കൊച്ചി: നടൻ ദിലീപിന്റെ നേതൃത്വത്തിൽ തിയറ്റർ ഉടമകളുടെ പുതിയ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരള രൂപീകരിച്ചു. ഇന്നലെ ചേർന്ന യോഗത്തിലാണ് സംഘടനയ്ക്കു പേരു നല്കി ഭാരവാഹികളെയും തെരഞ്ഞെടുത്തത്. കഴിഞ്ഞ ആഴ്ചയാണ് നടൻ ദിലീപിന്റെയും ആന്റണി പെരുമ്പാവൂരിന്റെയും നേതൃത്വത്തിൽ പുതിയ സംഘടന രൂപീകരിച്ചത്. സംഘടനയ്ക്കു പേര് നിർദേശിച്ചത് ദിലീപാണ്.
സംഘടന വ്യവസ്ഥാപിത ഘടനയിലായതോടെ ചെയർമാൻ എന്നത് മാറ്റി ദിലീപിനെ പ്രസിഡന്റായി തെരഞ്ഞെടുത്തു. ആന്റണി പെരുമ്പാവൂരാണ് വൈസ് പ്രസിഡന്റ്. തലയോലപ്പറമ്പിലെ നൈസ് മൂവീസ് ഉടമ എം.സി. ബോബിയാണ് ജനറൽ സെക്ര
ട്ടറി. കെ.ഇ. ജാസ് കണ്ണൂർ, ജി. ജോർജ് കോട്ടയം (വൈസ് പ്രസിഡന്റ്), സുമേഷ് പാലാ, തങ്കരാജ് നിലമ്പൂർ, അരുണ്‍ഘോഷ് ആമ്പല്ലൂർ (ജോയിന്റ് സെക്രട്ടറിമാർ), സുരേഷ് ഷേണായി (ട്രഷറർ) എന്നിവരാണു മറ്റു ഭാരവാഹികൾ.
സിനിമാ മേഖലയിലെ തർക്കങ്ങൾക്കും പ്രശ്നങ്ങൾക്കും പരിഹാരം കാണാനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നിർമാതാക്കളുടെയും വിതരണക്കാരുടെയും തിയറ്റർ ഉടമകളുടെ പുതിയ സംഘടനയുടെയും ഭാരവാഹികൾ ഉൾക്കൊള്ളുന്ന കോർ കമ്മിറ്റിയും നിലവിൽ വന്നു.
റിലീസിംഗ് തർക്കങ്ങൾ, കുടിശിക പ്രശ്നങ്ങൾ എന്നിവ കോർ കമ്മിറ്റിയിൽ ചർച്ച ചെയ്ത് ഒത്തുതീർപ്പാക്കും. സംഘടനകൾ തമ്മിൽ തർക്കങ്ങൾ ഉണ്ടാകാതിരിക്കാനും കമ്മിറ്റി ശ്രമിക്കും. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം. രഞ്ജിത്താണ് കോർ കമ്മിറ്റി കണ്‍വീനർ.യോഗത്തിൽ ദിലീപ് അധ്യക്ഷത വഹിച്ചു.
തിയറ്റർ അടച്ചുള്ള സമരം ഇനി ഉണ്ടാരുത്, ചർച്ചയിലൂടെ സമവായം ഉണ്ടാക്കണം. മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ അംഗീകാരവും ആശീർവാദവും പുതിയ സംഘടനയ്ക്കുണ്ടെന്നും നല്ല സിനിമയ്ക്കു വേണ്ടിയുള്ള കൂട്ടായ്മയാണിതെന്നും ദിലീപ് പറഞ്ഞു.
ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സിയാദ് കോക്കർ, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജി. സുരേഷ്കുമാർ, ജനറൽ സെക്രട്ടറി എം. രഞ്ജിത്ത്, എം. ഹംസ, എം.സി. ബോബി എന്നിവർ പ്രസംഗിച്ചു. തിയറ്റർ വിഹിതത്തിന്റെ 50 ശതമാനം ആവശ്യപ്പെട്ട് എ ക്ലാസ് തിയറ്റർ ഉടമകളുടെ സംഘടനയായ കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ നടന്ന സമരമാണ് പുതിയ സംഘടനയുടെ രൂപീകരണത്തിന് വഴിയൊരുക്കിയത്. സമരത്തെ തുടർന്ന് ക്രിസ്മസിന് മലയാള ചിത്രങ്ങൾ തിയറ്ററിലെത്തിയിരുന്നില്ല. തുടർന്ന് സംഘടന പിളർന്ന് പുതിയ സംഘടന രൂപം കൊള്ളുകയായിരുന്നു. ഇതിനുശേഷമാണ് ക്രിസ്മസ് ചിത്രങ്ങൾ റിലീസ് ചെയ്തത്.
ഒരു മാസത്തോളം നീണ്ടുനിന്ന സമരത്തിന് ഉത്തരവാദികളായ ഫെഡറേഷൻ നേതാക്കൾക്കു നിർമാതാക്കളും വിതരണക്കാരും അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ സംഘടന നിലവിൽ വന്നത്.
സംഘടന വ്യവസ്ഥാപിത ഘടനയിലായതോടെ ചെയർമാൻ എന്നത് മാറ്റി ദിലീപിനെ പ്രസിഡന്റായി തെരഞ്ഞെടുത്തു. ആന്റണി പെരുമ്പാവൂരാണ് വൈസ് പ്രസിഡന്റ്. തലയോലപ്പറമ്പിലെ നൈസ് മൂവീസ് ഉടമ എം.സി. ബോബിയാണ് ജനറൽ സെക്ര
ട്ടറി. കെ.ഇ. ജാസ് കണ്ണൂർ, ജി. ജോർജ് കോട്ടയം (വൈസ് പ്രസിഡന്റ്), സുമേഷ് പാലാ, തങ്കരാജ് നിലമ്പൂർ, അരുണ്‍ഘോഷ് ആമ്പല്ലൂർ (ജോയിന്റ് സെക്രട്ടറിമാർ), സുരേഷ് ഷേണായി (ട്രഷറർ) എന്നിവരാണു മറ്റു ഭാരവാഹികൾ.
സിനിമാ മേഖലയിലെ തർക്കങ്ങൾക്കും പ്രശ്നങ്ങൾക്കും പരിഹാരം കാണാനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നിർമാതാക്കളുടെയും വിതരണക്കാരുടെയും തിയറ്റർ ഉടമകളുടെ പുതിയ സംഘടനയുടെയും ഭാരവാഹികൾ ഉൾക്കൊള്ളുന്ന കോർ കമ്മിറ്റിയും നിലവിൽ വന്നു.
റിലീസിംഗ് തർക്കങ്ങൾ, കുടിശിക പ്രശ്നങ്ങൾ എന്നിവ കോർ കമ്മിറ്റിയിൽ ചർച്ച ചെയ്ത് ഒത്തുതീർപ്പാക്കും. സംഘടനകൾ തമ്മിൽ തർക്കങ്ങൾ ഉണ്ടാകാതിരിക്കാനും കമ്മിറ്റി ശ്രമിക്കും. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം. രഞ്ജിത്താണ് കോർ കമ്മിറ്റി കണ്‍വീനർ.യോഗത്തിൽ ദിലീപ് അധ്യക്ഷത വഹിച്ചു.
തിയറ്റർ അടച്ചുള്ള സമരം ഇനി ഉണ്ടാരുത്, ചർച്ചയിലൂടെ സമവായം ഉണ്ടാക്കണം. മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ അംഗീകാരവും ആശീർവാദവും പുതിയ സംഘടനയ്ക്കുണ്ടെന്നും നല്ല സിനിമയ്ക്കു വേണ്ടിയുള്ള കൂട്ടായ്മയാണിതെന്നും ദിലീപ് പറഞ്ഞു.
ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സിയാദ് കോക്കർ, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജി. സുരേഷ്കുമാർ, ജനറൽ സെക്രട്ടറി എം. രഞ്ജിത്ത്, എം. ഹംസ, എം.സി. ബോബി എന്നിവർ പ്രസംഗിച്ചു. തിയറ്റർ വിഹിതത്തിന്റെ 50 ശതമാനം ആവശ്യപ്പെട്ട് എ ക്ലാസ് തിയറ്റർ ഉടമകളുടെ സംഘടനയായ കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ നടന്ന സമരമാണ് പുതിയ സംഘടനയുടെ രൂപീകരണത്തിന് വഴിയൊരുക്കിയത്. സമരത്തെ തുടർന്ന് ക്രിസ്മസിന് മലയാള ചിത്രങ്ങൾ തിയറ്ററിലെത്തിയിരുന്നില്ല. തുടർന്ന് സംഘടന പിളർന്ന് പുതിയ സംഘടന രൂപം കൊള്ളുകയായിരുന്നു. ഇതിനുശേഷമാണ് ക്രിസ്മസ് ചിത്രങ്ങൾ റിലീസ് ചെയ്തത്.
ഒരു മാസത്തോളം നീണ്ടുനിന്ന സമരത്തിന് ഉത്തരവാദികളായ ഫെഡറേഷൻ നേതാക്കൾക്കു നിർമാതാക്കളും വിതരണക്കാരും അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ സംഘടന നിലവിൽ വന്നത്.