന്നിവിടങ്ങളിൽ സമാന രീതിയിലുള്ള മന്ത്രവാദ ചികിത്സ നടത്തിയിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ഇവിടെ നിന്നെല്ലാം ഒഴിഞ്ഞുപോവുകയായിരുന്നു.
ഷമീനയുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അപകടം നടന്ന വീട് പോലീസ് പൂട്ടി സീൽ ചെയ്തു. ഫോറൻസിക് വിദഗ്ധർ ഇന്ന് പരിശോധന നടത്തുമെന്നു സിഐ പറഞ്ഞു.