ഇരിങ്ങാലക്കുട: ശബരി റെയിൽപാതയ്ക്ക് 214 കോടി രൂപ കേന്ദ്ര ബജറ്റിൽ വകയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ തുടർനിർമാണ പ്രവർത്തനങ്ങൾ ഈ ആഴ്ച തന്നെ ആരംഭിക്കുമെന്ന് ഇന്നസെന്റ് എംപി. ശബരി പദ്ധതി പ്രഖ്യാപിക്കപ്പെട്ടതിനുശേഷം ഇത്രയും തുക ബജറ്റ് വിഹിതമായി അനുവദിക്കുന്നത് ഇതാദ്യമായാണ്. ശബരി പാതയുടെ ഭാഗമായുള്ള അങ്കമാലി-കാലടി പാത കമ്മീഷൻ ചെയ്യുന്നതിന് ആവശ്യമായ ജോലികൾ ഉടൻ ആരംഭിക്കും. ഇതിൽ അവശേഷിക്കുന്ന നിർമാണ പ്രവർത്തനങ്ങൾ അടുത്തയാഴ്ച തന്നെ ആരംഭിക്കും. പ്രവർത്തനം അവസാനിപ്പിച്ച ശബരിപാതയുടെ മൂവാറ്റുപുഴയിലെ പ്രൊജക്ട് ഓഫീസ് അടിയന്തരമായി തുറന്നു പ്രവർത്തിപ്പിക്കുന്നതിനു നടപടി സ്വീകരിക്കുമെന്നും എംപി അറിയിച്ചു.
രണ്ടുവർഷം മുമ്പാണ് ഓഫീസ് അടച്ചുപൂട്ടിയത്. ആവശ്യമായ ഫണ്ട് വകയിരുത്താതിരുന്നതിനെതുടർന്നു പദ്ധതിതന്നെ ഉപേക്ഷിച്ചേക്കുമെന്ന് ആശങ്കയുണ്ടായ ഘട്ടത്തിലാണ് ഓഫീസ് അടച്ചുപൂട്ടിയത്. ഇത് ഉടനെ തുറന്നുപ്രവർത്തിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതോടൊപ്പം കാലടി-പെരുമ്പാവൂർ സെക്ടറിൽ സ്ഥലമേറ്റെടുക്കുന്നതിന് അടിയന്തര നടപടി കൈക്കൊള്ളണമെന്നും എംപി ആവശ്യപ്പെട്ടു.
പദ്ധതിപ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ടുകൊണ്ടുപോകുന്നതിനു പൂർണ സമയ ചുമതലയുള്ള ഡെപ്യൂട്ടി ചീഫ് എൻജിനീയറെ നിയമിക്കണമെന്ന് ഇന്നസെന്റ് ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ റെയിൽവേ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു. ബജറ്റ് വിഹിതം സമയബന്ധിതമായി വിനിയോഗിക്കാനും തുടർനടപടികൾ വേഗത്തിലാക്കാനും ഉന്നതതലയോഗം വിളിച്ചുചേർക്കുമെന്നും എംപി അറിയിച്ചു.
രണ്ടുവർഷം മുമ്പാണ് ഓഫീസ് അടച്ചുപൂട്ടിയത്. ആവശ്യമായ ഫണ്ട് വകയിരുത്താതിരുന്നതിനെതുടർന്നു പദ്ധതിതന്നെ ഉപേക്ഷിച്ചേക്കുമെന്ന് ആശങ്കയുണ്ടായ ഘട്ടത്തിലാണ് ഓഫീസ് അടച്ചുപൂട്ടിയത്. ഇത് ഉടനെ തുറന്നുപ്രവർത്തിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതോടൊപ്പം കാലടി-പെരുമ്പാവൂർ സെക്ടറിൽ സ്ഥലമേറ്റെടുക്കുന്നതിന് അടിയന്തര നടപടി കൈക്കൊള്ളണമെന്നും എംപി ആവശ്യപ്പെട്ടു.
പദ്ധതിപ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ടുകൊണ്ടുപോകുന്നതിനു പൂർണ സമയ ചുമതലയുള്ള ഡെപ്യൂട്ടി ചീഫ് എൻജിനീയറെ നിയമിക്കണമെന്ന് ഇന്നസെന്റ് ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ റെയിൽവേ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു. ബജറ്റ് വിഹിതം സമയബന്ധിതമായി വിനിയോഗിക്കാനും തുടർനടപടികൾ വേഗത്തിലാക്കാനും ഉന്നതതലയോഗം വിളിച്ചുചേർക്കുമെന്നും എംപി അറിയിച്ചു.