തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരേ യുഡിഎഫ് നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ പിക്കറ്റിംഗ് സമരം നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും എൻ.കെ. പ്രേമചന്ദ്രൻ എംപിയും അടക്കമുള്ള നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ഇവരെ പിന്നീടു ജാമ്യത്തിൽ വിട്ടയച്ചു.
നേതാക്കളെ അറസ്റ്റ് ചെയ്യാനുള്ള പോലീസ് ശ്രമം നേരിയ സംഘർഷത്തിന് ഇടയാക്കിയെങ്കിലും നേതാക്കളുടെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും ഇടപെടലിനെ തുടർന്നു രംഗം ശാന്തമായി. തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനലിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം നേതാക്കൾ എംജി റോഡ് ഉപരോധിച്ചു.
പിക്കറ്റിംഗ് സമരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. അരിയും വെള്ളവും നൽകാതെ സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന എൽഡിഎഫ് സർക്കാരിനെ ജനം തെരുവിൽ നേരിടുമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഭക്ഷ്യമന്ത്രി പി. തിലോത്തമനെ കൂട്ടാതെ മുഖ്യമന്ത്രി പിണറായി വിജയൻ മോദിയെ കണ്ടതു ശരിയായില്ല. സിപിഐക്കെതിരേയുള്ള പിണറായിയുടെ അടങ്ങാത്ത പ്രതികാരമാണ് ഇതിനു കാരണം. തിലോത്തമനിൽ വിശ്വാസമില്ലെങ്കിൽ അദ്ദേഹത്തെ മുഖ്യമന്ത്രി പുറത്താക്കണം. ഇല്ലെങ്കിൽ തിലോത്തമൻ രാജിവയ്ക്കണം. സാധാരണ റേഷൻ വിഹിതത്തിന്റെ കാര്യം മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ട് അവതരിപ്പിക്കുന്ന വേളയിൽ വകുപ്പ് മന്ത്രിയെ ഒപ്പം കൂട്ടുന്ന പതിവുണ്ട്.
പിണറായിക്കു തിലോത്തമനെ വിശ്വാസമില്ലെന്നു തെളിഞ്ഞിരിക്കുകയാണ്. കഴിവുകെട്ട മന്ത്രിയാണെങ്കിൽ തിലോത്തമൻ രാജിവയ്ക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, എഐസിസി നിരീക്ഷകനും കർണാടക വൈദ്യുതി മന്ത്രിയുമായ ഡി.കെ. ശിവകുമാർ, എൻ.കെ. പ്രേമചന്ദ്രൻ എംപി, എംഎൽഎമാരായ വി.എസ്.ശിവകുമാർ, എം.വിൻസന്റ്, കെ.എസ്. ശബരീനാഥൻ, മുൻ മന്ത്രി വി.സുരേന്ദ്രൻ പിള്ള, സി.പി. ജോൺ, ബീമാപള്ളി റഷീദ്, നെയ്യാറ്റിൻകര സനൽ, പാലോട് രവി, തമ്പാനൂർ രവി, കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.
നേതാക്കളെ അറസ്റ്റ് ചെയ്യാനുള്ള പോലീസ് ശ്രമം നേരിയ സംഘർഷത്തിന് ഇടയാക്കിയെങ്കിലും നേതാക്കളുടെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും ഇടപെടലിനെ തുടർന്നു രംഗം ശാന്തമായി. തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനലിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം നേതാക്കൾ എംജി റോഡ് ഉപരോധിച്ചു.
പിക്കറ്റിംഗ് സമരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. അരിയും വെള്ളവും നൽകാതെ സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന എൽഡിഎഫ് സർക്കാരിനെ ജനം തെരുവിൽ നേരിടുമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഭക്ഷ്യമന്ത്രി പി. തിലോത്തമനെ കൂട്ടാതെ മുഖ്യമന്ത്രി പിണറായി വിജയൻ മോദിയെ കണ്ടതു ശരിയായില്ല. സിപിഐക്കെതിരേയുള്ള പിണറായിയുടെ അടങ്ങാത്ത പ്രതികാരമാണ് ഇതിനു കാരണം. തിലോത്തമനിൽ വിശ്വാസമില്ലെങ്കിൽ അദ്ദേഹത്തെ മുഖ്യമന്ത്രി പുറത്താക്കണം. ഇല്ലെങ്കിൽ തിലോത്തമൻ രാജിവയ്ക്കണം. സാധാരണ റേഷൻ വിഹിതത്തിന്റെ കാര്യം മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ട് അവതരിപ്പിക്കുന്ന വേളയിൽ വകുപ്പ് മന്ത്രിയെ ഒപ്പം കൂട്ടുന്ന പതിവുണ്ട്.
പിണറായിക്കു തിലോത്തമനെ വിശ്വാസമില്ലെന്നു തെളിഞ്ഞിരിക്കുകയാണ്. കഴിവുകെട്ട മന്ത്രിയാണെങ്കിൽ തിലോത്തമൻ രാജിവയ്ക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, എഐസിസി നിരീക്ഷകനും കർണാടക വൈദ്യുതി മന്ത്രിയുമായ ഡി.കെ. ശിവകുമാർ, എൻ.കെ. പ്രേമചന്ദ്രൻ എംപി, എംഎൽഎമാരായ വി.എസ്.ശിവകുമാർ, എം.വിൻസന്റ്, കെ.എസ്. ശബരീനാഥൻ, മുൻ മന്ത്രി വി.സുരേന്ദ്രൻ പിള്ള, സി.പി. ജോൺ, ബീമാപള്ളി റഷീദ്, നെയ്യാറ്റിൻകര സനൽ, പാലോട് രവി, തമ്പാനൂർ രവി, കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.