ആലപ്പുഴ : ഗതാഗത നിയമങ്ങൾ ലംഘിച്ച് നഗരത്തിൽ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ. ജില്ലയുടെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിച്ച് സർവീസ് നടത്തുന്ന സ്വകാര്യ ബസുകളാണ് നിയമങ്ങൾ കാറ്റിൽ പറത്തി അമിത വേഗത്തിൽ പറക്കുന്നത്. നഗരത്തിൽ ബസുകളുടെ വേഗപരിധി മണിക്കൂറിൽ 35 കിലോമീറ്ററാണ്. എന്നാൽ സ്വകാര്യ ബസുകളിൽ ഭൂരിഭാഗവും ഈ പരിധി പാലിക്കാറില്ലെന്നാണ് പരാതി. ബസ് സ്റ്റോപ്പുകളിൽ ആവശ്യത്തിലധികം സമയം ചെലവിട്ട് ആളുകളെ കയറ്റിയശേഷം റോഡിൽ ചീറിപ്പാഞ്ഞാണ് ബസുകൾ സമയനഷ്ടം പരിഹരിക്കുന്നത്.
കെഎസ്ആർടിസി ബസുകളെയും മറ്റു വാഹനങ്ങളെയും മറികടന്ന് റോഡിലൂടെ പായുന്ന ബസുകളുടെ അമിത വേഗം മൂലം നിരത്തിൽ അപകടങ്ങൾ ഉണ്ടാകുന്നതു പതിവായിരിക്കുകയാണ്. ബസുകളുടെ വേഗം കൃത്യമായി രേഖപ്പെടുത്തുന്ന ഇന്റർസെപ്റ്റർ ആവശ്യത്തിനു ഇല്ലാത്തതുകൊണ്ടാണ് മരണപ്പാച്ചിലിനു പൂട്ടിടാൻ കഴിയാത്തതെന്നാണ് പോലീസ് ഭാഷ്യം. ജില്ലയിലെ മറ്റു പ്രദേശങ്ങളിലും ഹൈവേയിലും വാഹന പരിശോധനയ്ക്കായി ഇന്റർസെപ്റ്റർ കൊണ്ടുപോകുന്നതിനാൽ സ്വകാര്യ ബസുകളുടെ വേഗ പരിശോധനയ്ക്കായി ഇവ ലഭ്യമല്ലത്രേ. അതിനാൽ തന്നെ വേഗ പരിധി ലംഘിച്ചതായി പോലീസിനു തെളിയിക്കാനുമാകുന്നില്ല. വാതിലുകൾ അടച്ച് സർവീസ് നടത്തണമെന്ന ് നിയമമുണ്ടെങ്കിലും സ്വകാര്യ ബസുകൾ ഇത് പാലിക്കാറില്ല. നഗരങ്ങളിൽ സർവീസ് നടത്തുന്ന ബസുകൾക്കു വാതിൽ ഘടിപ്പിക്കുന്നത് സംബന്ധിച്ച് നൽകിയിരുന്ന ഇളവ് എടുത്തുകളഞ്ഞിരുന്നു. എന്നാൽ ഇപ്പോഴും ഡോറില്ലാതെ തന്നെയാണ് ബസുകൾ ചീറിപ്പായുന്നത്.
അമിത വേഗത്തിൽ പായുന്ന ബസിൽ നിന്നും യാത്രക്കാർ പലപ്പോഴും തെറിച്ചു പുറത്തേക്കു വീഴാത്തത് ഭാഗ്യം കൊണ്ടു മാത്രമാണ്. കഴിഞ്ഞദിവസം ഇരുന്പു പാലത്തിനു സമീപം അമിതവേഗത്തിലോടിയ ബസിൽ നിന്നും തെറിച്ചു വീണ് യുവതിക്കു ഗുരുതരമായി പരിക്കേറ്റിരുന്നു. സ്റ്റോപ്പ് നിർദേശിച്ചിട്ടില്ലാത്ത സ്ഥലങ്ങളിൽ ബസ് നിർത്തുന്നതുമൂലം ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നതും പതിവായിരിക്കുകയാണ്്. ഗതാഗത നിയമങ്ങൾ മറികടന്നു കൊണ്ടുള്ള സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തെ തുടർന്ന് വഴിയാത്രക്കാരുടെ ജീവിതം ദുഃസഹമായിരിക്കുകയാണ്. ഇലക്ട്രോണിക്സ് സംവിധാനത്തിൽ പ്രവർത്തിക്കുന്ന ഹൈഡ്രോളിക് ഡോറുകൾ ജില്ലയിലെ എല്ലാ സ്വകാര്യ വാഹനങ്ങളിലും നിർബന്ധമാക്കണമെന്ന ആവശ്യവും ശക്തമാണ്. ഇതിനിടെ ബസുകളുടെ സമയക്രമം സംബന്ധിച്ച തർക്കവും സജീവമാണ്. അടുത്തിടെ ഇതുമായി ബന്ധപ്പെട്ട് ബസുകൾ തമ്മിൽ സംഘർഷവുമുണ്ടായിരുന്നു.
കെഎസ്ആർടിസി ബസുകളെയും മറ്റു വാഹനങ്ങളെയും മറികടന്ന് റോഡിലൂടെ പായുന്ന ബസുകളുടെ അമിത വേഗം മൂലം നിരത്തിൽ അപകടങ്ങൾ ഉണ്ടാകുന്നതു പതിവായിരിക്കുകയാണ്. ബസുകളുടെ വേഗം കൃത്യമായി രേഖപ്പെടുത്തുന്ന ഇന്റർസെപ്റ്റർ ആവശ്യത്തിനു ഇല്ലാത്തതുകൊണ്ടാണ് മരണപ്പാച്ചിലിനു പൂട്ടിടാൻ കഴിയാത്തതെന്നാണ് പോലീസ് ഭാഷ്യം. ജില്ലയിലെ മറ്റു പ്രദേശങ്ങളിലും ഹൈവേയിലും വാഹന പരിശോധനയ്ക്കായി ഇന്റർസെപ്റ്റർ കൊണ്ടുപോകുന്നതിനാൽ സ്വകാര്യ ബസുകളുടെ വേഗ പരിശോധനയ്ക്കായി ഇവ ലഭ്യമല്ലത്രേ. അതിനാൽ തന്നെ വേഗ പരിധി ലംഘിച്ചതായി പോലീസിനു തെളിയിക്കാനുമാകുന്നില്ല. വാതിലുകൾ അടച്ച് സർവീസ് നടത്തണമെന്ന ് നിയമമുണ്ടെങ്കിലും സ്വകാര്യ ബസുകൾ ഇത് പാലിക്കാറില്ല. നഗരങ്ങളിൽ സർവീസ് നടത്തുന്ന ബസുകൾക്കു വാതിൽ ഘടിപ്പിക്കുന്നത് സംബന്ധിച്ച് നൽകിയിരുന്ന ഇളവ് എടുത്തുകളഞ്ഞിരുന്നു. എന്നാൽ ഇപ്പോഴും ഡോറില്ലാതെ തന്നെയാണ് ബസുകൾ ചീറിപ്പായുന്നത്.
അമിത വേഗത്തിൽ പായുന്ന ബസിൽ നിന്നും യാത്രക്കാർ പലപ്പോഴും തെറിച്ചു പുറത്തേക്കു വീഴാത്തത് ഭാഗ്യം കൊണ്ടു മാത്രമാണ്. കഴിഞ്ഞദിവസം ഇരുന്പു പാലത്തിനു സമീപം അമിതവേഗത്തിലോടിയ ബസിൽ നിന്നും തെറിച്ചു വീണ് യുവതിക്കു ഗുരുതരമായി പരിക്കേറ്റിരുന്നു. സ്റ്റോപ്പ് നിർദേശിച്ചിട്ടില്ലാത്ത സ്ഥലങ്ങളിൽ ബസ് നിർത്തുന്നതുമൂലം ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നതും പതിവായിരിക്കുകയാണ്്. ഗതാഗത നിയമങ്ങൾ മറികടന്നു കൊണ്ടുള്ള സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തെ തുടർന്ന് വഴിയാത്രക്കാരുടെ ജീവിതം ദുഃസഹമായിരിക്കുകയാണ്. ഇലക്ട്രോണിക്സ് സംവിധാനത്തിൽ പ്രവർത്തിക്കുന്ന ഹൈഡ്രോളിക് ഡോറുകൾ ജില്ലയിലെ എല്ലാ സ്വകാര്യ വാഹനങ്ങളിലും നിർബന്ധമാക്കണമെന്ന ആവശ്യവും ശക്തമാണ്. ഇതിനിടെ ബസുകളുടെ സമയക്രമം സംബന്ധിച്ച തർക്കവും സജീവമാണ്. അടുത്തിടെ ഇതുമായി ബന്ധപ്പെട്ട് ബസുകൾ തമ്മിൽ സംഘർഷവുമുണ്ടായിരുന്നു.