കായംകുളം: കാലപ്പഴക്കത്താൽ ജീർണാവസ്ഥയിലായ കായംകുളം വെയർഹൗസ് കെട്ടിടം പുനർ നിർമാണത്തിനായി പൂട്ടിയിട്ട് രണ്ട് വർഷം പിന്നിട്ടിട്ടും തുറക്കാൻ നടപടിയില്ല. ഒരുകാലത്ത് കായംകുളം പട്ടണത്തിന്റെ വാണിജ്യ പ്രതാപത്തിന്റെ പ്രതീകമായ വെയർഹൗസ് വീണ്ടും തുറന്ന് പ്രവർത്തിക്കണമെന്നാവശ്യം ശക്തമാണ്. പ്രതാംഗ് മൂട് ജംഗ്ഷനു സമീപം 1964 ലാണ് ആയിരം ടണ്‍ ശേഷിയുള്ള വെയർഹൗസ് ഗോഡൗണ്‍ പ്രവർത്തനം ആരംഭിച്ചത്. കായംകുളത്തെ മൊത്തവ്യാപാര കേന്ദ്രങ്ങളിലേക്കെത്തിയിരുന്ന സാധനങ്ങൾ സൂക്ഷിക്കുന്നതിനു നല്ലൊരുഭാഗം വ്യാപാരികൾക്കും ആശ്രയവുമായിരുന്നു ഈ ഗോഡൗണ്‍.
പതിനഞ്ചോളം തൊഴിലാളികൾ ഇവിടെ പണിയെടുത്തിരുന്നു. ഷോപ്പിംഗ് കോംപ്ലക്സോടുകൂടി വെയർ ഹൗസ് ഗോഡൗണ്‍ പണിയാനായിരുന്നു എസ്റ്റിമേറ്റും പ്ലാനും തയാറാക്കിയത്. പദ്ധതിക്കുവേണ്ടി നബാർഡ് രണ്ടരക്കോടി രൂപയും അനുവദിച്ചു. മണ്ണുപരിശോധന പൂർത്തിയാക്കി കെട്ടിടം പണിക്കുള്ള ഒരുലോഡ് കന്പിയും ഇറക്കി. നടപടികളെല്ലാം പൂർത്തിയാക്കിയപ്പോഴാണ് നഗരാസൂത്രണ വിഭാഗത്തിന്റെ ചുവപ്പുനാട വെയർഹൗസിന് മുകളിൽ കുരുങ്ങിയത്. നഗരത്തിലെ ഗതാഗതക്കുരുക്ക് വെയർഹൗസ് വരുന്നതോടെ രൂക്ഷമാകുമെന്ന കാരണം ചൂണ്ടിക്കാട്ടി കെട്ടിട നിർമാണത്തിന് അനുമതി നിഷേധിക്കുകയായിരുന്നു. ഇതോടെ കെട്ടിടനിർമാണം നിലച്ചു.
അന്യസംസ്ഥാനങ്ങളിൽനിന്ന് പച്ചക്കറികളുമായി ദിവസവും നിരവധി ലോറികൾ എത്തുന്ന സസ്യമാർക്കറ്റ് റോഡിലാണ് ഗതാഗതക്കുരുക്കിന്റെ പേരിൽ വെയർ ഹൗസ് നിർമാണത്തിന് അനുമതി നൽകാതിരിക്കുന്നത് . രണ്ടുവർഷമായി പൂട്ടിക്കിടക്കുന്ന കെട്ടിടം ഇപ്പോൾ പൂർണ്ണമായി നാശത്തിന്റെ വക്കിലാണ്.
പതിനഞ്ചോളം തൊഴിലാളികൾ ഇവിടെ പണിയെടുത്തിരുന്നു. ഷോപ്പിംഗ് കോംപ്ലക്സോടുകൂടി വെയർ ഹൗസ് ഗോഡൗണ്‍ പണിയാനായിരുന്നു എസ്റ്റിമേറ്റും പ്ലാനും തയാറാക്കിയത്. പദ്ധതിക്കുവേണ്ടി നബാർഡ് രണ്ടരക്കോടി രൂപയും അനുവദിച്ചു. മണ്ണുപരിശോധന പൂർത്തിയാക്കി കെട്ടിടം പണിക്കുള്ള ഒരുലോഡ് കന്പിയും ഇറക്കി. നടപടികളെല്ലാം പൂർത്തിയാക്കിയപ്പോഴാണ് നഗരാസൂത്രണ വിഭാഗത്തിന്റെ ചുവപ്പുനാട വെയർഹൗസിന് മുകളിൽ കുരുങ്ങിയത്. നഗരത്തിലെ ഗതാഗതക്കുരുക്ക് വെയർഹൗസ് വരുന്നതോടെ രൂക്ഷമാകുമെന്ന കാരണം ചൂണ്ടിക്കാട്ടി കെട്ടിട നിർമാണത്തിന് അനുമതി നിഷേധിക്കുകയായിരുന്നു. ഇതോടെ കെട്ടിടനിർമാണം നിലച്ചു.
അന്യസംസ്ഥാനങ്ങളിൽനിന്ന് പച്ചക്കറികളുമായി ദിവസവും നിരവധി ലോറികൾ എത്തുന്ന സസ്യമാർക്കറ്റ് റോഡിലാണ് ഗതാഗതക്കുരുക്കിന്റെ പേരിൽ വെയർ ഹൗസ് നിർമാണത്തിന് അനുമതി നൽകാതിരിക്കുന്നത് . രണ്ടുവർഷമായി പൂട്ടിക്കിടക്കുന്ന കെട്ടിടം ഇപ്പോൾ പൂർണ്ണമായി നാശത്തിന്റെ വക്കിലാണ്.