കൊച്ചി: തിരുവനന്തപുരം ഗവ. ലോ കോളജിനു സംരക്ഷണം വേണമെന്നു പ്രിൻസിപ്പൽ ആവശ്യപ്പെട്ടാൽ പോലീസ് നടപടി സ്വീകരിക്കണമെന്നും കേരള സർവകലാശാലയ്ക്കു പോലീസ് സംരക്ഷണം ആവശ്യമെങ്കിൽ തിരുവനന്തപുരത്തെ കന്റോണ്മെന്റ് പോലീസിനെ സമീപിക്കാമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ഇന്നു തെരഞ്ഞെടുപ്പു നടക്കുന്ന തിരുവനന്തപുരം ലോ കോളജിൽ പോലീസ് സംരക്ഷണം തേടി കോളജിലെ കെഎസ് യു നേതാക്കളാണു ഹർജി നൽകിയത്.
കെഎസ് യു-എസ്എഫ്ഐ സംഘർഷം നിലനിൽക്കുന്നതിനാൽ പോലീസ് സംരക്ഷണം വേണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. എന്നാൽ പ്രിൻസിപ്പൽ ആവശ്യപ്പെട്ടാൽ പോലീസ് സംരക്ഷണം നൽകാനായിരുന്നു ഹൈക്കോടതി നിർദേശം.
കേരള സർവകലാശാലയിലെ കഴിഞ്ഞ സിൻഡിക്കേറ്റ് യോഗത്തിൽ പങ്കെടുക്കാനെത്തിയ വൈസ്ചാൻസലറെ വിദ്യാർഥി സംഘടനാ പ്രതിനിധികൾ വഴിയിൽ തടഞ്ഞിരുന്നു. വരുംദിവസങ്ങളിൽ സമരം വ്യാപകമായേക്കുമെന്നതിനാൽ അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാനാണു സർവകലാശാല അധികൃതർ പോലീസ് സംരക്ഷണം വേണമെന്ന ഹർജി നൽകിയത്.
എന്നാൽ സിൻഡിക്കേറ്റ് യോഗവുമായി ബന്ധപ്പെട്ട കേസിൽ സർവകലാശാലയ്ക്കു പോലീസ് സംരക്ഷണം നൽകാൻ നിർദ്ദേശിച്ചിട്ടുള്ളതിനാൽ പുതിയ ഉത്തരവു വേണ്ടെന്നും അധികൃതർക്കു കന്റോണ്മെന്റ് പോലീസിനെ സമീപിക്കാമെന്നും വ്യക്തമാക്കി ഹർജി തീർപ്പാക്കുകയായിരുന്നു.
കെഎസ് യു-എസ്എഫ്ഐ സംഘർഷം നിലനിൽക്കുന്നതിനാൽ പോലീസ് സംരക്ഷണം വേണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. എന്നാൽ പ്രിൻസിപ്പൽ ആവശ്യപ്പെട്ടാൽ പോലീസ് സംരക്ഷണം നൽകാനായിരുന്നു ഹൈക്കോടതി നിർദേശം.
കേരള സർവകലാശാലയിലെ കഴിഞ്ഞ സിൻഡിക്കേറ്റ് യോഗത്തിൽ പങ്കെടുക്കാനെത്തിയ വൈസ്ചാൻസലറെ വിദ്യാർഥി സംഘടനാ പ്രതിനിധികൾ വഴിയിൽ തടഞ്ഞിരുന്നു. വരുംദിവസങ്ങളിൽ സമരം വ്യാപകമായേക്കുമെന്നതിനാൽ അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാനാണു സർവകലാശാല അധികൃതർ പോലീസ് സംരക്ഷണം വേണമെന്ന ഹർജി നൽകിയത്.
എന്നാൽ സിൻഡിക്കേറ്റ് യോഗവുമായി ബന്ധപ്പെട്ട കേസിൽ സർവകലാശാലയ്ക്കു പോലീസ് സംരക്ഷണം നൽകാൻ നിർദ്ദേശിച്ചിട്ടുള്ളതിനാൽ പുതിയ ഉത്തരവു വേണ്ടെന്നും അധികൃതർക്കു കന്റോണ്മെന്റ് പോലീസിനെ സമീപിക്കാമെന്നും വ്യക്തമാക്കി ഹർജി തീർപ്പാക്കുകയായിരുന്നു.