തിരുവനന്തപുരം: കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2016ലെ ബാലസാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു. ബാലസാഹിത്യ പുരസ്കാരം, പാലാ കെ.എം. മാത്യു ബാലസാഹിത്യ പുരസ്കാരം എന്നീ രണ്ടു വിഭാഗങ്ങളിലെ പുരസ്കാരങ്ങളാണു പ്രഖ്യാപിച്ചത്.
ബാലസാഹിത്യ പുരസ്കാരങ്ങൾക്ക് 10 കൃതികൾ അർഹമായി. പാലാ കെ.എം. മാത്യു ബാലസാഹിത്യ പുരസ്കാരത്തിനു കിളിരൂർ രാധാകൃഷ്ണൻ എഴുതിയ ’കഥകളിലൂടെ അയ്യൻകാളി’ എന്ന കൃതി തെരഞ്ഞെടുക്കപ്പെട്ടു. 60,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.
ബാലസാഹിത്യ പുരസ്കാരത്തിനു നോവൽ വിഭാഗത്തിൽ തേക്കിൻകാട് ജോസഫിന്റെ സൂപ്പർബോയ് രാമുവും ക്ലോണിംഗ് മനുഷ്യരും തെരഞ്ഞെടുക്കപ്പെട്ടു. കുട്ടികളുടെ ദീപികയിൽ പ്രസിദ്ധീകരിച്ചതാണ് ഈ നോവൽ. കവിതാ വിഭാഗത്തിൽ പ്രഫ. ആദിനാട് ഗോപിയുടെ തിരിഞ്ഞു നോക്കി നടക്കുക, ശാസ്ത്ര വിഭാഗത്തിൽ എസ്. ശാന്തിയുടെ സഹജീവനം ജീവന്റെ ഒരുമ, വൈജ്ഞാനിക മേഖലയിൽ സനിൽ പി. തോമസിന്റെ നിങ്ങൾക്കുമാകാം സ്പോർട്സ് താരം, ആത്മകഥാ വിഭാഗത്തിൽ പി.കെ. ഗോപിയുടെ ഓലച്ചൂടിന്റെ വെളിച്ചം, പുനരാഖ്യാന വിഭാഗത്തിൽ ജോണ് സാമുവലിന്റെ വിശ്വോത്തര നാടോടിക്കഥകൾ, നാടക വിഭാഗത്തിൽ കെ.വി. ഗണേഷിന്റെ മാന്ത്രിക കണ്ണാടി, ചിത്രീകരണത്തിൽ ഗോപീദാസിന്റെ മാനിപ്പുല്ലുണ്ടായ കഥ, ചിത്രപുസ്തകത്തിൽ കെ.പി. മുരളീധരന്റെ അപ്പുവിന്റെ ഘടികാരം, പ്രൊഡക്ഷൻ വിഭാഗത്തിൽ ബാലസാഹിത്യ ഇൻസ്റ്റിട്യൂട്ടിന്റെ മലാലയുടെ കഥ എന്നീ കൃതികൾ അർഹമായി. 10,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണു പുരസ്കാരം.
മാർച്ച് 10നു വൈകുന്നേരം തിരുവനന്തപുരം വി.ജെ.ടി ഹാളിൽ നടക്കുന്ന ചടങ്ങിൽ സാംസ്കാരിക മന്ത്രി എ.കെ. ബാലൻ പുരസ്കാരങ്ങൾ സമ്മാനിക്കും. ബാലസാഹിത്യ ഇൻസ്റ്റിട്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ, എൻ. ഹരി എന്നിവരാണ് പത്രസമ്മേളനത്തിൽ അവാർഡുകൾ പ്രഖ്യാപിച്ചത്.
ബാലസാഹിത്യ പുരസ്കാരങ്ങൾക്ക് 10 കൃതികൾ അർഹമായി. പാലാ കെ.എം. മാത്യു ബാലസാഹിത്യ പുരസ്കാരത്തിനു കിളിരൂർ രാധാകൃഷ്ണൻ എഴുതിയ ’കഥകളിലൂടെ അയ്യൻകാളി’ എന്ന കൃതി തെരഞ്ഞെടുക്കപ്പെട്ടു. 60,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.
ബാലസാഹിത്യ പുരസ്കാരത്തിനു നോവൽ വിഭാഗത്തിൽ തേക്കിൻകാട് ജോസഫിന്റെ സൂപ്പർബോയ് രാമുവും ക്ലോണിംഗ് മനുഷ്യരും തെരഞ്ഞെടുക്കപ്പെട്ടു. കുട്ടികളുടെ ദീപികയിൽ പ്രസിദ്ധീകരിച്ചതാണ് ഈ നോവൽ. കവിതാ വിഭാഗത്തിൽ പ്രഫ. ആദിനാട് ഗോപിയുടെ തിരിഞ്ഞു നോക്കി നടക്കുക, ശാസ്ത്ര വിഭാഗത്തിൽ എസ്. ശാന്തിയുടെ സഹജീവനം ജീവന്റെ ഒരുമ, വൈജ്ഞാനിക മേഖലയിൽ സനിൽ പി. തോമസിന്റെ നിങ്ങൾക്കുമാകാം സ്പോർട്സ് താരം, ആത്മകഥാ വിഭാഗത്തിൽ പി.കെ. ഗോപിയുടെ ഓലച്ചൂടിന്റെ വെളിച്ചം, പുനരാഖ്യാന വിഭാഗത്തിൽ ജോണ് സാമുവലിന്റെ വിശ്വോത്തര നാടോടിക്കഥകൾ, നാടക വിഭാഗത്തിൽ കെ.വി. ഗണേഷിന്റെ മാന്ത്രിക കണ്ണാടി, ചിത്രീകരണത്തിൽ ഗോപീദാസിന്റെ മാനിപ്പുല്ലുണ്ടായ കഥ, ചിത്രപുസ്തകത്തിൽ കെ.പി. മുരളീധരന്റെ അപ്പുവിന്റെ ഘടികാരം, പ്രൊഡക്ഷൻ വിഭാഗത്തിൽ ബാലസാഹിത്യ ഇൻസ്റ്റിട്യൂട്ടിന്റെ മലാലയുടെ കഥ എന്നീ കൃതികൾ അർഹമായി. 10,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണു പുരസ്കാരം.
മാർച്ച് 10നു വൈകുന്നേരം തിരുവനന്തപുരം വി.ജെ.ടി ഹാളിൽ നടക്കുന്ന ചടങ്ങിൽ സാംസ്കാരിക മന്ത്രി എ.കെ. ബാലൻ പുരസ്കാരങ്ങൾ സമ്മാനിക്കും. ബാലസാഹിത്യ ഇൻസ്റ്റിട്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ, എൻ. ഹരി എന്നിവരാണ് പത്രസമ്മേളനത്തിൽ അവാർഡുകൾ പ്രഖ്യാപിച്ചത്.