കൊച്ചി: സരിത എസ്. നായരെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കുഴൽപ്പണ ഇടപാടിനായി ഉപയോഗിച്ചുവെന്ന ആരോപണമുന്നയിച്ച മുൻ ഇടുക്കി എംഎൽഎ ജോസ് കുറ്റ്യാനിയെ സോളാർ കമ്മീഷൻ വിസ്തരിക്കുന്നത് 27ലേക്ക് മാറ്റി.
തിങ്കളാഴ്ച കമ്മീഷൻ മുമ്പാകെ ഹാജരാകേണ്ടിയിരുന്ന സരിത ഹാജരാകാത്തതിനെത്തുടർന്നാണു ജോസ് കുറ്റ്യാനിയുടെ ക്രോസ് വിസ്താരം മാറ്റിവച്ചത്. 27നു സരിതയെ വിസ്തരിച്ചശേഷമാകും ജോസ് കുറ്റ്യാനിയെ വിസ്തരിക്കുക. 30നാണ് ഉമ്മൻചാണ്ടിയെ വിസ്തരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ തെളിവെടുപ്പു നടപടിക്രമങ്ങൾ പൂർത്തിയാകും. അതിനുശേഷമാകും നോട്ടീസ് ലഭിച്ച സാക്ഷികൾക്കു നിരപരാധിത്വം തെളിയിക്കുന്നതിനുള്ള സമയം അനുവദിക്കുന്നത്. ഫെബ്രുവരി 20ന് ഇതിനുള്ള സമയം അവസാനിക്കും.
തിങ്കളാഴ്ച കമ്മീഷൻ മുമ്പാകെ ഹാജരാകേണ്ടിയിരുന്ന സരിത ഹാജരാകാത്തതിനെത്തുടർന്നാണു ജോസ് കുറ്റ്യാനിയുടെ ക്രോസ് വിസ്താരം മാറ്റിവച്ചത്. 27നു സരിതയെ വിസ്തരിച്ചശേഷമാകും ജോസ് കുറ്റ്യാനിയെ വിസ്തരിക്കുക. 30നാണ് ഉമ്മൻചാണ്ടിയെ വിസ്തരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ തെളിവെടുപ്പു നടപടിക്രമങ്ങൾ പൂർത്തിയാകും. അതിനുശേഷമാകും നോട്ടീസ് ലഭിച്ച സാക്ഷികൾക്കു നിരപരാധിത്വം തെളിയിക്കുന്നതിനുള്ള സമയം അനുവദിക്കുന്നത്. ഫെബ്രുവരി 20ന് ഇതിനുള്ള സമയം അവസാനിക്കും.